Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബിഐക്കെതിരെ ഹൈക്കോടതിയില്‍ പോയത് സ്വന്തം ഉത്തരവ് മറച്ചുവച്ച്; എഫ്‌സിആര്‍എ ലംഘനം അന്വേഷിക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയത് പിണറായി സര്‍ക്കാര്‍

കേന്ദ്ര ആക്ട് 42 ആയി എഫ്‌സിആര്‍എ നിലവില്‍ വന്നത് 2010ലാണ്. അതനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ അന്വേഷിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. സിബിഐക്ക് ഇതിന് അനുമതി നല്‍കി 2017 ജൂണ്‍ എട്ടിന് പിണറായി സര്‍ക്കാര്‍ ഉത്തരവ് നല്‍കി. ഇതനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന എല്ലാ എഫ്‌സിആര്‍എ ചട്ടലംഘനങ്ങളും സിബിഐക്ക് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാം

അനീഷ് അയിലം by അനീഷ് അയിലം
Oct 4, 2020, 08:14 pm IST
in Kerala

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി അന്വേഷണത്തില്‍ സിബിഐക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് സ്വന്തം അനുമതി ഉത്തരവ് മറച്ചുവച്ച്. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്-എഫ്‌സിആര്‍എ) ലംഘനങ്ങള്‍ അന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ 2017ല്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. എല്ലാ വിദേശ സംഭാവന നിയന്ത്രണ ചട്ടലംഘനവും സിബിഐക്ക് അന്വേഷിക്കാമെന്ന് ഗസറ്റില്‍ വിജ്ഞാപനവും ചെയ്തു. ഇതു മറച്ചു വച്ചാണ് ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ ആരംഭിച്ച അന്വേഷണം വിലക്കണം എന്നാവശ്യപ്പെട്ടു കോടതിയില്‍ പോയത്.  സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.  

കേന്ദ്ര ആക്ട് 42 ആയി എഫ്‌സിആര്‍എ നിലവില്‍ വന്നത് 2010ലാണ്. അതനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ അന്വേഷിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.  സിബിഐക്ക് ഇതിന് അനുമതി നല്‍കി 2017 ജൂണ്‍ എട്ടിന് പിണറായി സര്‍ക്കാര്‍  ഉത്തരവ് നല്‍കി. ഇതനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന എല്ലാ എഫ്‌സിആര്‍എ ചട്ടലംഘനങ്ങളും  സിബിഐക്ക് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാം. ഇത് 2017 ജൂണ്‍ 13ന് വാല്യം  6, നമ്പര്‍ 1202 എന്ന അസാധാരണ ഗസറ്റായി വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തു. എഫ്‌സിആര്‍എ വകുപ്പിന്റെ  ലംഘനങ്ങള്‍, അതിനെ പ്രോത്സാഹിപ്പിക്കല്‍, ഗൂഢാലോചന നടത്തല്‍, അതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കല്‍ എല്ലാം സിബിഐക്ക് സംസ്ഥാനത്ത് എവിടെയും അന്വേഷിക്കാം. അന്നത്തെ ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതാ ബിശ്വാസ് ആണ് വിജ്ഞാപനം ഇറക്കിയത്.

ഇത് മറച്ചുവച്ചാണ് ലൈഫ് മിഷനില്‍ റെഡ്ക്രസന്റുമായുള്ള 20 കോടിയുടെ വിദേശ സംഭാവനയിലെ ക്രമക്കേടിനെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തെ പിണറായി സര്‍ക്കാര്‍തന്നെ എതിര്‍ക്കുന്നത്. സിബിഐ സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ വാദം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. വന്‍ തുക നല്‍കിയാണ് ദില്ലിയില്‍ നിന്നും സര്‍ക്കാരിനുവേണ്ടി വാദിക്കാന്‍ സുപ്രീംകോടതി അഭിഭാഷകനെ എത്തിച്ചത്. ഇതിന് പി

ന്നാലെയാണ് സിബിഐക്ക് അന്വേഷണ അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി ലൈഫ് മിഷനുമായി റെഡ്ക്രസന്റ് ധാരണാപത്രം ഒപ്പിട്ടത് എഫ്‌സിആര്‍എ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കേന്ദ്ര വിദേശ, ആഭ്യന്തര മന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിരുന്നു.  4.25 കോടി രൂപ  കമ്മീഷന്‍ ഇനത്തില്‍ മാത്രം നല്‍കിയെന്നാണ് വടക്കാഞ്ചേരിയില്‍ കെട്ടിടം നിര്‍മിക്കുന്ന യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ സിബിഐക്ക് മൊഴി നല്‍കിയത്. ലൈഫ്മിഷന്‍ സിഇഒയോട് ഫയലുകളുമായി ഓഫീസില്‍ എത്താന്‍  സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags: Pinarayi VijayanLife missionCBI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

പുതിയ വാര്‍ത്തകള്‍

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.