Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രാദേശിക ഘടകങ്ങള്‍ നിര്‍ജ്ജീവം; സിപിഎം കണ്ണൂര്‍ ലോബിക്കെതിരെ പടയൊരുക്കം, ബന്ധുനിയമനവും സ്വര്‍ണ്ണക്കടത്തും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി

മിക്ക യോഗങ്ങളിലും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ ചില പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധമാണുണ്ടാകുന്നത്. ഇതില്‍ കൃത്യമായ നിലപാടെടുക്കാനോ തൃപ്തികരമായ മറുപടി നല്‍കാനോ പ്രാദേശിക നേതൃത്വത്തിന് സാധിക്കുന്നില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 30, 2020, 10:40 pm IST
inKannur

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ സിപിഎം നേതൃത്വം പൂര്‍ണ്ണമായും പ്രതിരോധത്തിലാകുന്ന സാഹചര്യത്തില്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റികള്‍ നിര്‍ജ്ജീവമാകുന്നു. കൊറോണ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പ്രാദേശിക കമ്മറ്റി യോഗങ്ങളുള്‍പ്പടെ നടത്തുന്നതെങ്കിലും അംഗങ്ങളുടെ സാന്നിധ്യവും പ്രതികരണങ്ങളും പ്രതീക്ഷ നല്‍കുന്നതല്ല. ആകെ അംഗങ്ങളില്‍ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നത്. മിക്ക യോഗങ്ങളിലും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ ചില പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധമാണുണ്ടാകുന്നത്. ഇതില്‍ കൃത്യമായ നിലപാടെടുക്കാനോ തൃപ്തികരമായ മറുപടി നല്‍കാനോ പ്രാദേശിക നേതൃത്വത്തിന് സാധിക്കുന്നില്ല.

പാര്‍ട്ടി പൂര്‍ണ്ണമായും പ്രതിരോധത്തിലാകുമ്പോള്‍ പിണറായിയുടെയും കണ്ണൂര്‍ ലോബിയുടെയും അപ്രമാദത്വത്തെ ചോദ്യം ചെയ്ത് പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കം ചില ഭാഗങ്ങളില്‍ നിന്നുണ്ട്. തോമസ് ഐസക്, എം.എ. ബേബി, സി.എസ്. സുജാത തുടങ്ങിയവരെല്ലാം കണ്ണൂര്‍ ലോബിയുടെ തള്ളിക്കയറ്റത്തില്‍ കാലങ്ങളായി അസംതൃപ്തിയുള്ളവരാണ്. സ്വര്‍ണ്ണക്കടത്തുള്‍പ്പടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സ്വാധീനമുറപ്പിക്കാനുള്ള നീക്കം ഫലത്തില്‍ കണ്ണൂര്‍ ലോബിക്കെതിരായ പടയൊരുക്കം കൂടിയാണ്. ബന്ധുനിയമനം, സ്പ്രിങ്ക്‌ളര്‍ വിവാദം, സ്വര്‍ണ്ണക്കടത്ത് കേസ് തുടങ്ങിയ ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത് ചില ആളുകളുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമാണെന്ന വാദമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.

ദശാബ്ദങ്ങളായി പാര്‍ട്ടിക്കകത്ത് കണ്ണൂര്‍ ലോബിക്കെതിരായ പ്രതിഷേധവും പ്രതിരോധവുമുണ്ട്. വിവാദ വിഷയങ്ങളില്‍ പലഘട്ടങ്ങളിലും പിണറായി ഒറ്റപ്പെട്ടു പോകുന്നത് സംസ്ഥാന നേതൃത്വത്തില്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയും സ്വജന പക്ഷപാതവും കൊണ്ടാണ്.  സ്വര്‍ണ്ണക്കടത്ത് കേസിലുള്‍പ്പടെ വിവിധ വിഷയങ്ങളില്‍ കോടിയേരി ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തുന്ന ദുര്‍ബലമായ പ്രതിരോധത്തില്‍ മനസ്സാ സന്തോഷിക്കുന്നവരാണ് എതിര്‍ വിഭാഗം.  

ഒരു വിഭാഗം കടുത്ത വിമര്‍ശനവുമായി മുന്നോട്ട് വരുമ്പോഴും മറുവിഭാഗം നിശ്ശബ്ദത പാലിക്കുന്നത് പരമാവധി നേട്ടങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സംസ്ഥാന ഭരണത്തിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ആരെയും ശത്രുക്കളാക്കാതെ പരമാവധി ആനുകൂല്ല്യങ്ങള്‍ കൈപ്പറ്റുകയെന്ന നിലപാടാണ് പലഭാഗത്തു നിന്നുമുണ്ടാകുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ആരെയും ശത്രുക്കളാക്കേണ്ടെന്ന നിലപാടാണ് സ്ഥാനമോഹികള്‍ സ്വീകരിക്കുന്നത്. ആശ്രിതരെയും അനുകൂലകളെയും താക്കോല്‍ സ്ഥാനത്ത് തിരുകിക്കയറ്റുന്ന നേതൃത്വത്തിന് കീഴ്ഘടകങ്ങളെ നിയന്ത്രിക്കാനാവാത്ത സാഹചര്യമാണുള്ളത്.  

Tags: cpmkannurയുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.