Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രവേശകം

ദശോപനിഷത്തുകളില്‍ പ്രസിദ്ധവും പ്രധാനവുമാണ് പ്രശ്‌നോപനിഷത്ത്. അറിയാനാഗ്രഹിക്കപ്പെട്ടു ചോദിക്കുന്നതെന്തോ അതാണ് പ്രശ്‌നം. പ്രശ്‌നം വെറും ചോദ്യമല്ല, വാദവിഷയമാണ് പ്രശ്‌നം.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Sep 7, 2020, 03:00 am IST
inSamskriti

ഉപനിഷത്ത് എന്ന വാക്കിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നത് എന്നാണര്‍ത്ഥം. അതായത് ബ്രഹ്മസ്വരൂപത്തിന് സമീപമുള്ളത് ഉപനിഷത്ത്. ആധ്യാത്മിക ശാസ്ത്രത്തിന്റെ ആദിമസാഹിത്യരൂപമാണ് വേദം. ഋഗ് യജുര്‍ സാമാഥര്‍വം എന്ന് വേദം നാല്. വേദങ്ങളുടെ ഭാഷ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഉപനിഷത്തുകള്‍. ആരണ്യകങ്ങളുടെ അനുബന്ധവും വേദമന്ത്രങ്ങളുടെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും തന്നെയാണിവ.

ഉപനിഷത്തുകള്‍ വിചിന്തനം ചെയ്യുന്ന വിഷയങ്ങള്‍ ഈശ്വരന്‍, ജഗത്ത്, ജീവന്‍ എന്നിവയാണ്. ജനനത്തിന് മുന്‍പ്  എന്ത്? മരണത്തിന് ശേഷം എന്ത്? ഇവയ്‌ക്കിടയിലുള്ള വെറും യാദൃശ്ചികതയോ ജീവിതം? ഗൂഢരഹസ്യങ്ങളാകവേ ഉപനിഷത്തുകള്‍ ചര്‍ച്ചചെയ്യുന്നു. വേദങ്ങളുടെ ജ്ഞാനകാണ്ഡം തന്നെ ഉപനിഷത്ത്.  

മനുഷ്യജീവിതമഹായാത്രയെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെ നാല് ഘട്ടങ്ങളായി നമ്മുടെ പൂര്‍വികരായ ഋഷിമാര്‍ വിഭജിച്ചു. ഉത്തമവിദ്യാഭ്യാസഘട്ടമാണ് ബ്രഹ്മചര്യം. മാതൃകാപരമായ കുടുംബജീവിതമാണ് ഗാര്‍ഹസ്ഥ്യം. ജീവിതത്തിന്റെ വലുതും ചെറുതുമായ കര്‍മങ്ങളില്‍നിന്നും പിന്‍വാങ്ങി പരമപുരുഷാര്‍ത്ഥത്തിനായുള്ള തയ്യാറെടുപ്പാണ് വാനപ്രസ്ഥം.പൂര്‍ണമായ ബന്ധവിമോചനം തന്നെ സംന്യാസം. ഇതത്രെ ആശ്രമചതുഷ്ടയം.

മനീഷികളായ മഹര്‍ഷിമാര്‍ ആശ്രമചതുഷ്ടയത്തെ സംഹിത, ബ്രാഹ്മണം, ആരണഅയകം, ഉപനിഷത്ത് എന്നിവയുമായി ബന്ധപ്പെടുത്തി. ബ്രഹ്മചര്യം സംഹിതയുമായും ഗാര്‍ഹസ്ഥ്യം ബ്രാഹ്മണവുമായും വാനപ്രസ്ഥം ആരണ്യകവുമായും സംന്യാസം ഉപനിഷത്തുമായും ചേര്‍ത്തുനിര്‍ത്തി. വേദാന്തമാമല്ലൊ ഉപനിഷത്ത്. ധ്യാനാത്മകമായ ജീവിതത്തില്‍ ഋഷീശ്വരന്മാര്‍ക്ക് ലഭിച്ച ഉള്‍ക്കാഴ്ചകളും വെളിപാടുകളുമാണ് യഥാര്‍ത്ഥത്തില്‍ ഉപനിഷത്തുകള്‍. ദര്‍ശനശാസ്ത്രമാണിത്.  

ഉപനിഷത്തുകള്‍ അനേകമുണ്ടെങ്കിലും അവയില്‍ 108 എണ്ണം പ്രധാനം. അതില്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് 10എണ്ണം മാത്രം. ജ്ഞാനമാര്‍ഗപ്രദര്‍ശകങ്ങളായ ദശോപനിഷത്തുകള്‍ ഇവയാകുന്നു. ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, ഐതരേയോപനിഷത്ത്,ഛാന്ദോഗ്യോപനിഷത്ത്, തൈത്തരീയോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്.

ദശോപനിഷത്തുകളില്‍ പ്രസിദ്ധവും പ്രധാനവുമാണ് പ്രശ്‌നോപനിഷത്ത്. അറിയാനാഗ്രഹിക്കപ്പെട്ടു ചോദിക്കുന്നതെന്തോ അതാണ് പ്രശ്‌നം. പ്രശ്‌നം വെറും ചോദ്യമല്ല, വാദവിഷയമാണ് പ്രശ്‌നം.  

അഥര്‍വവേദത്തില്‍ പിപ്പലാദശാഖയുടെ ബ്രാഹ്മണഭാഗത്തുള്ളതാണ് പ്രശ്‌നോപനിഷത്ത്. 50 ശാഖകളുള്ള അഥര്‍വവേദത്തിന്റെ മൂന്ന് ശാഖകളിലൊന്നാണ് പ്രശ്‌നോപനിഷത്ത്. മുണ്ഡകവും മാണ്ഡൂക്യവുമാണ് മറ്റ് രണ്ടെണ്ണം. പ്രശ്‌നങ്ങളുടെയും പരിഹാരങ്ങളുടെയും ഈ ഉപനിഷത്തിന് ആറധ്യായങ്ങളാണുള്ളത്.  

ഉന്നതിയും വിശുദ്ധിയുമുള്ള ഗുരുശിഷ്യസംവദാമാണ് ഈ ഉപനിഷത്തിലെ ഉള്ളടക്കം. ഉപനിഷത്തിലെഗുരു പിപ്പലാദന്‍. ഭഗവാന്‍ ഋഷി എന്നൊക്കെ ഉപനിഷത്ത് ഉദ്ദേഹത്തെ വിളിച്ചാദരിക്കുന്നു. വൈശേഷികമത സ്ഥാപകനായ കണാദന്‍ തന്നെയല്ലേ പിപ്പലാദന്‍? കണവാദം – അണുപരിണാമവാദം – അവതരിപ്പിച്ച ഋഷി. കണം- പിപ്പലി-ഭക്ഷിച്ച് ഏറെക്കാലം ജീവിച്ചതിനാല്‍ കണാദന്‍ പിപ്പലാദനായി. വിദ്യാകുതുകികളായ ആറ് യുവാക്കള്‍ പ്രശ്‌നങ്ങളുമായി പിപ്പലാദന്റെ അടുത്തെത്തി. ഈ വിദ്യാര്‍ത്ഥികളെ ഒന്ന് പരിചയപ്പെടാം. ഭരദ്വാജന്റെ മകനായ സുകേശന്‍, ശിബിയുടെ പുത്രനായ സത്യാകാമന്‍, ഗര്‍ഗഗോത്രത്തില്‍ പിറന്ന സൗര്യായണി, കോസലദേശക്കാരനും അശ്വലപുത്രനായ കൗസല്യന്‍, വിദര്‍ഭദേശക്കാരനായ ഭാര്‍ഗവന്‍, കത്യന്റെ മകനായ കബന്ധി. ഇവര്‍ പ്രശ്‌നങ്ങളുടെ ഭാണ്ഡവും പേറി, സമിത്പാണികളോടെ പിപ്പലാദന്റെ അരികില്‍ വിനയാന്വിതരായിനിന്നു.സമിത്തെന്നാല്‍ ചമത. ഒഴിഞ്ഞ കൈകളുമായി രാജാവിനെയോ ദേവതകളെയോ ഗുരുവിനെയോ കാണാന്‍ പോകരുതെന്ന് പ്രമാണം.രാജാവിന് തിരുമുല്‍ക്കാഴ്ചയും ദേവതയ്‌ക്ക് വഴിപാടും ഗുരുവിന് ദക്ഷിണയും കരുതണം. ചമതക്കെട്ടാണ് ഇവിടെ ദക്ഷിണ. മഹര്‍ഷിമാര്‍ക്ക് ഹിതവും പ്രിയവും ഇതുതന്നെ. അവര്‍ പ്രശ്‌നങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.