Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അന്വേഷണം മുറുകുമ്പോള്‍ മുഖ്യമന്ത്രി മട്ടുമാറ്റരുത്

15 കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് ഇപ്പോള്‍ കടത്താന്‍ ശ്രമിച്ചത്. ഈ കേസ് സജീവമായി ചര്‍ച്ച ചെയ്യുമ്പോഴും അന്വേഷണം പഴുതില്ലാതെ നടക്കുമ്പോഴും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടു എന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. തിരുവനന്തപുരത്തെ സ്വര്‍ണവേട്ടയ്‌ക്ക് ധൈര്യം കാട്ടിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രശംസാര്‍ഹരാണ്. ആരുടെ സ്വര്‍ണമായാലും നിര്‍ഭയം അന്വേഷണം തുടരാനും അനുബന്ധ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ എന്‍ഐഎയെ ചുമതലപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും എടുത്തുപറയേണ്ടതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 13, 2020, 05:00 am IST
in Editorial

സ്വര്‍ണക്കള്ളക്കടത്തിലും അനുബന്ധ കുറ്റകൃത്യങ്ങളിലും കസ്റ്റംസും എന്‍ഐഎയും ആരംഭിച്ച അന്വേഷണത്തിന്റെ പ്രഥമഘട്ടം അഭിനന്ദനാര്‍ഹമായി മുന്നേറുകയാണ്. ഇരു അന്വേഷണ ഏജന്‍സികളും ചടുലമായി മുന്നോട്ടു പോകുന്നു. എയര്‍പോര്‍ട്ടിലെ നയതന്ത്ര ചാനലില്‍ കൂടി നടത്തിപ്പോന്ന സ്വര്‍ണക്കടത്ത് ആദ്യമായാണ് പിടികൂടുന്നത്. മുഖ്യപ്രതി സരിത്ത് നല്‍കിയ മൊഴിയിലൂടെ പലതവണ ഇതുപോലെ സ്വര്‍ണം കടത്തിയതായി വെളിവായിട്ടുണ്ട്. 15 കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് ഇപ്പോള്‍ കടത്താന്‍ ശ്രമിച്ചത്. ഈ കേസ് സജീവമായി ചര്‍ച്ച ചെയ്യുമ്പോഴും അന്വേഷണം പഴുതില്ലാതെ നടക്കുമ്പോഴും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടു എന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. തിരുവനന്തപുരത്തെ സ്വര്‍ണവേട്ടയ്‌ക്ക് ധൈര്യം കാട്ടിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രശംസാര്‍ഹരാണ്. ആരുടെ സ്വര്‍ണമായാലും നിര്‍ഭയം അന്വേഷണം തുടരാനും അനുബന്ധ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ എന്‍ഐഎയെ ചുമതലപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും എടുത്തുപറയേണ്ടതാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സംസ്ഥാന സര്‍ക്കാരിലെ പ്രമുഖരും തമ്മിലുള്ള അടുത്തബന്ധം ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് അതില്‍ പ്രമുഖന്‍. നാലുവര്‍ഷമായി ഇദ്ദേഹം നടത്തിപ്പോന്ന ഇടപാടുകള്‍ സംസ്ഥാനത്തിനും രാജ്യതാല്‍പ്പര്യത്തിനും വിരുദ്ധമാണെന്ന് ഭരണക്കാര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷുമായുള്ള അവിഹിതമായ ഇടപാടുകള്‍ ഏതറ്റംവരെ പോയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. ഈ ഉദ്യോഗസ്ഥന്‍ വഴി മുഖ്യമന്ത്രിയും ഒട്ടേറെ മന്ത്രിമാരും ഡിജിപിയും ഉള്‍പ്പെടെ ഈ സ്ത്രീയുടെ ദൂഷിത വലയത്തിലായിരുന്നു എന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിക്ക് ഒരു യോഗ്യതയുമില്ലാതെ സുപ്രധാന പദവി നല്‍കിയത് ഈ സര്‍ക്കാരാണ്. നിയമനങ്ങള്‍ക്കുള്ള വ്യവസ്ഥകളും ചട്ടങ്ങളും കാറ്റില്‍ പറത്തിയിരിക്കുന്നു. നിയമസഭാ സെക്രട്ടേറിയറ്റിലും മന്ത്രി മന്ദിരങ്ങളിലും ചുറ്റിക്കറങ്ങാന്‍ അവര്‍ക്ക് സാധിച്ചു. അവര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്നും വ്യക്തമായി. ഐടി വകുപ്പില്‍ പുറംജോലി മാത്രമേ നല്‍കിയിരുന്നുള്ളൂ എന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമെല്ലാം ആവര്‍ത്തിച്ചത്. പുറംജോലിക്കാരിക്ക് ഒന്നരലക്ഷം ശമ്പളം! സംസ്ഥാന സര്‍ക്കാര്‍ മുദ്രയുള്ള തിരിച്ചറിയല്‍ കാര്‍ഡ്! ലോകത്തെവിടെയെങ്കിലും ഇമ്മാതിരി ഇടപാട് കേള്‍ക്കാന്‍ കഴിയുമോ?

ആരോപണം ഉയര്‍ന്നപ്പോഴെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന്റെയും ഭരണത്തിലെ മുഖ്യ ഘടകമായ സിപിഐയുടെയും ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഐടി വകുപ്പിന്റെ തലപ്പത്തുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അസാന്മാര്‍ഗികവും അവിഹിതവുമായ പെരുമാറ്റങ്ങളെക്കുറിച്ച് മാധ്യമങ്ങളും ജനങ്ങളും സജീവ ചര്‍ച്ചയിലായപ്പോഴും സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമെന്ന ന്യായം പറഞ്ഞ് കുറ്റാരോപിതരെ സംരക്ഷിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു ശിവശങ്കറിനെ നീക്കി. ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ പിന്നെയും ദിവസമെടുത്തു. ആ ഉദ്യോഗസ്ഥ പ്രമാണിക്ക് ഒരു പോറലും ഏറ്റില്ല. അവധി അപേക്ഷ അംഗീകരിക്കുകയും ചെയ്തു.

സ്വര്‍ണക്കടത്ത് കേന്ദ്ര വിഷയമാണെന്നും അന്വേഷിക്കേണ്ടത് കസ്റ്റംസിന്റെ പണിയാണെന്നും വാദിച്ച് മറ്റ് കുറ്റകരമായ പ്രവണതകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. കേന്ദ്രം അന്വേഷിക്കട്ടെ, ഏതന്വേഷണത്തെയും സംസ്ഥാനം സ്വാഗതം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചതും നന്നായി. ഉദ്ദേശശുദ്ധിയോടെ പിന്നെ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണല്ലൊ. കുറ്റാരോപിതരെയെല്ലാം മാറോടണച്ച് മുഖ്യമന്ത്രി നില്‍ക്കവെ കേന്ദ്രം കസ്റ്റംസിന് പുറമെ എന്‍ഐഎയ്‌ക്കും അന്വേഷണത്തിന് അനുമതി നല്‍കി. പിന്നീട് ഞൊടിയിടയില്‍ നടപടി തുടങ്ങി. 48 മണിക്കൂറിനകം മുഖ്യ പ്രതികളെ പിടികൂടി. ട്രിപ്പിള്‍ ലോക്ഡൗണുള്ള തിരുവനന്തപുരത്തുനിന്ന് കേസിലെ രണ്ടാമത്തെയും നാലാമത്തെയും പ്രതികള്‍ ബെംഗളൂരുവിലേക്ക് പാഞ്ഞു. സംസ്ഥാന പോലീസിന്റെ പിന്‍ബലമില്ലാതെ ഈ യാത്ര അസാധ്യമാണ്. ഏതായാലും ഇപ്പോള്‍ ബെംഗളൂരുവില്‍ പിടിയിലായ പ്രതികളെ കേരളത്തിലെത്തിച്ചിരിക്കുന്നു. ഇനി കളിവേറെ. മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യസുരക്ഷക്ക് ബാധിക്കും വിധം പ്രവര്‍ത്തിച്ചോയെന്ന് പരിശോധിക്കേണ്ടിവരും. എന്‍ഐഎ അത് ചെയ്‌തോളും. അന്നേരം മുഖ്യമന്ത്രി മട്ട് മാറ്റരുത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.