Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷികളുടെ ചോരവിറ്റ് കോണ്‍ഗ്രസ്; പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മുമായി ഒത്തുകളി; നിയമ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു; ദുരൂഹത

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസ് എന്നാല്‍ നിയമപരമായ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. വിധി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാമെന്നിരിക്കെ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മറുവശത്ത്, സോളാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ കേസുകള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 06:34 pm IST
in Kerala

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒത്തുകളിച്ച് കോണ്‍ഗ്രസ് നേതൃത്വം. സിബിഐ അന്വേഷണം സംബന്ധിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ വിധി വരാത്തതിനാല്‍ ഒന്‍പത് മാസത്തിലേറെയായി കേസില്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയില്‍ തുറന്നുപറഞ്ഞിരുന്നു.  

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസ് എന്നാല്‍ നിയമപരമായ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. വിധി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാമെന്നിരിക്കെ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മറുവശത്ത്, സോളാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ കേസുകള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയും ചെയ്തു.  

ഏത് കേസായാലും അന്വേഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഇക്കാര്യത്തില്‍ സിബിഐ അഭിപ്രായം പറയുന്നതോ നടപടി സ്വീകരിക്കുന്നതോ കേസില്‍ അന്വേഷണ ഏജന്‍സിക്ക് പ്രത്യേക താത്പര്യമുണ്ടെന്ന ആക്ഷേപത്തിന് ഇടയാക്കും. പരാതിക്കാരാണ് കോടതിയെ സമീപിക്കേണ്ടത്. നിയമപ്രകാരം സിബിഐക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.  

അജിത് ശാസ്തമംഗലം  

സിബിഐ അഭിഭാഷകന്‍

കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ സെപ്തംബര്‍ 30നാണ് അന്വേഷണം സിബിഐക്കു കൈമാറാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഇതില്‍ നവംബര്‍ 16ന് വാദങ്ങള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റി. വിധി വരുന്നത് വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതിനാലാണ് സിബിഐക്ക് അന്വേഷണം തുടരാനാകാതെ വന്നത്.  

വാദം പൂര്‍ത്തിയാക്കിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കുന്നതാണ് ഉചിതമെന്നും അതിലധികം നീണ്ടു പോകുന്നത് ആശാസ്യമല്ലെന്നും സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടെന്ന് അഭിഭാഷകനായ എം.ആര്‍. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. ഇത് ഹൈക്കോടതികള്‍ മാനിക്കാറുണ്ട്.

വിധി വൈകിയാല്‍ ചീഫ് ജസ്റ്റിസിന്റെയോ ബന്ധപ്പെട്ട ജഡ്ജിമാരുടെയോ മുന്നില്‍ ഇക്കാര്യം അഭിഭാഷകര്‍ക്ക് മെന്‍ഷന്‍ ചെയ്യാം. ഇത് അനൗദ്യോഗിക നടപടിയാണ്. അല്ലെങ്കില്‍ പരാതിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം.  

കേസ് അനിശ്ചിതത്വത്തിലായി മാസങ്ങള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ഇപ്പോഴത്തെ അനിശ്ചിതത്വം അന്വേഷണത്തെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. തെളിവുകള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും. നേതൃത്വത്തിന്റേത് ഗുരുതര വീഴ്ചയാണെന്നും ഒത്തുകളിയാണെന്നുമുള്ള ആരോപണം ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നുണ്ട്. ഇതോടെ മുഖംരക്ഷിക്കാനുള്ള നടപടിയെക്കുറിച്ചുള്ള ആലോചനയിലാണ് നേതാക്കള്‍. 2019 ഫെബ്രുവരി 17നാണ് ശര്തലാല്‍, കൃപേഷ് എന്നിവരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.  

Tags: പെരിയkasargodPinarayi Vijayankannurരമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.