Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ്; തുറക്കുന്ന ധാരണയെ ചൊല്ലി സിപിഎമ്മില്‍ കലാപം

സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലി സിപിഎമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും ഇപ്പോള്‍ സിപിഎം-മുസ്ലീം ലീഗ് പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് കലാപത്തിന് കാരണമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 09:02 am IST
inKozhikode

കോഴിക്കോട്: സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലി സിപിഎമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും ഇപ്പോള്‍ സിപിഎം-മുസ്ലീം ലീഗ് പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് കലാപത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടി അനുഭാവികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിയോജിപ്പുകള്‍ പരസ്യമാക്കി രംഗത്തു വന്നതോടെ അവ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയാണ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ തട്ടകത്തില്‍.

പേരാമ്പ്രയിലെ മുതിര്‍ന്ന സിഐടിയു നേതാവിനെതിരെയാണ് പ്രധാന ആരോപണമുയര്‍ന്നിരിക്കുന്നത്. മത്സ്യ മാര്‍ക്കറ്റില്‍ നിലവില്‍ നിയന്ത്രണമുള്ള എസ്ടിയു സംഘടനക്കെതിരെ വെല്ലുവിളി ഉയര്‍ത്തി മുതലെടുക്കാനാണ് സിഐടിയു ആദ്യം ശ്രമിച്ചതെങ്കിലും ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. എസ്ടിയു ക്കാരും യുഡിഎഫ് അനുഭാവികളും മാത്രമാണ് മുമ്പ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്തിരുന്നത്. അവിടേക്ക് സിഐടിയുക്കാരെ പ്രവേശിപ്പിക്കണമെന്ന ആവശ്യമാണ് കൂട്ടയടിക്കും സംഘര്‍ഷത്തിനും കാരണമായത്.  

മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പുതിയതായി മൂന്ന് സിഐടിയുക്കാരെ മാത്രമാണ് മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കാന്‍ ധാരണയായത്. ഇത് സിഐടിയുവിനെ ഒറ്റുകൊടുക്കലാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ചില നേതാക്കളാണ് ഈ ഒറ്റുകൊടുക്കലിന് പിന്നിലെന്ന് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപമുയര്‍ത്തിയതോടെയാണ് പാര്‍ട്ടിയിലെ സംഘര്‍ഷം മറനീക്കി പുറത്തുവന്നത്. മുന്‍ എംഎല്‍എ എം. കുഞ്ഞമ്മദ്, സിഐടിയു നേതാവ് ടി.കെ. ലോഹിതാക്ഷന്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാന ആരോപണമെന്നാണ് പറയപ്പെടുന്നത്.  

മത്സ്യ മാര്‍ക്കറ്റിലെ സംഘര്‍ഷത്തില്‍ എട്ടോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ കഴിഞ്ഞെന്നും അര്‍ധരാത്രി പോലും പോലീസ് വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തില്‍ ചിലര്‍ ഒറ്റുകൊടുത്തെന്നും ആരോപണമുണ്ട്. ഹോട്ടല്‍ മുതലാളിയായ സംഘടനാ നേതാവിനെ കുലംകുത്തിയെന്നാണ് ഒരു വിഭാഗം വിശേഷിപ്പിച്ചത്. കൂടെ നില്‍ക്കുന്നവനെ ചവിട്ടിതാഴ്‌ത്തി പണക്കാരനെ സുഖിപ്പിച്ച് കീശ വീര്‍പ്പിക്കുന്നവനെന്നും പറയുന്നു.  

എന്നാല്‍ പോസ്റ്റ് ഇട്ടവരുമായി സംഘടനക്ക് ബന്ധമില്ലെന്ന് പറഞ്ഞ് തടിതപ്പാനാണ് പാര്‍ട്ടി മുഖപത്രവും ഔദ്യേഗിക വിഭാഗവും ശ്രമം ആരംഭിച്ചിരിക്കുന്നത്.  

Tags: cpmfishperambra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.