Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരിക്കാന്‍ അറിയില്ല, മുഖ്യമന്ത്രിയെ ഒപ്പമുള്ളവര്‍ വിഡ്ഢിയാക്കുന്നു

കേരള സര്‍ക്കാര്‍ മാന്വല്‍ ഫോര്‍ ഡിസിപ്ലിനറി പ്രോസസിങ്സ് എന്ന മാര്‍ഗ നിര്‍ദേശ പ്രകാരം വിജിലന്‍സ് കേസ് എടുക്കാനും അന്വേഷിക്കാനുമുള്ള മൂന്ന് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നു. ലൈഫ് പദ്ധതിയില്‍ ഉയര്‍ന്ന വിദേശ സാമ്പത്തിക സഹായ ലംഘന വിഷയം അതില്‍ വരില്ല. ഇത് വിജിലന്‍സ് തലപ്പത്തിരിക്കുന്ന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് അറിയില്ല!, ചീഫ് സെക്രട്ടറിക്ക് അറിയില്ല!, വകുപ്പ് സെക്രട്ടറിക്കറിയില്ല!, പോലീസ് തലപ്പത്തിരുന്ന് വിരമിച്ച ഉപദേശകനറിയില്ല!

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 27, 2020, 12:33 pm IST
in Kerala

കൊച്ചി: ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് അറിയില്ല, ഭരണതലത്തില്‍ സഹായിക്കേണ്ട ഉദ്യോഗസ്ഥരും ഉപദേശിക്കാന്‍ ഒപ്പം നില്‍ക്കുന്നവരും മുഖ്യമന്ത്രിയെ വിഡ്ഢിവേഷം കെട്ടിക്കുന്നു- ഇതാണ് ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയതുവഴി പിണറായി വിജയന്‍ തെളിയിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍നിന്ന് തല്‍ക്കാലമെങ്കിലും രക്ഷപ്പെടാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിയ വിജിലന്‍സ് (ദുര്‍)വിനിയോഗ നീക്കം, സിബിഐ അന്വേഷണത്തോടെ വന്‍ പരാജയമായി മാറി.

കേരള സര്‍ക്കാര്‍ മാന്വല്‍ ഫോര്‍ ഡിസിപ്ലിനറി പ്രോസസിങ്സ് എന്ന മാര്‍ഗ നിര്‍ദേശ പ്രകാരം വിജിലന്‍സ് കേസ് എടുക്കാനും അന്വേഷിക്കാനുമുള്ള മൂന്ന് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നു. ലൈഫ് പദ്ധതിയില്‍ ഉയര്‍ന്ന വിദേശ സാമ്പത്തിക സഹായ ലംഘന വിഷയം അതില്‍ വരില്ല. ഇത് വിജിലന്‍സ് തലപ്പത്തിരിക്കുന്ന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് അറിയില്ല!, ചീഫ് സെക്രട്ടറിക്ക് അറിയില്ല!,  വകുപ്പ് സെക്രട്ടറിക്കറിയില്ല!, പോലീസ് തലപ്പത്തിരുന്ന് വിരമിച്ച ഉപദേശകനറിയില്ല!.

ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുടെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റുനിര്‍മാണം സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള പദ്ധതിയല്ല. അതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സഹകരിക്കുന്നുവെന്നേയുള്ളു. അതുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരിയല്ലാത്ത സ്വപ്ന സുരേഷ് അതില്‍ ഇടനിലക്കാരിയായത്. അപ്പോള്‍  ഈ വിഷയത്തില്‍ പൊതു പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അഴിമതിയന്വേഷണം എന്ന ഗണത്തില്‍ പെടുത്തിയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. പക്ഷേ, ഉത്തരവിട്ടു.  

സ്വര്‍ണക്കടത്തു കേസ് പുറത്തുവന്നപ്പോള്‍ ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ എന്ന് ധൈര്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ‘സ്വാഗത’ക്കത്തെഴുതിയെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി എന്തുകൊണ്ട് വിദേശ സാമ്പത്തിക ഇടപാടുള്ള കേസില്‍ കേന്ദ്ര ഏജന്‍സിക്കു പകരം സ്വന്തം വിജിലന്‍സിനെ ചുമതലപ്പെടുത്തിയെന്നതും വിചിത്രമാണ്. എം. ശിവശങ്കറിനെ വിശ്വസിച്ചു പോയി എന്ന് പിണറായി ഏറ്റു പറഞ്ഞു, മന്ത്രി ജലീലിനെ ഇപ്പോഴും വിശ്വസിക്കുകയാണ്. പുതിയ സംഭവ വികാസങ്ങളോടെ ഒപ്പം നില്‍ക്കുന്ന ആരെയും വിശ്വസിക്കാനാവാത്ത മനോനിലയിലാണ്. മുഖ്യമന്ത്രിക്ക് സ്വന്തം നിഴലിനെ പോലും വിശ്വാസമില്ലാതായെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രസ്താവിച്ചിരുന്നു.

ലൈഫ് മിഷന്‍ തൃശൂര്‍ പദ്ധതിയുടെ ഫയലുകള്‍ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തി. അത് പരിശോധിച്ചു. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വാര്‍ത്തയുമാക്കി പ്രചരിപ്പിച്ചു. അതായത് കരാറും സാമ്പത്തിക സഹായ സ്വീകരണവുമൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ലെന്ന് പിന്നീട് സ്ഥാപിക്കാനുള്ള ‘പ്രത്യേക നടപടി’ ആയിരുന്നു അത്. സിബിഐ അന്വേഷണവേളയില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടും അതായിരിക്കും. പക്ഷേ, മിഷന്‍ തലപ്പത്തും സര്‍ക്കാര്‍ തലപ്പത്തും ഇരിക്കുന്നവര്‍ എന്തറിഞ്ഞാണെന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുകയാണ്.

വരുംനാളുകളില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ മുഴുവന്‍ വിശ്വാസ്യതയും തകര്‍ന്നു വീഴുകയും ഓരോ പ്രാദേശിക പദ്ധതിയിലുമുള്ള ക്രമക്കേടുകള്‍ പുറത്തുവരികയും ചെയ്യുമെന്നാണ് വിവരം. ലൈഫ് മിഷന്‍ പദ്ധതിയുടെ സിഇഒ യു.വി. ജോസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍, ”സര്‍ക്കാര്‍ നയവും നിര്‍ദേശവും പറയുന്നു, ഞാന്‍ ചെയ്യുന്നുവെന്നേ ഉള്ളുവെന്ന്” വിശദീകരിച്ചത് മറ്റു പദ്ധതികളിലേക്കുമുള്ള അന്വേഷണ സാധ്യതയാണ് കാണിക്കുന്നത്.

വിജിലന്‍സ് അന്വേഷണം സംബന്ധിച്ച് പ്രമുഖ അഭിഭാഷകന്‍ കെ. രാംകുമാര്‍ പറയുന്നതിങ്ങനെയാണ്: ”വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ അധ്യക്ഷനും. ഐടി വകുപ്പും മുഖ്യമന്ത്രിയുടെ കീഴിലാണ്. അപ്പോള്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള ഇടപാടുകള്‍ (ഇതില്‍ വിദേശ ഇടപാടുകളുമുണ്ട്) മുഖ്യമന്ത്രിതന്നെ നിയന്ത്രിക്കുന്ന ഒരു വകുപ്പ് നിയമവ്യവസ്ഥയ്‌ക്ക് വിരുദ്ധമായി അന്വേഷിക്കുന്നത് ഒരു വലിയ വൃഥാ വ്യായാമമല്ലേ? സ്വാഭാവിക നീതിയുടെ നിര്‍ലജ്ജമായ ലംഘനമല്ലേ? ഗതികേടുകൊണ്ടാണെങ്കിലും ജനങ്ങളെ പമ്പര വിഡ്ഢികളാക്കുന്ന പ്രക്രിയകള്‍ക്കും അതിരുകളില്ലേ? പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതട്ടെ.”

ഇവിടെ ചോദ്യം, ആര് ആരെ വിഡ്ഢിയാക്കുന്നുവെന്നതാണ്. പ്രത്യേകിച്ച്, മുന്‍ സെക്രട്ടറി എം. ശിവശങ്കര്‍, രഹസ്യ സദസില്‍ പറഞ്ഞതായി പുറത്തുവന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍; ”മുഖ്യമന്ത്രി പിടിപ്പുകെട്ടവനാണ്, ഒപ്പിടുന്നതു പോലും ഞാന്‍ ചൂണ്ടിക്കാണിക്കുന്നിടത്താണ്,” എന്നായിരുന്നു ശിവശങ്കറിന്റെ പറച്ചില്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.