Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണഘടനാ ലംഘനം രാജ്യദ്രോഹം; മന്ത്രി ജലീലിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ കാര്യമോ?

ഇന്ത്യന്‍ ഭരണഘടനയുടെ 18 ാം അനുച്ഛേദ പ്രകാരം നാലുനിയന്ത്രണങ്ങളുണ്ട്. അതില്‍ നാലാമത്തെ വ്യവസ്ഥ ഇങ്ങനെയാണ്: രാഷ്‌ട്രത്തിന്‍കീഴില്‍ ആദായകരമോ വിശ്വാസാധിഷ്ഠിതമോ ആയ ഏതെങ്കിലും ഉദ്യോഗം വഹിക്കുന്ന ആരും രാഷ്‌ട്രപതിയുടെ സമ്മതം കൂടാതെ ഏതെങ്കിലും വിദേശ രാഷ്‌ട്രത്തില്‍നിന്ന് അല്ലെങ്കില്‍ അതിന്റെ കീഴിലുള്ള ഏതെങ്കിലും ഓഫീസില്‍നിന്ന് സമ്മാനമോ ശമ്പളമോ ഏതെങ്കിലും തരത്തിലുള്ള ഉദ്യോഗമോ സ്വീകരിക്കാന്‍ പാടില്ല.''

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 19, 2020, 12:47 pm IST
inKerala

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തിയ ഭരണഘടനാ ലംഘനക്കുറ്റം മുഖ്യമന്ത്രി പിണറായി വിജയനും ബാധകമാകുന്നു. മുഖ്യമന്ത്രി, മന്ത്രി പദങ്ങളിലിരിക്കുന്നവര്‍ക്ക് ആവശ്യത്തിലേറെ ഔദ്യോഗിക ഉപദേശകരുണ്ടായിട്ടും ഭരണഘടനാ ലംഘനം നടത്തിയതാണ് കുറ്റം.

ഇന്ത്യന്‍ ഭരണഘടനയുടെ 18 ാം അനുച്ഛേദ പ്രകാരം നാലുനിയന്ത്രണങ്ങളുണ്ട്. അതില്‍ നാലാമത്തെ വ്യവസ്ഥ ഇങ്ങനെയാണ്: രാഷ്‌ട്രത്തിന്‍കീഴില്‍ ആദായകരമോ വിശ്വാസാധിഷ്ഠിതമോ ആയ ഏതെങ്കിലും ഉദ്യോഗം വഹിക്കുന്ന ആരും രാഷ്‌ട്രപതിയുടെ സമ്മതം കൂടാതെ ഏതെങ്കിലും വിദേശ രാഷ്‌ട്രത്തില്‍നിന്ന് അല്ലെങ്കില്‍ അതിന്റെ കീഴിലുള്ള ഏതെങ്കിലും ഓഫീസില്‍നിന്ന് സമ്മാനമോ ശമ്പളമോ ഏതെങ്കിലും തരത്തിലുള്ള ഉദ്യോഗമോ സ്വീകരിക്കാന്‍ പാടില്ല.”

ന്യൂനപക്ഷ ക്ഷേമ ചുമതലയുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീല്‍, യുഎഇ കോണ്‍സുലേറ്റുവഴി വിദേശ രാജ്യവുമായി ഇടപെട്ടതും വിദേശ രാജ്യത്തിന്റെ സമ്മാനം സ്വീകരിച്ചതും ആ രാജ്യത്തിനു വേണ്ടി ഇവിടെ പ്രവര്‍ത്തിച്ചതുമാണ് കുറ്റം. ചോദ്യം ചെയ്യലിനിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യോട് ഇതു സംബന്ധിച്ച് മന്ത്രി ജലീല്‍ പറഞ്ഞത്, ‘അറിയില്ലായിരുന്നു, ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് പറഞ്ഞില്ലായിരുന്നു’ എന്നാണ്. നിയമം അറിയില്ലായിരുന്നു എന്നത് സാധാരണക്കാരന്റെ കാര്യത്തില്‍ പോലും കുറ്റകൃത്യത്തില്‍നിന്നുള്ള രക്ഷപ്പെടലിന് ന്യായമല്ല. അപ്പോള്‍ ഔദ്യോഗിക ഉപദേശകരും സഹായികളും ഏറെയുള്ള മന്ത്രിയുടെ വാദം അതിനാല്‍ തീരെ സ്വീകാര്യമല്ല.

മന്ത്രി ജലീല്‍ നേരിട്ട് യുഎഇ കോണ്‍സുലേറ്റ് വഴി വിദേശ രാജ്യവുമായി ഇടപെട്ടു. ജലീല്‍ കോണ്‍സുലേറ്റിന്റെ സമ്മാനം സ്വീകരിച്ചു. ഖുറാനും പ്രളയ സഹായവും ആയിരുന്നുവെന്നും ‘സക്കാത്താ’യിരുന്നു എന്നും ന്യായം പറഞ്ഞു. യുഎഇ രാജ്യത്തിന്റെ പ്രചാരണ മുദ്രയുള്ള വസ്തുക്കളാണ് വിതരണം ചെയ്തത്. മാത്രമല്ല, ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്നും പ്രഖ്യാപിച്ചിരുന്നു. നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയവരോട് അതിന്റെ പേരില്‍ തൂക്കിക്കൊന്നാലും പേടിക്കില്ലെന്നു വീരം പറഞ്ഞതേ ഉള്ളു.

മന്ത്രി ജലീലിന്റെ പ്രവൃത്തിയെ നിയമസഭയിലും പുറത്തും ന്യായീകരിച്ചാണ് മുഖ്യമന്ത്രിയും കുറ്റക്കാരനാകുന്നത്. ഭരണഘടനാ ലംഘനമല്ലേ എന്ന ചോദ്യങ്ങള്‍ക്ക് ”എന്റെയറിവില്‍ ഒരു ലംഘനവുമല്ല” എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. നിയമസഭയില്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രി ഇത് ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിയുടെ അറിവല്ല, ഭരണഘടനയാണ് ഇക്കാര്യത്തില്‍ അടിസ്ഥാനം. ഭരണഘടനാ ലംഘനം രാജ്യദ്രോഹമായതിനാല്‍ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ തുടര്‍നടപടി എടുക്കും. അപ്പോള്‍, നിയമോപദേശതിനുള്‍പ്പെടെ ഔദ്യോഗികവും അനൗദ്യോഗകവുമായി ഒട്ടേറെ ഉപദേശകരുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണവും വിഷയമാകും.

Tags: Pinarayi Vijayanകെ.ടി. ജലീല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.