Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാടക്കത്തറയിലെ വീടാക്രമണത്തിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത, നാലു പേര്‍ കസ്റ്റഡിയിലെന്ന് സൂചന

മണ്ണുത്തി മാടക്കത്തറയില്‍ വീടുകള്‍ കയറിയുള്ള ആക്രമണത്തിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത. മേഖലയിലെ സിപിഎം പ്രവര്‍ത്തകരുടെ പത്തോളം വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി അക്രമം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 04:45 pm IST
in Thrissur

തൃശൂര്‍: മണ്ണുത്തി മാടക്കത്തറയില്‍ വീടുകള്‍ കയറിയുള്ള ആക്രമണത്തിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത. മേഖലയിലെ സിപിഎം പ്രവര്‍ത്തകരുടെ പത്തോളം വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി അക്രമം നടന്നത്.വിഭാഗീയതയെ തുടര്‍ന്ന് സിപിഎമ്മിലെ ഇരുവിഭാഗങ്ങള്‍ പരസ്പരം വീടു കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ മണ്ണുത്തി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മണ്ണുത്തി പട്ടാളക്കുന്ന് സ്വദേശി ഉള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. മേഖലയില്‍ അക്രമം നടന്നത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് പറയുന്നു. വിഭാഗീയതയെ തുടര്‍ന്ന് നേരത്തേ നിരവധി തവണ മേഖലയില്‍ സിപിഎമ്മുകാര്‍ തമ്മില്‍ സംഘട്ടനവും വീട് അക്രമിച്ച സംഭവവും നടന്നിട്ടുണ്ട്.

ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. സിപിഎം നേതാവും വാര്‍ഡ് മെമ്പറും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നുവെന്നാണ് അരോപണം. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി സുനിത ജയകുമാറിന്റെ വീട് ഉള്‍പ്പെടെ തല്ലിത്തകര്‍ത്തിട്ടുണ്ട്. സുനിതയുടെ ഭര്‍ത്താവ് ജയകുമാര്‍ സിപിഎം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയകുമാറിനെ സിപിഎം ഒഴിവാക്കി. ഇതേ തുടര്‍ന്ന് സിപിഎമ്മുമായി അകന്നു നില്‍ക്കുന്ന സുനിതയും ജയകുമാറും പാര്‍ട്ടി വിടുമെന്ന പ്രചരണം ശക്തമായി നിലനില്‍ക്കുന്നതിനിടെയിലാണ് വീട് കയറിയുള്ള അക്രമണം. സിപിഎമ്മിനുള്ള ഭിന്നത മറനീക്കി വന്നതാണ് പരസ്പരമുള്ള ആക്രമണത്തില്‍ കലാശിച്ചത്.

മാരകായുധങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലിത്തകര്‍ത്തു.  പടിഞ്ഞാറേ വെള്ളാനിക്കര, തേറമ്പം എന്നിവിടങ്ങളിലാണ് സിപിഎമ്മുകാര്‍ തമ്മില്‍ അക്രമം നടത്തിയത്. ഉത്രാടദിനത്തില്‍ വൈകീട്ട് 7.30ഓടെയാണ് അക്രമങ്ങള്‍ക്ക് തുടക്കം. ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ മാടക്കത്തറ സ്വദേശി വ്യാസന്‍, കുട്ടന്‍, ജിതിന്‍, വിജീഷ്, കിരണ്‍ എന്നിവരടങ്ങിയ സംഘം ആദ്യം പൊളിക്കുഴി മോഹന്‍ദാസിന്റെ വീടാണ് ആക്രമിച്ചത്.ഇതുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ ഇവരുടെ വീടുകള്‍ മറുവിഭാഗമെത്തി രാത്രിയില്‍ നശിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി തിരുവോണദിവസം രാത്രിയില്‍ കാറിലെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി അക്രമം നടത്തി. റോഡിലൂടെ നടന്നു പോകുന്നവരെ വടിവാളുകൊണ്ട വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.  

സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റവരില്‍ നാലു പേര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. തേറമ്പം കപ്ലിക്കുന്നേല്‍ ജോബി, നടക്കാലില്‍ സതീഷ്, മാടക്കത്തറ സ്വദേശി വിജേഷ്, വെള്ളാനിക്കര മഠത്തിപറമ്പില്‍ ജയുകാര്‍ എന്നിവരാണ് ചികിത്സയിലുള്ളത്. അക്രമത്തില്‍ മാടക്കത്തറ സ്വദേശികളായ വ്യാസന്‍, വിജീഷ്, സരോജിനി, മോഹന്‍ദാസ്, സുനിത എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Tags: cpmhouseattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

കോഴിക്കോട് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ ചെയ്തു,കാപ്പ കേസ് പ്രതിയായ യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.