Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ രോഗികളെയും ജീവനക്കാരെയും വെട്ടിലാക്കുന്നത് ‘ആറു മണി പത്രസമ്മേളനം’

ആറിന് വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രോഗികളുടെയും അവരെ എത്തിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളുടേയുമടക്കം ലിസ്റ്റ് നല്‍കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പുലര്‍ച്ചെയാകും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഇത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 8, 2020, 07:47 pm IST
in Kerala

ആലപ്പുഴ: കൊറോണ രോഗികളെ ആശുപത്രിയിലേക്ക് രാത്രി വൈകി മാറ്റാനിടയാക്കുന്നത് ആരോഗ്യ വകുപ്പിന്റെ നിര്‍ബന്ധ ബുദ്ധി കാരണമെന്ന് ആക്ഷേപം. രോഗ സ്ഥിരീകരണം രാവിലെ നടന്നാലും രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. വൈകിട്ട് ആറിന് മുഖ്യമന്ത്രിയുടേ വാര്‍ത്താസമ്മേളനത്തിലോ, അല്ലാത്തപക്ഷം ആരോഗ്യ മന്ത്രിയുടേ പത്രക്കുറിപ്പിലോ കൊവിഡ് കണക്ക് സ്ഥിരീകരിച്ചതിന് ശേഷം മാത്രമെ രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാവൂയെന്ന നേരത്തെ നല്‍കിയ നിര്‍ദേശമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ആറിന് വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രോഗികളുടെയും അവരെ എത്തിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളുടേയുമടക്കം ലിസ്റ്റ് നല്‍കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പുലര്‍ച്ചെയാകും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഇത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പലപ്പോഴും രാത്രി വളരെ വൈകിയും പുലര്‍ച്ചെ വരെയും രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ജോലികള്‍ തുടരുന്നു. ഇതില്‍ ഫീല്‍ഡിലുള്ള ആരോഗ്യ പ്രവര്‍ത്തകരടക്കം എതിര്‍പ്പ് അറിയിച്ചിട്ടും ഫലമുണ്ടായില്ല. ആറന്‍മുളയില്‍ കൊവിഡ് രോഗിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടാകാനിടയാക്കിയത് ഇത്തരത്തില്‍ രാത്രി വൈകി ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാലാണ്.  

ഒരു ജില്ലയില്‍ ഇരുപതും ഇരുപത്തിയഞ്ചും ആംബുലന്‍സുകളാകും  ലഭ്യമായിട്ടുള്ളത്. ഒരു ആംബുലന്‍സിന് തന്നെ മൂന്നും നാലും ഓട്ടമുണ്ടാവും. പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രോഗിയുടെ ഫോണ്‍ നമ്പറും രോഗം സ്ഥിരീകരിച്ചയാള്‍ക്ക് ഡ്രൈവറുടെ നമ്പറും കൈമാറി ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ട സാധനങ്ങളേതെല്ലാമെന്ന നിര്‍ദേശവും നല്‍കുക എന്നതിനപ്പുറം ഓരോ രോഗികളുടേയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്താന്‍ സാധിക്കാറില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഒരാള്‍ കൊവിഡ് പോസിറ്റീവാകുമ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപനം വരാന്‍ കാത്തുനില്‍ക്കാതെ ആശുപത്രികളിലേക്ക് മാറ്റിയാല്‍ രാത്രിയിലെ  ഓട്ടം കുറയും. ആരോഗ്യപ്രവര്‍ത്തകര്‍ക്കാകട്ടെ വിശ്രമമില്ലാത്ത ജോലിയാണുള്ളത്. രാവിലെ മുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, നിരവധി റിപ്പോര്‍ട്ടുകള്‍ അയയ്‌ക്കല്‍ തുടങ്ങി വിവിധ ജോലികളില്‍ രാത്രി വരെ തുടരുന്ന ഫീല്‍ഡിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വീണ്ടും ആംബുലന്‍സിലും സേവനം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും അഭിപ്രായമുണ്ട്. ഇതിനെല്ലാം പരിഹാരം രോഗം സ്ഥിരീകരിക്കുമ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുകയെന്നത് മാത്രമാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം; എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് കൈമാറും, മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി

Kerala

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

Kerala

പകല്‍ വെളിച്ചത്തില്‍ പിണറായി…കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുമ്പുകസേരയില്‍ നേതാവ്….മാളികമുകളേറിയ മന്നന്റെ തോളില്‍….എന്ന് ജനങ്ങളുടെ ട്രോള്‍

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

പുതിയ വാര്‍ത്തകള്‍

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.