Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജമല ദുരന്തം പുറംലോകത്തെ അറിയിച്ചത് അപകടത്തില്‍ നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍; 75 ല്‍ ഏറെ പേര്‍ മണ്ണിനടിയിലെന്ന് സൂചന

വനം വകുപ്പ് ജീവനക്കാരാണ് ആദ്യം ക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.സമീപവാസികളായ വനവാസികളും പങ്ക് ചേര്‍ന്നു.രാവിലെ 4 ന് അപകടം നടന്ന സ്ഥലത്ത് ഉച്ചയായിട്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 12:58 pm IST
inKerala

മൂന്നാര്‍ : വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നാര്‍ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളി ലയങ്ങള്‍ മണ്ണിനടിയിലായ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം… ദുരന്തം പെയ്തിറങ്ങിയ വാര്‍ത്ത നാടറിയാന്‍ വൈകി. അപകടത്തില്‍ നിന്നും രക്ഷപെട്ട് പുറത്തെത്തിയവരാണ് വിവരം പുറം ലോകത്ത് എത്തിച്ചത്. ആറ് ദിവസമായി ഈ മേഖലയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. വൈദ്യുതിക്കൊപ്പം മൊബൈല്‍ റെയിഞ്ചും ഇല്ലാതായി. വഴിയും ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസമായി.  

വനം വകുപ്പ് ജീവനക്കാരാണ് ആദ്യം ക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.സമീപവാസികളായ വനവാസികളും പങ്ക് ചേര്‍ന്നു.രാവിലെ 4 ന് അപകടം നടന്ന സ്ഥലത്ത് ഉച്ചയായിട്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിച്ചില്ല. 75ല്‍ ഏറെ പേര്‍ മണ്ണിനടിയിലെന്ന് സൂചന. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരുവാന്‍ സാധിക്കാതെ വന്നത് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു.പെരിയമല പാലം തകര്‍ന്ന് കിടന്നത് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. മൂന്നാറില്‍ നിന്നും പെട്ടിമുടിയിലെത്താനുള്ള ഏക പാതയാണ് പെരിയമല വഴിയുള്ളത്. മഴയും കോടമഞ്ഞും കാരണം പ്രദേശവാസികള്‍ക്ക് പോലും കൃത്യമായ വിവരം ലഭിച്ചില്ല.  

അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ രാജമല വരെ നടന്നെത്തിയാണ് വിവരം അറിയിച്ചത്. ആശുപത്രികളുടെ അഭാവവും പ്രശ്‌നം രൂക്ഷമാക്കി.പരിക്കേറ്റവരെ ആദ്യം എത്തിച്ചത് ടാറ്റാ ടീയുടെ ആശുപത്രിയിലാണ്.പരിക്കേറ്റവരെ 20 കിലോമീറ്റര്‍ താണ്ടി വേണം മൂന്നാറിലെത്തിക്കാന്‍. പലയിടത്തും മണ്ണിടഞ്ഞത് ഗതാഗത തടസം ഉണ്ടാക്കി. മൊബൈല്‍ റേഞ്ച് പൂര്‍ണമായും നഷ്ടപ്പെട്ടത് ആശയ വിനിമയത്തിന് വലിയ തടസം സൃഷ്ടിച്ചു.

ഈ ഭാഗങ്ങളില്‍ എല്ലാം ഓഫ് റോഡ് പാതകളാണ് ഉള്ളത്. പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിലെത്താക്കാന്‍ കഴിഞ്ഞത് രാവിലെ 11 നാണ്. പരിക്കേറ്റ നാല് പേരെയാണ് ആദ്യം എത്തിച്ചത്.അപകടം ഉണ്ടായ ഭാഗത്തേക്ക് ഒരു സമയം ഒരു വാഹനത്തിന് മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തത് വലിയ തടസമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാക്കിയത്. 12.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത്. അതുവരെ അവിടെ ഉണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരും, നാട്ടുകാരുമാണ് സഹായത്തിന് ഉണ്ടായിരുന്നത്.

ഇടമലക്കുടിയില്‍ നിന്നുള്ള ആദിവാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. മൂന്നാറില്‍ നിന്നും പ്രദേശത്തേക്ക് പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിയില്‍ കുടുങ്ങി കിടന്നിരുന്നു. പരിക്കേറ്റ് ആദ്യം മൂന്നാര്‍ ആശുപത്രിയിലെത്തിച്ച വരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags: idukkiRainLand slideരാജമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.