Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനാനന്ദം പരമപദം

പഞ്ചാബിന്റെ ആത്മീയഹൃദയം നവോത്ഥാനത്തിന്റെ നാന്ദീദശയ്‌ക്ക് കാതോര്‍ക്കാന്‍ കാലം പ്രായേണ വൈകിപ്പോയിരുന്നു. ഇസ്ലാം ഭരണത്തിന്റെ നയങ്ങളും സ്വാധീനവുമാണ് ഇതിന് കാരണമായി തീര്‍ന്നത്.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Sep 24, 2020, 03:00 am IST
in Samskriti

പഞ്ചാബിന്റെ ആത്മീയഹൃദയം നവോത്ഥാനത്തിന്റെ നാന്ദീദശയ്‌ക്ക് കാതോര്‍ക്കാന്‍ കാലം പ്രായേണ വൈകിപ്പോയിരുന്നു. ഇസ്ലാം ഭരണത്തിന്റെ നയങ്ങളും സ്വാധീനവുമാണ് ഇതിന് കാരണമായി തീര്‍ന്നത്. പൈതൃകരഥ്യയില്‍ നവാശയങ്ങളും ആചരണപദ്ധതിയുമായി ക്രമേണ ചൈതന്യവത്തായ ഫലപ്രാപ്തിയിലൂടെ പഞ്ചാബിന്റെ ഹൃദയവഴി മുന്നേറുകയായിരുന്നു. സിക്ക് മതവും സന്ത് പദ്ധതിയും ഭക്തി സന്തര്‍പ്പണത്തിന്റെ മാര്‍ഗരേഖയായി ചരിത്രത്തിലിടം നേടി. വിവിധ ഭക്തി പ്രസ്ഥാനങ്ങളുമായി ഗുരുക്കന്മാര്‍ അവരവരുടെ ശ്രേണിയില്‍ ചരിക്കുകയായിരുന്നെങ്കിലും സമഗ്രമായ സാമൂഹ്യ സാംസ്‌ക്കാരിക പരിവര്‍ത്തനങ്ങളെല്ലാം ഭാരതീയ പൈതൃകത്തിന്റെ ഏകോന്മുഖമായ മൂല്യസങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായിരുന്നു. സന്ത് സായീദാസ് ഇതിന്റെ ജ്വാലാ പ്രതീകമാണ്.  

പഞ്ചാബിലെ ബഛോകി ഗ്രാമത്തില്‍ മില്ലിറായിയുടെ പുത്രനായ ഹേമരാജാണ് സംന്യാസീ സമൂഹത്തില്‍ സന്ത്‌സായീദാസ് എന്ന പാവന നാമധേയത്തില്‍ വിഖ്യാതനായത്. പരിവ്രാജക മുഖ്യനായ മുകുന്ദദാസില്‍ നിന്നാണ് അദ്ദേഹം സംന്യാസ ദീക്ഷ നേടുന്നത്. പരമഗുരു രാമാനന്ദന്റെ ശിഷ്യനായ അനന്താനന്ദന്റെ പ്രേഷ്ഠശിഷ്യന്‍ പരമാനന്ദന്റെ അനുയായി ആയിരുന്നു മുകുന്ദദാസ്. ‘ഗുസായി ഗുര്‍ബാനി’ എന്ന ഗ്രന്ഥത്തില്‍ ഈ പരമ്പരയുടെ ആത്മീയ വഴികള്‍ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗുസായി (ഗോസായി) എന്നറിയപ്പെടുന്ന വ്യത്യസ്ത ദര്‍ശന മാര്‍ഗാവലംബികളാണ് ഇവര്‍. പഞ്ചാബിലും പരിസര പ്രദേശങ്ങളിലും ഇന്നും ആ പൈതൃകശ്രേണിയുടെ ദീപശിഖാ വാഹകരുണ്ട്. അവരുടെ കര്‍മോജ്വലമായ മഹിത മാര്‍ഗങ്ങള്‍ സമൂഹജീവനത്തിന് പ്രാണവായുവാണ്.  

സന്ത്‌സായീദാസിന്റെ പ്രകൃഷ്ട ഗ്രന്ഥമാണ് ‘രതന്‍ജ്ഞാനി’. ‘ജ്ഞാനി ബോധി’യെന്ന പൈതൃക സങ്കല്‍പ്പത്തിന് അനുരൂപമാണ് സായീദാസിന്റെ ജ്ഞാനസങ്കല്‍പം. വിശ്വദര്‍ശനത്തിന്റെ വിലോഭനീയമായ കരുത്തും കാന്തിയുമാണത്. ഗുരുജ്ഞാനവാഹിനിയായി അത് പരമജ്ഞാനത്തിന്റെ സാഗരത്തില്‍ വിലയിക്കുമെന്നാണ് സായീദാസിന്റെ ദിവ്യസന്ദേശം. ഗൃഹസ്ഥ ജീവിതം നയിച്ച സായീദാസിന്റെ പുത്രന്മാരായ നരഹര്‍ദാസ്, അര്‍വിദാസ്, വിഷ്ണുദാസ്, സുഷാനന്ദ്, രാമാനന്ദ് എന്നിവരും ഈ സമ്പ്രദായത്തിന് പ്രചരണപരമായ പ്രായോഗിക സംഭാവനകള്‍ നല്‍കിയവരാണ്. സിക്കുമതസ്ഥാപകനായ ഗുരുനാനാക്കും സന്ത്‌സായീദാസുമൊത്തുള്ള കൂടിക്കാഴ്ചയും അനുഭവവിവരണവും ‘ഗുര്‍ബാനി’യില്‍ രേഖപ്പെടുത്തുന്നുണ്ട്. വ്യത്യസ്തമാര്‍ഗാവലംബികളായിരുന്നെങ്കിലും നന്മയും മനുഷ്യസ്‌നേഹവുമാണ് അവരിരുവരേയും ഭാവാത്മകമായി ഐക്യപ്പെടുത്തുന്നത്.  

ജ്ഞാനത്തെ അതിന്റെ മൗലിക പ്രത്യയങ്ങളില്‍ അറിയാനും ആരായാനും കണ്ടെത്താനും പ്രബോധനം നടത്തിയ സായീദാസ് ‘ജ്ഞാനാനന്ദമാണ് പരമപദം’ എന്ന് കണ്ടെത്തുന്നു. ഈ താത്വിക പ്രകാശം പൈതൃക സംസ്‌കൃതിയുടെ മൂലപ്രമാണം തന്നെ. സായീപ്രസാദത്തിന്റെ വിശ്വമഹിമകള്‍ പാടിയൊഴുകുകയാണ് പഞ്ചാബിന്റെ സംസ്‌കൃത പ്രവാഹിനികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

News

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.