Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത്; സിപിഎമ്മിന്റെ ലഘുലേഖ വിതരണം പാളി; ജനങ്ങളുടെ ചോദ്യത്തെ പ്രതിരോധിക്കാനാവാതെ നേതാക്കള്‍

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയില്‍ അസംതൃപ്തരായ വലിയ വിഭാഗം നേതാക്കളും നേതൃത്വത്തിന്റെ നിലപാടുകളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 09:50 am IST
inKerala

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ ഭാഗം ന്യായീകരിക്കാനുള്ള സിപിഎമ്മിന്റെ ലഘുലേഖ വിതരണം പരാജയപ്പെട്ടു. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിയുടെ ഓഫീസിനോ പങ്കില്ലെന്ന് പ്രചരിപ്പിക്കാനാണ് ‘തുറന്ന് കാട്ടപ്പെടുന്ന അജണ്ടകളും നുണകളും’ എന്ന തലക്കെട്ടോടെ സിപിഎം സംസ്ഥാന കമ്മിറ്റി ലഘുലേഖ പുറത്തിറക്കിയത്. ലഘുലേഖ വിവിധ ബ്രാഞ്ച് കമ്മിറ്റികളിലെത്തിച്ച് ഗൃഹസമ്പര്‍ക്കത്തിലൂടെ ജനങ്ങളിലെത്തിക്കാനായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഗൃഹസമ്പര്‍ക്കത്തില്‍ ജനങ്ങളില്‍ നിന്നുണ്ടായ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിപറയാനാവാതെ മിക്ക പ്രദേശങ്ങളിലും ലഘുലേഖ വിതരണം നിലച്ചിരിക്കുകയാണ്. മിക്ക ബ്രാഞ്ചുകളിലും ലഘുലേഖകള്‍ വിതരണം ചെയ്യാതെ പാര്‍ട്ടി ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. ചുരുക്കം ചില പ്രദേശങ്ങളില്‍ മാത്രമാണ് ഭാഗികമായെങ്കിലും വിതരണം ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തിന് മറുപടി പറയേണ്ടതില്ലെന്ന നിലപാടിലാണ് മിക്ക പാര്‍ട്ടി പ്രാദേശിക ഘടകങ്ങളും. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ശക്തമായ വിഭാഗീയതയും ലഘുലേഖ വിതരണം പരാജയപ്പെടുന്നതിന് കാരണമായി. ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ വിമര്‍ശനാത്മക ചോദ്യങ്ങളുയര്‍ന്നാല്‍ സൗമ്യമായി മാത്രമേ പ്രതികരിക്കാന്‍ പാടുള്ളു എന്ന നിര്‍ദേശം നേരത്തെ നല്‍കിയിരുന്നുവെങ്കിലും പല സ്ഥലങ്ങളിലും ഇത് പാലിക്കപ്പെട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞദിവസം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ടിങ്ങോ ചര്‍ച്ചയോ ഉണ്ടായില്ലെന്നാണ് സൂചന.  

കൊവിഡ് പശ്ചാത്തലത്തില്‍ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ പഴയത് പോലെ നടക്കാത്തതിനാല്‍ കീഴ്ഘടകങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനോ പാര്‍ട്ടി നയപരിപാടികള്‍ നടപ്പിലാക്കാനോ നേതൃത്വത്തിന് സാധിക്കുന്നില്ല. നേതൃതലത്തില്‍ ശക്തമായ വിഭാഗീയതയും സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അഴിമതിയാരോപണങ്ങളും കീഴ്ഘടകങ്ങളെയും ബാധിക്കുന്നുണ്ട്.  

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയില്‍ അസംതൃപ്തരായ വലിയ വിഭാഗം നേതാക്കളും നേതൃത്വത്തിന്റെ നിലപാടുകളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ നല്‍കിയിരുന്ന കണ്ണൂര്‍ ലോബിയും ഇപ്പോള്‍ പൂര്‍ണമായി സഹകരിക്കുന്നില്ല. നയപരിപാടികളിലും ആസൂത്രണത്തിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തില്‍ അഴിമതി ആരോപണങ്ങളും വിഭാഗീയതയും കീഴ്ഘടകങ്ങളിലെ മരവിപ്പും നേതൃത്വത്തെ പൂര്‍ണമായും പ്രതിരോധത്തിലാക്കുകയാണ്.

Tags: Pinarayi Vijayancpimസ്വര്‍ണകടത്ത്swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.