Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചേതനയുടെ വിഭൂതിഗന്ധം

സാരഥികളുടെ സന്ദേശം 28

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Aug 18, 2020, 09:13 pm IST
in Samskriti

നാരദാദി മുനികള്‍ പാടിപ്പുകഴ്‌ത്തിയ ഭക്തിയുടെ ഉദാത്ത ലഹരിയാണ് പ്രേമഭക്തി. ഇതിന്റെ ആത്മീയാന്തര്‍ധാരയാണ് ‘സന്ത്മതം’ സ്വാംശീകരിക്കുന്നത്. ഗീതയോതുന്ന കര്‍മയോഗജ്വലിതമായ മുക്തിയാണ് അതിന്റെ പരമലക്ഷ്യം. ചാതുര്‍വര്‍ണ്യത്തിനപ്പുറം ജാത്യാതീത ചിന്തകളുടെ പ്രായോഗിക വേദാന്തമാണ് ഈ ഭക്തിധാര ഉദ്‌ഘോഷിക്കുക. ‘പരമസത്യത്തെ തിരിച്ചറിയുക, പരമാത്മാവില്‍ സമര്‍പ്പിതരാകുക’  എന്ന ദര്‍ശന വാക്യമാണ് സന്ത്‌സമ്പ്രദായത്തിന്റെ അഗ്നി വെളിച്ചം. മാര്‍ഗദര്‍ശി ‘സദ്ഗുരു’  എന്ന നാമം വഹിക്കുന്നു.  

15 ാം നൂറ്റാണ്ടില്‍ കാശിയിലാണ് ഈ ഭക്തിപദ്ധതി സമാരംഭിച്ചതെങ്കിലും ഇതിന്റെ അടിവേരുകള്‍ പതിമൂന്ന്-പതിന്നാല് ശതകങ്ങളില്‍ പ്രഭവം കൊണ്ട നവീനാശയങ്ങളും കര്‍മസരണിയുമായിരുന്നു. യാഥാസ്ഥിതിക സമൂഹത്തെ ഐശ്വര്യവത്തായി നവീകരിക്കാന്‍ ശ്രമിച്ച നാംദേവും രാമാനന്ദയുമാണ് അന്നത്തെ പ്രണേതാക്കളില്‍ പ്രമുഖര്‍. പരശ്ശതം ശിഷ്യരെ അവര്‍ സംസ്‌കൃതവും വേദവും പഠിപ്പിച്ചു. അത് മുളപൊട്ടിപ്പടര്‍ന്നാണ് ഈ സംസ്‌കൃതി വെളിച്ചത്തിന്റെ നവാധ്യായം കുറിച്ചത്. കബീര്‍, നാംദേവ്, നാനാക്ക്, മീരാബായ്, സൂര്‍ദാസ്, തുളസീദാസ്, തുക്കാറാം തുടങ്ങിയ ആത്മീയ ജ്യോതിസ്സുകള്‍ സന്ത് സമ്പ്രദായത്തിന്റെ ദര്‍ശന പ്രതീകങ്ങളാണെങ്കിലും കബീറാണ് സ്ഥാപകനായി അംഗീകരിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ജനനം 1425 നോടടുത്താണെന്നും അതല്ല, 1455 ലാണെന്നും ചില പഠനഗ്രന്ഥങ്ങള്‍ പറയുന്നു. ജന്മസ്ഥലം കാശിയാണെന്ന് കരുതുന്നവരും മഗഹര്‍ ഗ്രാമമാണെന്ന് വിശ്വസിക്കുന്നവരും ഗവേഷകര്‍ക്കിടയിലുണ്ട്. ബ്രാഹ്മണ യുവതി ഉപേക്ഷിച്ച കുഞ്ഞിനെ മുസ്ലിം ദമ്പതികളായ നീരുവും നീമയും കബീര്‍ എന്നു പേരിട്ട് എടുത്തു വളര്‍ത്തിയതാണെന്ന കഥ പ്രചാരം നേടി. മതാതീത ചിന്തകള്‍ വളര്‍ത്തിയ മഹാഗുരു രാമാനന്ദിന്റെ ശിഷ്യനായാണ് കബീര്‍ ആത്മീയതയുടെ തീരങ്ങള്‍ തേടുന്നത്. ആത്മദര്‍ശനത്തിലൂടെ വിശ്വവിശാലതയെ സാക്ഷാത്ക്കരിക്കാന്‍ കബീറിന്റെ നിസ്തന്ദ്രമായ കര്‍മസരണി ഉണര്‍ന്നു നിന്നു. സനാതന ധര്‍മത്തിന്റെ മൂല്യപ്രമാണങ്ങളും ഇസ്ലാമിലെ നല്ല തത്ത്വങ്ങളും സമന്വയിപ്പിച്ചാണ് കബീര്‍ സ്വദര്‍ശനത്തിന് രൂപമേകിയത്. ‘സന്ത്മത’ മെന്ന നൂതന ഭക്തിപ്രമാണമായി അത് പ്രചരിക്കുകയായിരുന്നു. ഭേദബുദ്ധിയെ നിഷ്‌ക്കാസനം ചെയ്ത ആ സമന്വയ സരണിയുടെ സിദ്ധാന്തങ്ങള്‍ കാലത്തിന്റെ അഗ്നിജ്വാലയായി. ആത്മീയതയുടെ ആ അഭേദസംഹിതയിലെ മൂല്യ സങ്കല്‍പ്പങ്ങള്‍ പില്‍ക്കാലം മഹാത്മാഗാന്ധിയും ദയാനന്ദ സരസ്വതിയും ടാഗോറും ഏറ്റുവാങ്ങുകയായിരുന്നു.  

ലോയിയോടൊത്തുള്ള കബീറിന്റെ വിവാഹ ജീവിതത്തില്‍ സന്താനസൗഭാഗ്യമുണ്ടായില്ല. കമാലും കമാലിയും ദത്തുസന്താനങ്ങളായി. ഹിന്ദി സാഹിത്യത്തിന് കബീര്‍ നേദിച്ച ഗ്രന്ഥങ്ങള്‍ അതീതമായ ആത്മീയതയുടെ മഹാപ്രകാശമാണ്. അനുയായികള്‍ ഇഷ്ടരചനയായി പ്രകീര്‍ത്തിക്കുന്ന ‘ബീജക്’ , ദിവ്യവചനങ്ങളുടെ വസന്തഭൂമികയാണ്. സ്വപ്‌നാത്മകമായ ജീവിതത്തിന്റെ മായിക പരിപ്രേക്ഷ്യമാണ് കൃതി അനാവരണം ചെയ്യുന്നത്. ‘ആനന്ദ്, ‘രാംസാഗര്‍’, ‘ചാംചര’, ‘ഹിം ഡോല’, ‘വലക് കീ രമൈനി’, ‘ജുല്‍നാ’, ‘കബീര്‍ പാംജി’ തുടങ്ങിയ സൃഷ്ടികള്‍ പുളകോദ്മകാരിയായ വചനപ്രഘോഷണമാണ്.  

യതിവര്യന്‍, യോഗാത്മക കവി, സാമൂഹ്യസാംസ്‌ക്കാരിക നവോത്ഥാന നായകന്‍ എന്നീ പഥങ്ങളില്‍ ചരിച്ച കബീര്‍ സൃഷടിച്ചത് ധര്‍മലോകത്തിന്റെ ചേതനാ വിഭൂതിയാണ്. പ്രേമം ഭക്തി മുക്തി, എന്ന ഗുരു ദര്‍ശന ചിന്ത ദത്തുപുത്രിയായ കമാലിയാണ് പ്രചരിപ്പിച്ചത്. വാര്‍ധക്യത്തില്‍ ‘മഗഹര്‍’ ഗ്രാമത്തില്‍ തിരിച്ചെത്തിയാണ് കബീര്‍ സമാധി പദത്തിലെത്തുന്നത്. ഇരു സമുദായങ്ങള്‍ ആ ഭൗതിക ശരീരത്തിന് അവകാശത്തര്‍ക്കവുമായി വന്നു. ഒടുക്കം ശരീരത്തിലെ പുതപ്പ് മാറ്റിയപ്പോള്‍ അവിടെ കണ്ടത് ഒരു പിടി മുല്ലപ്പൂക്കള്‍ മാത്രം! ഈ പഴങ്കഥയുടെ ഭാവസത്യം, അതീതമായ സ്‌നേഹസാഹോദര്യത്തിന്റെ സുഗന്ധം വിടര്‍ത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.