Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കള്ളക്കളി പിടിക്കാന്‍ അമിത് ഷാ; എല്ലാ കരാര്‍ ബിസിനസുകളും അന്വേഷിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ അടക്കം ഏജന്‍സികളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കണ്‍സള്‍റ്റന്‍സികളെ നിരീക്ഷിക്കണമെന്നും അന്വേഷണം നടത്തണമെന്നും അമിത് ഷാ ഉത്തരവ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 12:28 pm IST
inKerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്തിന്റെ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്. വിദേശത്തു നിന്ന് സ്വര്‍ണം കടത്തുന്നതിനു പിന്നില്‍ വിവിധ പദ്ധതികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്‍സള്‍റ്റന്‍സികള്‍ക്കു പങ്കുണ്ടെന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ അടക്കം ഏജന്‍സികളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കണ്‍സള്‍റ്റന്‍സികളെ നിരീക്ഷിക്കണമെന്നും അന്വേഷണം നടത്തണമെന്നും അമിത് ഷാ ഉത്തരവ് നല്‍കിയത്. കേരളത്തില്‍ വിവിധ പദ്ധതികള്‍ക്കു പിന്നില്‍ പിണറായി വിജയന്റെ പ്രത്യേക താത്പര്യ പ്രകാരം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിലെ പ്രതി സ്വപ്‌ന സുരേഷിന് ഐടി വകുപ്പിലെ സ്‌പേസ് പാര്‍ക്കില്‍ ഉന്നത ജോലി തരപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഉപയോഗിച്ചതും പിഡബ്ല്യുസിയെ ആയിരുന്നു. ഇതോടെ, പിഡബ്ല്യുസി കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായി. വിദേശ കണ്‍സള്‍റ്റന്‍സി സ്ഥാപനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കരാര്‍ നടപടികള്‍, ഇവര്‍ ഇടനില വഹിക്കുന്ന പദ്ധികള്‍, ഫയലുകള്‍, കരാര്‍ തുകകള്‍ എന്നിവ വിശദമായി അന്വേഷിക്കും. ഇവര്‍ നല്‍കുന്ന സബ്‌കോണ്‍ട്രാക്റ്റുകള്‍ക്ക് ഉള്‍പ്പെടെ ദേശവിരുദ്ധമായ ഇടപാടുകള്‍ സാധ്യമാണോ എന്നതടക്കം അന്വേഷിക്കും. പിഡബ്ല്യുസിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. കമ്പനിയുമായി പിണറായിയുടെ മകള്‍ക്കുള്ള ബന്ധവും പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.

വെള്ളിയാഴ്ച നടന്ന  യോഗത്തില്‍  കേന്ദ്ര  വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.  എന്‍.ഐ.എയുടെ അന്വേഷണ രീതികള്‍ യോഗം വിലയിരുത്തി. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് അന്വേഷണം ഉന്നതരിലേക്കും  നീളുമെന്നാണ് റിപ്പോര്‍ട്ട് .  

മുന്‍പ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമനും വി മുരളീധരനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള യോഗം നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണം എന്‍.ഐ.എയ്‌ക്ക്  കൈമാറിയത്. ഹൈദരാബാദിലെ എന്‍.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിന് കീഴിലാണ് സ്വര്‍ണകടത്തിന്റെ അന്വേഷണം നടക്കുന്നത്.

അതേസമയം, കണ്‍സള്‍ട്ടന്‍സികളെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം തുടരുന്ന സാഹചര്യത്തിലാണ് ഇടത് ജനാധിപത്യ യോഗം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം. 28 -ാം തീയതി ചൊവ്വാഴ്ച യോഗം ചേരാനാണ് നിലവിലെ ആലോചന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഐഎം നേതൃത്വം വിശദീകരിക്കും. തെറ്റിധാരണകള്‍ മാറ്റി പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ശനിയാഴ്ച നടന്ന കാനം രാജേന്ദ്രന്‍- കോടിയേരി ബാലകൃഷണന്‍ കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു. അതിനിടെ, സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. പിണറായി സര്‍ക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

സ്പ്രിങ്ക്ളര്‍, ഇ- മൊബിലിറ്റി, റീബില്‍ഡ് കേരള തുടങ്ങി സര്‍ക്കാര്‍ വ്യാപകമായി കണ്‍സല്‍ട്ടന്‍സികളെ നിയമിച്ചത് സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ്. ഏറ്റവുമൊടുവില്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉയരുന്ന ആരോപണങ്ങളും ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: Pinarayi Vijayanamit-shahസ്വര്‍ണകടത്ത്പിഡബ്ല്യൂസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.