Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മലയാളത്തിന്റെ ദേവദാരു പൂവ്

ചുനക്കര രാമന്‍കുട്ടി തന്റെ കലാജീവിതത്തിന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തിയശേഷമായിരുന്നു. ആകാശവാണിയിലെ ലളിത ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തിയുടെ ആദ്യപടി ചവിട്ടുന്നത്. പിന്നീട് നാടക രംഗത്ത് വിവിധ സമിതികള്‍ക്കായി നൂറിലേറെ ഗാനങ്ങള്‍ എഴുതി. 1978ല്‍ 'ആശ്രമം' എന്ന ചിത്രത്തിലെ 'അപ്‌സര കന്യക' എന്ന ഗാനമെഴുതിക്കൊണ്ടാണ് സിനിമ ഗാനരചനയ്‌ക്ക് തുടക്കമിട്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 14, 2020, 05:32 am IST
in Article

ഇരുപതാണ്ട് മലയാള സിനിമയില്‍ സുഗന്ധം പരത്തിയ ദേവദാരു പുഷ്പമാണ് കൊഴിഞ്ഞുവീണത്. മലയാളിയുടെ മനസിന്റെ താഴ്‌വരയില്‍ പൂങ്കിനാവായി ചുനക്കര രാമന്‍കുട്ടി ഇനി പാട്ടുകളിലൂടെ ജീവിക്കും.  

മാവേലിക്കര ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1936 ജനുവരി 19ന്  ജനനം. പന്തളം എന്‍എസ്എസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. 1958 ല്‍ വ്യവസായ വകുപ്പില്‍ ഉദ്യോഗസ്ഥനായ ശേഷമാണ് തിരുവനന്തപുരത്തേക്ക് വരുന്നത്. ആകാശവാണിക്കു വേണ്ടി അദ്ദേഹം നാടകങ്ങളും നാടക ഗാനങ്ങളും ലളിതഗാനങ്ങളും എഴുതിയിരുന്നു. 75 സിനിമകളിലായി ഇരുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചു. 2015 ല്‍ അദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചു. അഗ്നി സന്ധ്യ, സഞ്ചാരി, ബാപ്പുജി കരയുന്നു(കവിതാ സമാഹാരങ്ങള്‍) മലകളെ സാക്ഷി(നോവല്‍), ദുരവസ്ഥ, വെളിച്ചമേ വന്നാലും, എന്റെ ചുറ്റും കടലാണ്(നാടകങ്ങള്‍) തുടങ്ങിയവയാണ് പ്രധാനകൃതികള്‍.  

ചുനക്കര രാമന്‍കുട്ടി തന്റെ കലാജീവിതത്തിന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തിയശേഷമായിരുന്നു. ആകാശവാണിയിലെ ലളിത ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തിയുടെ ആദ്യപടി ചവിട്ടുന്നത്. പിന്നീട് നാടക രംഗത്ത് വിവിധ സമിതികള്‍ക്കായി നൂറിലേറെ ഗാനങ്ങള്‍ എഴുതി. 1978ല്‍ ‘ആശ്രമം’ എന്ന ചിത്രത്തിലെ ‘അപ്‌സര കന്യക’ എന്ന ഗാനമെഴുതിക്കൊണ്ടാണ് സിനിമ ഗാനരചനയ്‌ക്ക് തുടക്കമിട്ടത്. ‘എങ്ങനെ നീ മറക്കും ‘എന്ന സിനിമയിലെ ദേവദാരു പൂത്തു എന്‍ മനസിന്‍ താഴ്‌വരയില്‍… എന്ന ഗാനം ഇന്നും മലയാള മനസില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു.  അധിപനിലെ ശ്യാമമേഘമേ നീ…, കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനിയിലെ ഗായികയോ… തുടങ്ങിയ പാട്ടുകളെല്ലാം മലയാളിയുടെ ചുണ്ടില്‍ എപ്പോഴും തങ്ങിനില്‍ക്കുന്നവയാണ്. ഉത്സവ പറമ്പുകളിലെ ഗാനമേളകളില്‍  ഇടതടവില്ലാത്ത കൈയടി വാങ്ങിക്കൊടുക്കാനും ഈ പാട്ടുകള്‍ക്കായി. ശാന്തസുന്ദരമായൊഴുകുന്ന അംബരപ്പൂ വീഥിയില്‍… എന്നു തുടങ്ങുന്ന ഇരുപതാം നൂറ്റാണ്ടിലെ ഗാനം മറക്കാന്‍ മലയാളികള്‍ക്ക് ആവില്ല. 1979 ല്‍ കൗമാരം എന്ന സിനിമയിലാണ്  സംഗീത സംവിധായകന്‍ ശ്യാമും ചുനക്കര രാമന്‍കുട്ടിയും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് ചുനക്കര രാമന്‍കുട്ടി-ശ്യാം കൂട്ടുകെട്ട് 35 ല്‍ പരം സിനിമകളിലെ ഗാനങ്ങള്‍ക്ക് വരിയും ഈണവുമായി.  

കെ. മധു, എം. മണി, സാജന്‍, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ മലയാള സിനിമയ്‌ക്ക് ലഭിച്ചത്.

മോഹന്‍ലാല്‍ ആദ്യമായി പിന്നണി പാടിയ നീയറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്… എന്നു തുടങ്ങുന്ന ഹാസ്യഗാനം എഴുതിയത് ചുനക്കരയാണ്. കണ്ടു കണ്ടറിഞ്ഞു എന്ന സിനിമയിലെ ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് ശ്യാം ആണ്. മാളാ അരവിന്ദനാണ് മോഹന്‍ലാലിനൊപ്പം പാടിയത്.  

സിന്ദൂര തിലകവുമായി(കുയിലിനെ തേടി), ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍…(ഒരുനോക്ക് കാണാന്‍) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്‌ക്ക് സമ്മാനിച്ചു. തന്റെ തൂലികയാല്‍ തീര്‍ത്ത വരികളിലൂടെ ദേവദാരു പൂവായി ചുനക്കര രാമന്‍കുട്ടി മലയാളികളുടെ മനസില്‍ എന്നും ജീവിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.