Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം; വര്‍ഗീയ കലാപത്തെ വെള്ളപൂശാന്‍ സിപിഎം; നിലപാടില്‍ നേതാക്കള്‍ക്കും അണികള്‍ക്കും ആശങ്ക

മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും കരുതിക്കൂട്ടിയ വര്‍ഗീയ കലാപമാണെന്നും ചരിത്രകാരന്മാര്‍ വ്യക്തമാക്കുമ്പോഴും ഇഎംഎസിന്റെ കാര്‍ഷിക വിപ്ലവമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും സിപിഎം. മാപ്പിള ലഹളയെ മലബാര്‍ കലാപമെന്ന പേരില്‍ പാഠപുസ്തകങ്ങളില്‍ നിറച്ചാലും പാര്‍ട്ടി പത്രത്തിലൂടെ ന്യായീകരിച്ചാലും സത്യമറിയുന്ന ആരും വിശ്വസിക്കില്ലെന്നാണ് മലപ്പുറത്തെ പ്രാദേശിക സിപിഎം നേതാക്കള്‍ പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 6, 2020, 10:48 am IST
in Kerala

മലപ്പുറം: കേരള ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ 1921ലെ മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം പടിവാതിലില്‍. മതമൗലികവാദികള്‍ വാര്‍ഷികം ആഘോഷിക്കാനുള്ള നീക്കം സജീവമാക്കുമ്പോഴും സംസ്ഥാനം ഭരിക്കുന്ന സിപിഎം സ്വീകരിക്കുന്ന നിലപാട് അണികള്‍ക്കിടയില്‍ ആശങ്കയ്‌ക്ക് വഴിവയ്‌ക്കുന്നു.

മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും കരുതിക്കൂട്ടിയ വര്‍ഗീയ കലാപമാണെന്നും ചരിത്രകാരന്മാര്‍ വ്യക്തമാക്കുമ്പോഴും ഇഎംഎസിന്റെ കാര്‍ഷിക വിപ്ലവമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും സിപിഎം. മാപ്പിള ലഹളയെ മലബാര്‍ കലാപമെന്ന പേരില്‍ പാഠപുസ്തകങ്ങളില്‍ നിറച്ചാലും പാര്‍ട്ടി പത്രത്തിലൂടെ ന്യായീകരിച്ചാലും സത്യമറിയുന്ന ആരും വിശ്വസിക്കില്ലെന്നാണ് മലപ്പുറത്തെ പ്രാദേശിക സിപിഎം നേതാക്കള്‍ പറയുന്നത്.

ഭീകരരെ വെള്ളപൂശുന്ന പാര്‍ട്ടിയുടെ നിലപാട് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതും പ്രാദേശിക നേതാക്കളെയാണ്. 2021ല്‍ നൂറാം വാര്‍ഷികത്തില്‍ വീണ്ടുമൊരു വര്‍ഗീയലഹള നടക്കുമോയെന്ന ഭീതിയിലാണ് സിപിഎം അനുഭാവികളടക്കമുള്ള ഹിന്ദുക്കള്‍. സിപിഐയുടെ പോഷക സംഘടനയായ യുവകലാസാഹിതിയടക്കം മാപ്പിള ലഹള നൂറു ശതമാനം വര്‍ഗീയ കലാപമായിരുന്നെന്നും ഹിന്ദുക്കള്‍ ക്രൂരമായി വേട്ടയാടപ്പെട്ടിരുന്നെന്നും തുറന്നു പറഞ്ഞിരുന്നു.

ലഹളയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി ഇടത് സഹയാത്രികനായ സംവിധായകന്‍ ആഷിക് അബു സിനിമ പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ട് മുസ്ലിം തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന സിപിഎം നിലപാടിനെതിരെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളും പ്രതിഷേധസ്വരം ഉയര്‍ത്തിക്കഴിഞ്ഞു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ആയുധ പരിശീലനം ആരംഭിച്ചതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെ ഗൗരവമായി കാണാനോ നടപടി സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. മലപ്പുറം നഗരസഭയുടെ നിയന്ത്രണത്തിലുള്ള ടൗണ്‍ ഹാളിന് ഹിന്ദുക്കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നന്റെ പേര് നല്‍കിയപ്പോള്‍ വാക്കുകള്‍കൊണ്ട് പോലും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സിപിഎം ശ്രമിച്ചില്ല. സിപിഎമ്മില്‍ നിന്ന് മതേതരപട്ടം ചാര്‍ത്തിക്കിട്ടിയ മുസ്ലിംലീഗാണ് കാലങ്ങളായി നഗരസഭ ഭരിക്കുന്നത്.

വാരിയന്‍കുന്നനെ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ന്യായീകരിച്ചതും സിപിഎം ജനപ്രതിനിധികളാണ്. മലപ്പുറം സ്വദേശിയും തൃപ്പുണ്ണിത്തുറ എംഎല്‍എയുമായ എം. സ്വരാജ് നിയമസഭയില്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയായി വാഴ്‌ത്തിയിരുന്നു. ഈ വീഡിയോ മതമൗലികവാദികള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. മാപ്പിള ലഹളയെന്ന വര്‍ഗീയ കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ഹിന്ദുക്കളുടെ പിന്‍തലമുറക്കാര്‍ 2021ലെ നൂറാം വാര്‍ഷികത്തെ ഭീതിയോടെയാണ് കാണുന്നത്.

Tags: riot1921cpmമുസ്ലീം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

വിവാന്‍ ചൗച്ഛാരിയ, അവ്യാന മേത്ത, അരിയാന അഗര്‍വാള്‍

‘ദി എര്‍ത്ത് പ്രൈസ്’ ഭാരതത്തിന്റെ കൗമാര സംഘത്തിന്; വാളന്‍പുളിയുടെ കുരു ഉപയോഗിച്ച് ജലശുദ്ധീകരണം

1. ബ്രൂണോ ഗുമെയ്‌റസും വിനിഷ്യസ് ജൂനിയറും ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ബ്രസീല്‍ മുമ്പ് നേടിയ ലോക കിരീടത്തിനു മുന്നില്‍... 2. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ്‌

മിഷന്‍ അമേരിക്കാന; പാരമ്പര്യത്തെ തൊട്ടറിഞ്ഞ് ബ്രസീല്‍ ടീം

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; രണ്ട് റൗണ്ട് ബാക്കി നില്‍ക്കെ കിരീട സാധ്യതയുമായി പ്രജ്ഞാനന്ദ

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

ഭരണവും പ്രാരംഭ നടപടികളും

പ​രോ​ളി​ൽ ആ​ഘോ​ഷം; ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ റീ​ൽ ഷൂ​ട്ട്

പാർട്ടി തർക്കം രൂക്ഷം; പയ്യന്നൂരിൽ യോഗത്തിനിടെ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.