Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കളിയരങ്ങിലെ കൃഷ്ണ കിരീടം

കഥകളിയിലെ ഇതിഹാസ പുരുഷനായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ജൂലൈ 16 ന് നൂറ്റിയഞ്ചാം പിറന്നാളായിരുന്നു

കെ.പി. ശ്രീശന്‍ by കെ.പി. ശ്രീശന്‍
Jul 19, 2020, 03:00 am IST
in Varadyam

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് നൂറ്റിയഞ്ചാം പിറന്നാള്‍. പതിനഞ്ചാം വയസ്സില്‍ ദുര്യോധന വധം ആട്ടക്കഥയില്‍ പാഞ്ചാലിയായി അരങ്ങേറ്റം. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ്. കലയ്‌ക്കുവേണ്ടി ഒരു പുരുഷായുസ്സ് ഉഴിഞ്ഞുവച്ച കൈരളിയുടെ സുകൃതം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പയ്യോളിയില്‍ നടന്ന നൂറാം പിറന്നാള്‍ ആഘോഷം ഓര്‍മവരുന്നു. മുല്ലപ്പള്ളി  എംപിയായിരുന്നു മുഖ്യാതിഥി. ഊന്നുവടിയുടെ സഹായത്തോടെയാണ് ആശാന്‍ വേദിയിലേക്ക് കയറി വന്നത്. ശിഷ്യന്മാര്‍ സ്‌നോഹോപഹാരമായി നല്‍കിയ നടരാജ വിഗ്രഹം മൂര്‍ദ്ധാവില്‍ വച്ച് നൂറിന്റെ നിറവിലും നിറഞ്ഞാടി അദ്ദേഹം സദസ്സിനെ അമ്പരപ്പിച്ചു. ആശാന്‍ എന്നും അങ്ങനെയാണ്. ചുട്ടികുത്തി ആട്ടവിളക്കിനു മുന്നിലെത്തിയാല്‍ കഥകളിപ്പദങ്ങളുടെ ഒഴുക്കിനൊത്ത് സ്വയം മറന്ന് പകര്‍ന്നാടും.

കഥകളി തീര്‍ത്തും അനാഥമായ ഒരു കാലഘട്ടമായിരുന്നു രാജഭരണം. നാടുനീങ്ങിയ ക്ഷേത്രങ്ങള്‍ ക്ഷയിച്ച കാലഘട്ടം. നാടകവും സിനിമയും കടന്നുവന്നതോടെ ചിത്രം പൂര്‍ണമായി. കഥകളിക്ക് അരങ്ങും ആസ്വാദകരുമില്ലാതെയായി. ആശാനോടൊപ്പം ചൊല്ലിയാടിയ പലരും രംഗത്തുനിന്നു പിന്‍വാങ്ങി. ദാരിദ്ര്യത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അനുഗ്രഹീതരായ ഒട്ടേറെ കലാകാരന്മാര്‍ അന്ന് വേദനയോടെ പടിയിറങ്ങി. അപ്പോഴും ആശാന് കാലിടറിയില്ല. കഥകളിയെ കുലദേവതയെപ്പോലെ മാറോടു ചേര്‍ത്തുപിടിച്ചു.

കലയുടെ തനത് സ്വഭാവം നിലനിര്‍ത്താന്‍ അദ്ദേഹം നല്‍കിയ സംഭാവന ചരിത്രത്തിന്റെ ഭാഗമാണ്. അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പല പേരുകളില്‍ അവതരിക്കുന്ന സംഘടനകള്‍ കഥകളിയെ അരങ്ങില്‍നിന്ന് തെരുവിലേക്കിറക്കുന്നതിനോടും, കച്ചവട താല്‍പര്യംവച്ച് പത്തോ പതിനഞ്ചോ മിനിട്ട് മാത്രം നീണ്ടുനില്‍ക്കുന്ന ഇന്‍സ്റ്റന്റ് കളി അവതരിപ്പിക്കുന്നതിനോടും അദ്ദേഹം വിയോജിക്കുന്നു. കഥകളിയുടെ ഓജസ്സും തേജസ്സും നിലനിര്‍ത്താന്‍ ശാസ്ത്രീയമായ അടിത്തറയിലൂന്നിയ കീഴ്‌വഴക്കങ്ങളും ഗുരുകുല പാരമ്പര്യവും കൂടിയേ തീരൂ എന്നു വിശ്വസിച്ച പാരമ്പര്യവാദിയായിരുന്നു അദ്ദേഹം. അപ്പോഴും അഭിജാതമായ ഈ കലാരൂപത്തെ ജനകീയമാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തു.

ഭരതനാട്യം പോലെയുള്ള ക്ലാസിക് പാരമ്പര്യമുള്ള നൃത്തരൂപങ്ങളെ അദ്ദേഹം ഫോക്‌ലോറുമായി കൂട്ടിയിണക്കി. ഗുരു ഗോപിനാഥുമായി ചേര്‍ന്ന് കഥകളിയുടെ മുദ്രകളും നാടോടി നൃത്തത്തിന്റെ ചുവടുകളും സമന്വയിപ്പിച്ച് ‘കേരള നടന’മെന്ന കലാരൂപത്തിന് ജന്മം നല്‍കി. പില്‍ക്കാലത്ത് അത് ജനഹൃദയങ്ങളിലിടം നേടിയ നൃത്ത സംസ്‌കാരമായി മാറി. തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കേരളം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ചിട്ടപ്പെടുത്തിയ ‘കേരള വിജയം’ മറ്റൊരു പരീക്ഷണമായിരുന്നു. കേരളത്തിലെ എണ്ണമറ്റ വേദികളില്‍ അത് വിജയകരമായി അരങ്ങേറി. അന്നത്തെ അറിയപ്പെടുന്ന കലാകാരന്മാരായ വോനി ചെല്ലപ്പന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഇതില്‍ വേഷമിട്ടു. 1952 ല്‍ അറുപതോളം കലാകാരന്മാരെ അണിനിരത്തി ആരംഭിച്ച ബാലെ ട്രൂപ്പ് പഴയ തലമുറയില്‍പ്പെട്ടവരുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. പുരാണകഥകളെ ഇതിവൃത്തമാക്കി അവതരിപ്പിച്ച സംഗീത നാടകങ്ങള്‍. ശ്രീരാമ പട്ടാഭിഷേകം, പ്രഹ്ലാദ ചരിത്രം, ബന്ധനസ്ഥനായ അനിരുദ്ധന്‍, ശിഷ്യനും മകനും തുടങ്ങിയവ ഉള്ളടക്കംകൊണ്ടും അവതരണശൈലികൊണ്ടും എടുത്തുപറയേണ്ടതാണ്. ഇന്ത്യയെ ചൈന ആക്രമിച്ചപ്പോള്‍ അരങ്ങേറിയ ‘ചൈന വഞ്ചന’ ഇതിവൃത്തംകൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.  

നാനൂറു വര്‍ഷത്തെ പാരമ്പര്യമുള്ള കഥകളിയുടെ  കുലപതിയാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍. ഒരു നാട്യാചാര്യനും അവകാശപ്പെടാനാവാത്ത ശിഷ്യസമ്പത്തുകൊണ്ട് അനുഗ്രഹീതന്‍. അദ്ദേഹം ഒന്നുമാഗ്രഹിച്ചുമില്ല. പുരസ്‌കാരങ്ങള്‍ തേടിപ്പോകുന്ന ഒരു കാലഘട്ടത്തില്‍ പത്മശ്രീ അടക്കമുള്ള കേന്ദ്ര-സംസ്ഥാന പുരസ്‌കാരങ്ങള്‍ തേടിവന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. സപ്തതിയും നവതിയും നൂറാം പിറന്നാളുമെല്ലാം നാട്ടുകാരുടെ ആഘോഷമായി മാറിയതും അതുകൊണ്ടുതന്നെ.

സഹജമായ വിനയവും മനസ്സില്‍ നിറയുന്ന സ്‌നേഹത്തിന്റെ നറുനിലാവുമായി നൂറ്റിയഞ്ചാം ജന്മദിനത്തിലും പറയത്തക്ക ശാരീരിക അവശതകളൊന്നും കൂടാതെ വീട്ടില്‍ വിശ്രമത്തിലാണ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ആഘോഷങ്ങളില്ലെങ്കിലും അനുഗ്രഹം തേടിയെത്തുന്ന ശിഷ്യന്മാരുടെ സാന്നിധ്യംകൊണ്ട് ഗുരുവിന്റെ ഈ ജന്മദിനവും ധന്യമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

പുതിയ വാര്‍ത്തകള്‍

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.