Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുമഹിമയുടെ പഞ്ചാനനം

സാമൂഹിക സഹവര്‍ത്തിത്വവും സഹിഷ്ണുതയും സ്‌നേഹലാവണ്യവും ഉപാസിച്ച മനുഷ്യസ്‌നേഹത്തിന്റെ ആചാര്യപദവിയാണ് ഗുരു നാനാക്ക്. വൈയക്തികമായ ആന്തരിക ദര്‍ശനവും വിശ്വവിശാലമായ കാഴ്ചപ്പാടുമായി ഗുരുനാനാക്കിന്റെ ചിന്താപദ്ധതി വികസിതമായി.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Sep 29, 2020, 03:00 am IST
in Samskriti

പൈതൃകപ്രോക്തമായ ഗുരുപരമ്പരയുടെ പ്രൗഢോജ്വലമായ നിരയാണ് പഞ്ചാബിന്റെ പഞ്ചാനന മുദ്രയായത്. ഭക്തി ജീവനവും മുക്തി ജീവിതവുമായി അത് ഭാരതീയ സംസ്‌കൃതിയുടെ ധമനികളില്‍ ഊര്‍ജം പകരുകയായിരുന്നു. പീറുകളും ഫക്കീറുകളും ചേര്‍ന്ന ഭരണസംവിധാനങ്ങള്‍ സാമ്പ്രദായിക ഹൈന്ദവധര്‍മങ്ങളെ ഇരുട്ടിലാഴ്‌ത്തിയത് ചരിത്രമാണ്. പതിനഞ്ച്, പതിനാറ് നൂറ്റാണ്ട് ധര്‍മ നവസരംചനയുടെ കാലമായിരുന്നു. ഗുരുനാനാക്കിന്റെ സിക്കുമതമാണ് ഇതിന് ആദിവെളിച്ചം പകര്‍ന്നത്.  

സാമൂഹിക സഹവര്‍ത്തിത്വവും സഹിഷ്ണുതയും സ്‌നേഹലാവണ്യവും ഉപാസിച്ച മനുഷ്യസ്‌നേഹത്തിന്റെ ആചാര്യപദവിയാണ് ഗുരു നാനാക്ക്. വൈയക്തികമായ ആന്തരിക ദര്‍ശനവും വിശ്വവിശാലമായ കാഴ്ചപ്പാടുമായി ഗുരുനാനാക്കിന്റെ ചിന്താപദ്ധതി വികസിതമായി. ഇതിന്റെ ഫലമായാണ് ആത്മദര്‍ശനങ്ങളുടെ സമ്പുടമായി സിക്കുമതം സ്ഥാപിതമാകുന്നത്. ലാഹോറിനടുത്ത തല്‍വണ്ടിയാണ് നാനാക്കിന്റെ ജന്മഗ്രാമം. തൃപ്തയ്‌ക്കും കാലൂചന്ദിനും 1469 ല്‍ പിറന്ന നാനാക്ക് ശൈശവത്തില്‍ തന്നെ അസാമാന്യമായ ധിഷണാവൈഭവമാണ് പ്രദര്‍ശിപ്പിച്ചത്. സുഹൃത്തും വഴികാട്ടിയുമായി മുന്നില്‍ നടന്നത് ജ്യേഷ്ഠസഹോദരി നാനയാണ്. വിദ്യ തേടാനും നേടാനും നാനാക്ക് കാണിച്ച ശുഷ്‌കാന്തി പ്രശംസനീയമായിരുന്നു. പഞ്ചാബി, ഹിന്ദി, സംസ്‌കൃതം, പാര്‍സി തുടങ്ങി വിവിധഭാഷകളില്‍ അഗാധമായ പാണ്ഡിത്യമാണ് നാനാക്ക് നേടിയെടുത്തത്. ഭൗതിക ജീവിതത്തില്‍ പൊതുവേ വിമുഖനായിരുന്നെങ്കിലും വിവാഹിതനാകാന്‍  നിര്‍ബന്ധിതനായി. ധര്‍മപത്‌നിയായ സുഖലനീദേവിയില്‍  പിറന്ന പുത്രന്മാരാണ് ശ്രീചന്ദും ലക്ഷ്മീചന്ദും.  

നിസ്സംഗത്വത്തിന്റെ വഴിയില്‍ ജോലിയും കുടുംബവുമുപേക്ഷിച്ച് നാനാക്ക് തീര്‍ഥാടനം തുടങ്ങി. ഉത്തരഭാരതത്തിലെ സുപ്രധാന കേന്ദ്രങ്ങളില്‍ പരിവ്രാജകനായി ഗുരുനാനാക്ക് സഞ്ചരിച്ചു. കാശ്മീര്‍, ദില്ലി, ഹരിദ്വാര്‍, കാശി, പുരി, ഭൂട്ടാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അറിവും അനുഭൂതിയും തേടിയായിരുന്നു യാത്ര. ബാബര്‍ കൊള്ളയടിച്ച് നാശം വിതറി, പഠാണികളുടെ സങ്കേതമായിത്തീര്‍ന്ന എംനാബാദിലെത്തിയപ്പോള്‍, ഗുരുവിന് ലഭിച്ചത് വന്‍ സ്വീകരണമാണ്. തുടര്‍ന്നുള്ള യാത്രാപഥങ്ങളില്‍ സിക്കുമതത്തിന്റെ ദര്‍ശന ചിന്തയും പ്രായോഗിക പദ്ധതികളുമാണ് നാനാക്ക് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്. ഈ മതത്തിന്റെ സൈദ്ധാന്തികമായ മൂലമന്ത്രമാണ് ‘വാഹിഗുരുസ്മരണ്‍’. ഇതിന്റെ അഗ്നിവാഹകരായി ബഹുസഹസ്രം അനുയായികളും ശിഷ്യപരമ്പരയും ഗുരുസമര്‍പ്പണത്തിനായി അണിചേര്‍ന്നു. ‘സിക്കുകാര്‍’ എന്ന നാമം ഇവര്‍ക്ക് അചിരേണ വന്നു ചേരുകയായിരുന്നു.  

കൃഷിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മഹിമയും സങ്കീര്‍ത്തനത്തിന്റെ സാഫല്യവും ധ്യാനത്തിന്റെ ധന്യതയും ഏകീകരിച്ചായിരുന്നു ഗുരുവിന്റെ മുന്നേറ്റം. മതാതീതമായ മനുഷ്യസങ്കല്‍പവും വിശുദ്ധിയാര്‍ന്ന ജീവിത ദര്‍ശനവും ഗുരുവിനെ സര്‍വസ്വീകാര്യനാക്കുകയായിരുന്നു. സിക്കുകാരുടെ വേദഗ്രന്ഥമായ ‘ഗ്രന്ഥ്‌സാഹിബില്‍’ നാനാക്കിന്റെയും ഗുരുപരമ്പരയുടെയും മഹിതരചനകള്‍ ഇടം പിടിക്കുന്നു. പിന്‍ഗാമിയായി നാനാക്ക് അവരോധിച്ചത് പ്രമുഖ ശിഷ്യന്‍ ‘ലഹണാ’ എന്ന അംഗദിനെയാണ്. 1538 ല്‍ സമാധിപദം പൂകിയ ഗുരുനാനാക്കിന്റെ ദര്‍ശന സമസ്യ ഭാരതീയാധ്യാത്മ വിദ്യയുടെ പ്രായോഗിക പദ്ധതിയായി യാത്രാപഥത്തിലാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

പുതിയ വാര്‍ത്തകള്‍

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.