Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐതിഹ്യപ്പെരുമയുടെ ഓണവില്ല്

സുതല (പാതാളം)ത്തിലേക്ക് വാമനന്‍ മഹാബലിയെ അയയ്‌ക്കുന്നതിനു മുമ്പ,് വിഷ്ണുവിന്റെ വിശ്വരൂപം കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കുന്നു. വര്‍ഷം തോറും പ്രജകളെ കാണാനെത്തുമ്പോള്‍ വിഷ്ണുവിന്റെ അവതാരകഥകള്‍ കാണാനുള്ള മഹാബലിയുടെ ആഗ്രഹം വിഷ്ണുവിന്റെ അഭ്യര്‍ത്ഥനയാല്‍ പ്രപഞ്ചശില്പിയായ വിശ്വകര്‍മ്മ ദേവന്‍ ആദ്യ രചന നടത്തി.

ശിവാ കൈലാസ്byശിവാ കൈലാസ്
Aug 25, 2020, 03:00 am IST
inSamskriti

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചിങ്ങത്തിലെ തിരുവോണനാള്‍ (ശ്രീപത്മനാഭ സ്വാമിയുടെ ജന്മനക്ഷത്രം) സമര്‍പ്പിക്കുന്ന അപൂര്‍വ കലാസൃഷ്ടിയാണ് ഓണവില്ല്. മതിലകം രേഖയില്‍ (ചരുണ- 24 ഓല 55) ഓണവില്ലിനെ കുറിച്ച് വിവരണമുണ്ട്. ഇടക്കാലത്ത് നിലച്ചുപോയ ഓണവില്ലു (പള്ളിവില്ല്) സമര്‍പ്പണം ഇരവി രാജവര്‍മ്മയുടെ കാലത്ത്  പുനരാരംഭിച്ചതായി ചരിത്രം പറയുന്നു. ഓണവില്ലുകള്‍ രൂപപ്പെടുത്തി തിരുനട സമര്‍പ്പണത്തിനുള്ള അവകാശം തിരുവിതാംകൂര്‍ കൊട്ടാരത്തിലെ വാസ്തുശില്പികളായ കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട് കുടുംബത്തിനാണ്. എട്ട് തലമുറകളായി ,ഈ അപൂര്‍വ കലാവൈദഗ്‌ദ്ധ്യം അവര്‍ ഇന്നും തുടരുന്നു.

വാണിയംമൂല തറവാട്ടില്‍ നിന്ന് ആറ് ജോഡി വില്ലുകള്‍ തിരുവോണനാള്‍ പുലര്‍ച്ചെ പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ കുടുബക്കാരുടെയും നാട്ടുകാരുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും. കിഴക്കേകോട്ട നടയില്‍ വില്ലുമായി മൂത്താചാരിയും കുടുബവും എത്തുമ്പോള്‍ പണ്ടുകാലത്ത് ‘ആചാരമണി’ മുഴക്കുമായിരുന്നു. കിഴക്കേ നടയിലൂടെ ക്ഷേത്രശില്പിയുടെ ശിലയുടെ മുന്നില്‍ എത്തുന്ന കുടുബക്കാരെ ക്ഷേത്രത്തിലെ മുഖ്യ  പൂജാരിയും ഭാരണാധികാരികളും ചേര്‍ന്ന് ഓണപ്പുടവയും, ഓണക്കോപ്പും, ദക്ഷിണയും, പ്രസാദവും ആചാരം നടത്തുന്ന പ്രധാന കാരണവര്‍ക്ക് നല്‍കി സ്വീകരിക്കുന്നു. തുടര്‍ന്ന് പ്രസാദം സ്വീകരിച്ച് ധരിച്ച കാരണവര്‍ ഭഗവാനെ തൊഴുത് ഓരോ വില്ലുകളും ഭഗവാനെ ഉയര്‍ത്തി കാണിച്ച് നിലത്ത് വിരിച്ചിരിക്കുന്ന ഓണപ്പുടവയില്‍ വയ്‌ക്കും. തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം വില്ലുകള്‍ തൊട്ടു തൊഴുത ശേഷം ക്ഷേത്ര ഭാരവാഹികളെ ഏല്‍പ്പിക്കും. ഭാരവാഹികളും കുടുംബക്കാരും ഭക്തരും ശീവേലിപ്പുര ഒരു വലത് ചുറ്റി കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ശ്രീകോവില്‍ ഒരു വലത് ചുറ്റി അഭിശ്രവണമണ്ഡപത്തില്‍ വച്ചിരിക്കുന്ന പള്ളിപ്പലകയില്‍ വില്ലുകള്‍ വയ്‌ക്കുന്നു. തുടര്‍ന്ന് വില്ലുകള്‍ കുഞ്ചലവും കുരുത്തോലയും ഞാണും കെട്ടി അലങ്കരിക്കും. കുഞ്ചലവും ഞാണും നിര്‍മ്മിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ്. അവര്‍ ജാതിമതഭേദമന്യേ വ്രതശുദ്ധിയോടെയാണ് തയ്യാറാക്കുന്നത്.  

വില്ല് ചാര്‍ത്തിയ ഭഗവാനെ ആദ്യം കണ്ട് തൊഴുന്നതിനുള്ള അവകാശം വില്ല് സമര്‍പ്പിച്ച കുടുംബത്തിനാണ്. അതു കഴിഞ്ഞേ തിരുവിതാംകുര്‍ രാജകുടുംബം ദര്‍ശിക്കാനെത്തൂ. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് തൊഴാം. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ ഓണവില്ല് വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരിക്കും. വില്ലുകള്‍ പിന്നീട് അടുത്ത ഓണക്കാലം വരെ രാജകുടുംബത്തില്‍ സൂക്ഷിക്കും.

ഐതിഹ്യം

സുതല (പാതാളം)ത്തിലേക്ക് വാമനന്‍ മഹാബലിയെ അയയ്‌ക്കുന്നതിനു മുമ്പ,് വിഷ്ണുവിന്റെ വിശ്വരൂപം കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കുന്നു. വര്‍ഷം തോറും പ്രജകളെ കാണാനെത്തുമ്പോള്‍ വിഷ്ണുവിന്റെ അവതാരകഥകള്‍ കാണാനുള്ള മഹാബലിയുടെ ആഗ്രഹം വിഷ്ണുവിന്റെ അഭ്യര്‍ത്ഥനയാല്‍ പ്രപഞ്ചശില്പിയായ വിശ്വകര്‍മ്മ ദേവന്‍ ആദ്യ രചന നടത്തി. വിശ്വകര്‍മ്മാവിന്റെ അനുയായികള്‍ തുടര്‍ കാലങ്ങളില്‍ അവതാരകഥകള്‍ വരച്ച് വിഷ്ണു സന്നിധിയില്‍ സമര്‍പ്പിക്കാമെന്ന് വാഗ്ദാനവും നല്‍കി. ഈയൊരു ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം. ഈ ഐതിഹ്യത്തിന്റെ തുടര്‍ച്ചയായാണ് ഓണവില്ല് കരമന വിളയില്‍ വീട് കുടുംബത്തിലെ വിശ്വകര്‍മ്മജരായ കലാകാരന്മാര്‍ അനുഷ്ഠിച്ചു വരുന്നത്.

പത്മനാഭസ്വാമി ക്ഷേത്രഗോപുരത്തിന്റെ മുകള്‍ ഭാഗത്തുള്ള താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മിക്കുന്നത്. വഞ്ചിനാടിന്റെ പ്രതീകമായും ഈ രൂപത്തെ കരുതുന്നവരുണ്ട്. വില്ലിനായി കടമ്പു വൃക്ഷത്തിന്റെ തടിയും, മഹാഗണിയുടെ തടിയും ഉപയോഗിക്കുന്നു. മിഥുനത്തോടെ ഓണവില്ലിന്റെ തടിപ്പണി ആരംഭിക്കും. വില്ലുകളില്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്ന ഭാഗം ചുവന്ന നിറവും പുറകില്‍ മഞ്ഞ നിറവും പശ്ചാത്തലമായി തേയ്‌ക്കും.പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ഇതിനായി തയ്യാറാക്കുന്നത്.  

രാജഭരണകാലത്ത് കഴിഞ്ഞ നാലു തലമുറകളായി ആചാരം നടത്തിയത്  പത്മനാഭനാചാരി, കൃഷ്ണനാചാരി, രാമസ്വാമി ആചാരി, മഹാദേവനാചാരി എന്നിവരായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തലമുറയിലെ ആചാരം നടത്തിയിരുന്ന പ്രധാനിയുടെ ജ്യേഷ്ഠ സഹോദരനായ രവീന്ദ്രനാചാരിയുടെ മകന്‍ ആര്‍. ബിന്‍കുമാര്‍ ആചാരിയാണ് ഇപ്പോഴത്തെ തലമുറയെ പ്രതിനിധാനം ചെയ്ത് ആചാരം തുടരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.