വിയാ റയല്‍: അവസാന രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ച ബാഴ്സലോണ വിജയവഴിയില്‍ തിരിച്ചെത്തി. ലാ ലിഗയില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത അവര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിയാ റയലിനെ തകര്‍ത്തുവിട്ടു. ജയത്തോടെ ബാഴ്സ കിരീട പ്രതീക്ഷ കാത്തു.
നിലവിലെ ചാമ്പ്യന്മാരായ ബാഴ്സ 34 മത്സരങ്ങളില്‍ 73 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. അവര്‍ക്ക് 34 മത്സരങ്ങളില്‍ 77 പോയിന്റാണുള്ളത്.
വിയാ റയല്‍ താരം പാവു ടോറസിന്റെ സെല്‍ഫ് ഗോളില്‍ ബാഴ്സ മൂന്നാം മിനിറ്റില്‍ മുന്നിലെത്തി. പതിനാലാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനോ സ്കോര്‍ ചെയ്തതോടെ വിയാ റയല്‍ ബാഴ്്സക്കൊപ്പം എത്തി.
പിന്നീട് കളം നിറഞ്ഞു കളിച്ച ബാഴ്സ ഇരുപതാം മിനിറ്റില്‍ ലീഡ് തിരിച്ചുപിടിച്ചു. ലൂയി സുവാരസിന്റെ ഷോട്ടാണ് വിയാ റയലിന്റെ വലയില്‍ കയറിയത്. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ബാഴ്സ് ലീഡ് ഉയര്‍ത്തി. ഗ്രീസ്മാനാണ് ഗോള്‍ നേടിയത്.
ഇടവേളയ്ക്ക് ബാഴ്സ 3-1 ന് മുന്നില്‍ നിന്നു.
അവസാന നിമിഷങ്ങളില്‍ ബാഴ്സയുടെ നാലാം ഗോള്‍ പിറഞ്ഞു. പതിനേഴുകാരനായ അന്‍സു ഫാട്ടിയാണ് സ്കോര്‍ ചെയ്തത്.
ബാഴ്സ അവസാന മത്സരങ്ങളില്‍ സെല്‍റ്റ വിഗോ, അത്ലറ്റിക്കോ മാഡ്രിഡ്് ടീമുകളുമായാണ് സമനില പിടിച്ചത്. ഈ സമനിലകള്‍ റയല്‍ മാഡ്രിഡിന് തുണയായി. അവര്‍ ബാഴ്സയെ പിന്തള്ളി പോയിന്റ് നിലയില്‍ മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: