Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വ്യാപാര-വ്യവസായ മേഖലയ്‌ക്ക് കൈത്താങ്ങ്

അതിനൊപ്പം തന്നെ ഒന്നരക്കോടി വരെ വിറ്റുവരവുളള വ്യാപാരി വ്യവസായികളുടെ നികുതി ഒരു ശതമാനമാക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 03:00 am IST
inEditorial

യഥാര്‍ഥ ഭരണകൂടം എങ്ങനെയാണ് പെരുമാറുക എന്നതിന് മകുടോദാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍. കൊറോണ മനുഷ്യസമൂഹത്തെ വെല്ലുവിളിച്ച് കപാല നൃത്തമാടുമ്പോള്‍ അവര്‍ക്ക് ആശ്വാസമാവുന്ന ഒട്ടേറെ പദ്ധതികളും പരിപാടികളുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക്  കൈത്താങ്ങും കരുത്തും പകരുന്നതിലൂടെയാണ് വൈഭവശാലിയായ രാഷ്‌ട്രം കെട്ടിപ്പടുക്കുകയെന്ന കാഴ്ചപ്പാടാണ് മോദി സര്‍ക്കാരിനുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചരക്കു സേവന നികുതിയില്‍ വരുത്തിയ പരിഷ്‌കരണം.

വാര്‍ഷിക വിറ്റുവരവ് 40 ലക്ഷം വരെയുള്ള വ്യാപാരി-വ്യവസായികളുടെ നികുതി പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്‌കരണമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് വ്യാപാരി-വ്യവസായികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ ആകെ മനോവിഷമത്തിലായ വ്യാപാരികള്‍ നിസ്സഹായരായി നില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ് നികുതിയിളവിന്റെ രൂപത്തില്‍ എത്തിയിട്ടുള്ളത്. ഇത് ആ സമൂഹത്തിന് നല്‍കിയിരിക്കുന്ന ആശ്വാസം ചില്ലറയല്ല. തകര്‍ന്ന് തരിപ്പണമാവുന്ന അവസ്ഥയില്‍  നിന്നാണ് അദൃശ്യ സാന്നിധ്യം പോലെ ഇളവുകള്‍ എത്തുന്നത്.

  അതിനൊപ്പം തന്നെ ഒന്നരക്കോടി വരെ വിറ്റുവരവുളള വ്യാപാരി വ്യവസായികളുടെ നികുതി ഒരു ശതമാനമാക്കുകയും ചെയ്തു. നികുതി അടവിനുവേണ്ടി സ്വരുക്കൂട്ടി വെയ്‌ക്കുന്ന പണം കൂടി വ്യാപാരത്തിലിറക്കാമെന്നതു മാത്രമല്ല ഇതുവഴിയുണ്ടാവുന്നത്. ലക്ഷങ്ങള്‍ക്ക് വലിയൊരു ആത്മവിശ്വാസവും കരളുറപ്പും നല്‍കുകയാണ് അതിലൂടെ. സമൂഹത്തിന്റെ പുരോഗതിയില്‍ ഇത്തരക്കാരുടെ പങ്ക് കണ്ടറിഞ്ഞ സര്‍ക്കാര്‍ അവരെ ആവുംവിധം സഹായിക്കുകയാണ്. മഹാമാരി സൃഷ്ടിച്ച ഗതികേടില്‍ പകച്ചു നില്‍ക്കുന്നവരെ പിഴിഞ്ഞെടുക്കാനുള്ള ഉപാധിയായല്ല നികുതിയെ കേന്ദ്രഭരണകൂടം കാണുന്നത്. രാഷ്‌ട്രത്തിന്റെ പുരോഗതിക്ക് തങ്ങളുടേതായ  പങ്കു നല്‍കുകയെന്നത് ക്രിയാത്മകവശമാണ്. ആഡംബര വസ്തുക്കള്‍ക്കുമാത്രം 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്ര നിലപാട്.  ഇരുനൂറ്റിമുപ്പതോളം സാധനങ്ങളുടെ 28 ശതമാനം നികുതിയില്‍ നിന്ന് 200 എണ്ണത്തെ ഒഴിവാക്കുകയും ചെയ്തു. ചരക്കു സേവന നികുതി നിലവില്‍ വരുന്നതിനു മുമ്പ് ഈ മേഖലയിലുണ്ടായിരുന്ന അനവധിയായ ക്രമക്കേടുകളും കൊള്ളരുതായ്‌മകളും വന്‍തോതിലാണ് കുറഞ്ഞത്. അതുകൊണ്ടുതന്നെ, നേരത്തെ 65 ലക്ഷം നികുതിദായകരാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഒന്നേകാല്‍ കോടിക്കടുത്താണ്. ഓണ്‍ലൈന്‍ വഴി നികുതിയടയ്‌ക്കാനുള്ള സംവിധാനം സുതാര്യമായതോടെ ഇതു സംബന്ധിച്ച നൂലാമാലകള്‍ തുലോം കുറയുകയും ചെയ്തു.

  ജനങ്ങളെ വേണ്ടവിധം പരിപാലിക്കുന്ന സര്‍ക്കാര്‍, ജനത്തിന് ആശ്വാസമേകുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടണ്ട്.  കോവിഡ് മഹാമാരിയെ തുരത്താന്‍ സ്തുത്യര്‍ഹമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍, അങ്ങേയറ്റത്തെ സാധാരണക്കാരനും പ്രാപ്യമാവണമെന്ന ശാഠ്യം കേന്ദ്ര സര്‍ക്കാരിനുണ്ട്. ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ ലക്ഷക്കണക്കിന് വനിതകള്‍ക്ക് മൂന്നു മാസം 500 രൂപ വെച്ച് കൊടുത്തതും കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 2000 രൂപ നിക്ഷേപിച്ചതും ദുര്‍ബ്ബല വിഭാഗത്തിന് സൗജന്യമായി അരിയും ധാന്യങ്ങളും നല്‍കിയതുമൊക്കെ അതുകൊണ്ടാണ്. ജനങ്ങളുടെ കണ്ണീരിന് രാഷ്‌ട്രീയമില്ലെന്ന സുചിന്തിതമായ കാഴ്ചപ്പാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. തികച്ചും വിഭിന്ന സമീപനം സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ഇതൊക്കെ ഇടയ്‌ക്കെങ്കിലും പരിശോധിക്കുന്നതു നന്നാവും. സമൂഹത്തെ മൊത്തം സുരക്ഷിതവും സ്വതന്ത്രവുമായി നിര്‍ത്തുന്നതിലൂടെ രാജ്യത്തിന്റെ വളര്‍ച്ച പതിന്മടങ്ങായി വര്‍ധിക്കുമെന്ന ഏകാത്മമാനവവാദ സമീപനം അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. അതിനാല്‍ത്തന്നെ ‘രാഷ്‌ട്രം ആദ്യം പിന്നെ രാഷ്‌ട്രീയം’ എന്നാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം. ജി എസ് ടി ആയാലും മറ്റെന്തായാലും അതില്‍ മാറ്റമില്ല. എല്ലാത്തിനും കുറ്റപ്പെടുത്തലിന്റെ കുന്തമുന ചൂണ്ടി കേന്ദ്രത്തെ മുറിപ്പെടുത്തുന്നവര്‍ കാര്യങ്ങള്‍ അതതിന്റെ രീതിയില്‍ കാണുമോ എന്ന പ്രശ്‌നമാണ് നിലനില്‍ക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Kerala

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.