Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശം; മലയോര മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിലും കനത്ത മഴയിലും വ്യാപക നാശം. മാടായി വടുകുന്ദ ശിവക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ നടപ്പന്തല്‍ തകര്‍ന്നു വിണു. ചുറ്റമ്പലത്തിലെ നടപന്തല്‍ കാറ്റില്‍ ക്ഷേത്രങ്കണത്തിന് പുറത്ത് എത്തി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 6, 2020, 12:07 pm IST
inKannur

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. മലയോര മേഖലയില്‍ നിരവധി വീടുകള്‍ തകരുകയും ഏക്കര്‍ കണക്കിന് വാഴത്തോട്ടം നശിക്കുകയും ചെയ്തു. തകരാറിലായ വൈദ്യുതി ബന്ധം ഇതുവരെയും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിലും കനത്ത മഴയിലും വ്യാപക നാശം. മാടായി വടുകുന്ദ ശിവക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ നടപ്പന്തല്‍ തകര്‍ന്നു വിണു. ചുറ്റമ്പലത്തിലെ നടപന്തല്‍ കാറ്റില്‍ ക്ഷേത്രങ്കണത്തിന് പുറത്ത് എത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. 

വെങ്ങര വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ ഓടുകളും വെങ്ങര ശ്രീ മൂച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഓടുകളും കാറ്റില്‍ തകര്‍ന്നു. തെങ്ങ് കടപുഴകി വിണ് വെങ്ങര ഇടത്തില്‍ വയല്‍ നാഗ സ്ഥാനം റോഡിലെ മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി ബന്ധം വിഛേദിക്കപെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിയത്. കെഎസ്ഇബി അധികൃതര്‍ എത്തി വെകുന്നേരത്തോടെ വൈദ്യുതി പുനസ്ഥാപിച്ചു. വെങ്ങര വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമിപത്തുള്ള കെ.വി. ബാബുവിന്റെ വീടിന് സമീപമുള്ള തെങ്ങ് കടപുഴകി വിണ് വിടിന്റ ഒരു ഭാഗവും വാട്ടര്‍ ടാങ്കും തകര്‍ന്നു. വെങ്ങരമുക്കിന് സമിപം ദേര്‍മാല്‍ ദാമോദരന്റെ വീടിന് സമീപമുള്ള തെങ്ങ് പൊട്ടി വിണ് മതിലിന് കേട് പാടുകള്‍ സംഭവിച്ചു.

ഏഴോംകുറുവാടിലെ കൊഴുമല്‍ ഭാസ്‌ക്കരന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വിണ് വീടിന് ഭാഗികമായി കേട് പാട് സംഭവിച്ചു. അടുത്തില തട്ടും പുറത്തേ ടി.പി. കുഞ്ഞിക്കണ്ണന്റെ വീടിന് സമിപം തെങ്ങ് കടപുഴകി വിണ് വീടിന് കേടുപാട് പറ്റി. മാട്ടൂല്‍ സൗത്ത് തങ്ങളുപള്ളിക്ക് സമീപമുള്ള ബദരിയ ബില്‍ഡിങ്ങിന്റെ മേല്‍ക്കൂരു കാറ്റില്‍ നിലംപൊത്തി. മാട്ടൂല്‍,പുതിയങ്ങാടി, നിരോഴുക്കും ചാല്‍, കക്കാടന്‍ ചാന്‍ എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാവുന്നുണ്ട്. കനത്ത കാറ്റില്‍ കടല്‍ പൊട്ടി കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപെടുന്നത് തിരദേശവാസികളില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്.

ഇരിക്കൂര്‍, നായാട്ടുപാറ, കുന്നോത്ത്, ചാലോട്, മയ്യില്‍ ഭാഗങ്ങളില്‍ കാറ്റ് വ്യാപക നാശനഷ്ടമുണ്ടാക്കി. കുന്നോത്തെ കെ.കെ. മോഹനന്‍ നമ്പ്യാരുടെ പൂര്‍ണ്ണ ഗര്‍ഭിണിയായ പശു മരം വീണ് ചത്തു. ഇയാളുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നത് മേഖലയെ ഇരുട്ടിലാക്കി. മുട്ടന്നൂര്‍ ദേശമിത്രം സ്‌കൂളിന് സമീപത്തെയും മഠപ്പുരക്ക് സമീപത്തെയും ബസ് ഷെല്‍ട്ടറുകള്‍ കാറ്റില്‍ തകര്‍ന്നു.

ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. വേങ്ങാട്, പിണറായി, കായലോട് പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. പല സ്ഥലത്തും ഇലക്ട്രിക് പോസ്റ്റുകള്‍ മരം വീണ് നിലംപൊത്തി.  

താഴെകായലോട് സുജാലയത്തില്‍ പി.ബി. വേണുഗോപാലന്റെ വീട് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. മുകള്‍ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യ ഷൈമയുടെ ദേഹത്ത് മേല്‍ക്കുര തകര്‍ന്ന് വീണ് തലക്ക് പരിക്കേറ്റു. ഇവര്‍ തലശ്ശേരി ഇന്ദിഗാന്ധി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

അറത്തില്‍ കാവിന് സമീപം എന്‍.വി. രാധാകൃഷ്ണന്റെ വീടിന് മുകളിലും മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. ഇന്നലെ പുലര്‍ച്ചെ ഉണ്ടായ കാറ്റിലും, മഴയിലും പാതിരിയാട്  വീട് തകര്‍ന്നു. മരം കടപുഴകി വീണ് കോമത്ത് ഹൗസില്‍ പരേതനായ ശ്രീനി വാസന്റെ ഭാര്യ ഉഷയുടെ വീടിനാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.

ചൊവ്വാഴ്ച വൈകുന്നേരവും രാത്രിയിലുമായി വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും അയ്യന്‍കുന്ന്, പായം പഞ്ചായത്തുകളില്‍ ഏക്കര്‍കണക്കിന് നേന്ത്രവാഴകള്‍ നശിച്ചു. ഏകദേശം പതിനായിരത്തോളം കുലച്ച വാഴകളാണ് നശിച്ചതായി കണക്കാക്കുന്നത്.  

അയ്യന്‍കുന്ന് മുണ്ടയാം പറമ്പ് നാട്ടയില്‍ മാത്രം ഏഴായിരത്തോളം വാഴകളാണ് നശിച്ചത്. ബെന്നി പുതിയാമ്പുറം, റോയി പാലക്കാമറ്റം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കൃഷിയാണ് പൂര്‍ണ്ണമായും നശിച്ചത്. എസ്ബിഐ, ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നായി 15 ലക്ഷം രൂപ വായ്‌പയെടുത്താണ് കൃഷി നടത്തിയത്. കുലവന്ന് രണ്ടാഴ്ച തികയുമ്പോഴാണ് കൃഷി പൂര്‍ണ്ണമായും നശിച്ചത്. ഇന്‍ഷൂര്‍ ചെയ്തതിനാല്‍ വളപ്രയോഗത്തിന്റെ കൂലിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.  

പായം പഞ്ചായത്തില്‍ മാടത്തില്‍, പെരുമ്പറമ്പ് എന്നിവിടങ്ങളിലായി  ജോണി പരുത്തിവയലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഴക്കൃഷിയാണ്  നശിച്ചത്. മാടത്തില്‍ ആയിരത്തോളം വാഴകളും, പെരുമ്പറമ്പില്‍ രണ്ടായിരത്തോളം വാഴകളുമാണ് നശിച്ചത്. ഓണം വിപണി ലക്ഷ്യമാക്കിയായിരുന്നു കൃഷിയെങ്കിലും എല്ലാം പാടേ കാറ്റ് തകര്‍ത്തു കളഞ്ഞ സങ്കടത്തിലാണ് ജോണി.  

കൂത്തുപറമ്പ് മേഖലയില്‍ കനത്ത നഷ്ടം. മരങ്ങള്‍ വീണ് വീടുകളും ഭാഗികമായി തകര്‍ന്നു. കൂത്തുപറമ്പ് മട്ടന്നൂര്‍ റോഡില്‍ മരങ്ങള്‍ പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.

തൊക്കിലങ്ങാടി ടൗണിന് തൊട്ടടുത്തുള്ള മടക്കില്‍ ഹൗസില്‍ ഈക്കിലിശേരി നാരായണിയുടെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തിന് മുകളില്‍ മരം പൊട്ടി വീണു. കൂത്തുപറമ്പ് ബസ് സ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ തണല്‍ മരം കടപുഴകി വീണു. കൂത്തുപറമ്പ് പഴയ നിരത്തില്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബര്‍ഡ് കാറ്റില്‍ തകര്‍ന്നു.

Tags: kannurRain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.