Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ രോഗികളെയും ജീവനക്കാരെയും വെട്ടിലാക്കുന്നത് ‘ആറു മണി പത്രസമ്മേളനം’

ആറിന് വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രോഗികളുടെയും അവരെ എത്തിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളുടേയുമടക്കം ലിസ്റ്റ് നല്‍കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പുലര്‍ച്ചെയാകും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഇത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 8, 2020, 07:47 pm IST
in Kerala

ആലപ്പുഴ: കൊറോണ രോഗികളെ ആശുപത്രിയിലേക്ക് രാത്രി വൈകി മാറ്റാനിടയാക്കുന്നത് ആരോഗ്യ വകുപ്പിന്റെ നിര്‍ബന്ധ ബുദ്ധി കാരണമെന്ന് ആക്ഷേപം. രോഗ സ്ഥിരീകരണം രാവിലെ നടന്നാലും രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. വൈകിട്ട് ആറിന് മുഖ്യമന്ത്രിയുടേ വാര്‍ത്താസമ്മേളനത്തിലോ, അല്ലാത്തപക്ഷം ആരോഗ്യ മന്ത്രിയുടേ പത്രക്കുറിപ്പിലോ കൊവിഡ് കണക്ക് സ്ഥിരീകരിച്ചതിന് ശേഷം മാത്രമെ രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാവൂയെന്ന നേരത്തെ നല്‍കിയ നിര്‍ദേശമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ആറിന് വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രോഗികളുടെയും അവരെ എത്തിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളുടേയുമടക്കം ലിസ്റ്റ് നല്‍കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പുലര്‍ച്ചെയാകും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഇത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പലപ്പോഴും രാത്രി വളരെ വൈകിയും പുലര്‍ച്ചെ വരെയും രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ജോലികള്‍ തുടരുന്നു. ഇതില്‍ ഫീല്‍ഡിലുള്ള ആരോഗ്യ പ്രവര്‍ത്തകരടക്കം എതിര്‍പ്പ് അറിയിച്ചിട്ടും ഫലമുണ്ടായില്ല. ആറന്‍മുളയില്‍ കൊവിഡ് രോഗിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടാകാനിടയാക്കിയത് ഇത്തരത്തില്‍ രാത്രി വൈകി ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാലാണ്.  

ഒരു ജില്ലയില്‍ ഇരുപതും ഇരുപത്തിയഞ്ചും ആംബുലന്‍സുകളാകും  ലഭ്യമായിട്ടുള്ളത്. ഒരു ആംബുലന്‍സിന് തന്നെ മൂന്നും നാലും ഓട്ടമുണ്ടാവും. പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രോഗിയുടെ ഫോണ്‍ നമ്പറും രോഗം സ്ഥിരീകരിച്ചയാള്‍ക്ക് ഡ്രൈവറുടെ നമ്പറും കൈമാറി ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ട സാധനങ്ങളേതെല്ലാമെന്ന നിര്‍ദേശവും നല്‍കുക എന്നതിനപ്പുറം ഓരോ രോഗികളുടേയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്താന്‍ സാധിക്കാറില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഒരാള്‍ കൊവിഡ് പോസിറ്റീവാകുമ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപനം വരാന്‍ കാത്തുനില്‍ക്കാതെ ആശുപത്രികളിലേക്ക് മാറ്റിയാല്‍ രാത്രിയിലെ  ഓട്ടം കുറയും. ആരോഗ്യപ്രവര്‍ത്തകര്‍ക്കാകട്ടെ വിശ്രമമില്ലാത്ത ജോലിയാണുള്ളത്. രാവിലെ മുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, നിരവധി റിപ്പോര്‍ട്ടുകള്‍ അയയ്‌ക്കല്‍ തുടങ്ങി വിവിധ ജോലികളില്‍ രാത്രി വരെ തുടരുന്ന ഫീല്‍ഡിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വീണ്ടും ആംബുലന്‍സിലും സേവനം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും അഭിപ്രായമുണ്ട്. ഇതിനെല്ലാം പരിഹാരം രോഗം സ്ഥിരീകരിക്കുമ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുകയെന്നത് മാത്രമാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.