Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ധന വിലവര്‍ദ്ധന: സംസ്ഥാനം പണം പിടിച്ചുവാങ്ങുന്നത് കമ്മി കുറയ്‌ക്കാന്‍; പഴി കേന്ദ്രത്തിന്; കേരളം നികുതി കുറച്ചാല്‍ വില കുത്തനെ കുറയും

ഇന്ധന വില്‍പ്പനയില്‍ കേരളം ചുമത്തുന്നത് 34 ശതമാനം നികുതി. ഇത് മുഴുവന്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 60 രൂപയ്‌ക്ക് വില്‍ക്കാം. സംസ്ഥാനം ചുമത്തുന്ന ഒരു രൂപ സര്‍ചാര്‍ജ് ഉപേക്ഷിച്ചാല്‍ പിന്നെയും കുറയും. പെട്രോളിനെ ജിഎസ്ടി ചുമത്തുന്ന ഉത്പന്നങ്ങളില്‍പെടുത്താന്‍ കേരളം നിര്‍ബന്ധം പിടിച്ചാല്‍ 50 രൂപയിലെത്തിക്കാം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 4, 2020, 05:50 pm IST
in Kerala

കൊച്ചി: ഇന്ധന  വില കൂടിയാല്‍ ലോട്ടറി അടിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക്. ചുളുവില്‍, കോടികള്‍ ഖജനാവില്‍ വന്ന് നിറയും. കുറ്റം മുഴുവന്‍ കേന്ദ്രത്തിനു മേല്‍ ചുമത്തുകയും ചെയ്യാം. കേന്ദ്രത്തിന് സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ തുകയാണ് ലഭിക്കുന്നത്.

ഇന്ധന വില്‍പ്പനയില്‍ കേരളം ചുമത്തുന്നത് 34 ശതമാനം നികുതി. ഇത് മുഴുവന്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 60 രൂപയ്‌ക്ക് വില്‍ക്കാം. സംസ്ഥാനം ചുമത്തുന്ന ഒരു രൂപ സര്‍ചാര്‍ജ് ഉപേക്ഷിച്ചാല്‍ പിന്നെയും കുറയും. പെട്രോളിനെ ജിഎസ്ടി ചുമത്തുന്ന ഉത്പന്നങ്ങളില്‍പെടുത്താന്‍ കേരളം നിര്‍ബന്ധം പിടിച്ചാല്‍ 50 രൂപയിലെത്തിക്കാം. ക്രൂഡ് ഓയിലിന്റെ വിലക്കുറവ്, ഡോളര്‍ നിരക്കിലുള്ള വില, ക്രൂഡ് ഓയില്‍ സംസ്‌ക്കരിച്ച് വാഹന ഇന്ധനമാക്കുന്ന കമ്പനികളുടെ പങ്ക്, നികുതി ഘടന, നികുതിപ്പണ ഉപയോഗം തുടങ്ങിയവയാണ് വില വര്‍ധനയ്‌ക്ക് കാരണം.

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ഒപെക് രാജ്യങ്ങളില്‍ നിന്നാണ്. 19 ലിറ്ററുള്ള ബാരലാണ് അളവുതോത്. ഇത് ശുദ്ധീകരിച്ച് പെട്രോളും ഡീസലുമാക്കാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് 10 രൂപ വരെ ചെലവാകും. ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ നാലു രൂപ വരെ. പുറമേ കേന്ദ്ര സര്‍ക്കാരിന്റെ എക്സൈസ് നികുതി, സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ്. കേരളത്തില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) 34 ശതമാനമാണ്. കേന്ദ്രം ഒരു രൂപ ഇന്ധനത്തിന് വര്‍ധിപ്പിച്ചാല്‍ കേരളത്തിന് 33 പൈസ ലഭിക്കും. കേന്ദ്രത്തിന് ലഭിക്കുന്ന തുകയില്‍ ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങള്‍ക്ക് മടക്കി നല്‍കണം.

2014-15 കാലത്ത് ഈ നികുതിവഴി സര്‍ക്കാരിന് കിട്ടിയത് 99,000 കോടിയാണ്. 2015-ല്‍ കേന്ദ്രം എക്സൈസ് നികുതി കൂട്ടിയപ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷം വരുമാനം 2.5 ലക്ഷം  കോടിയായി. ഈ വര്‍ധനക്കാലത്താണ് കേരളം 25 ശതമാനത്തില്‍നിന്ന് വാറ്റ് 34 ശതമാനമാക്കിയത്.

കേന്ദ്രം വികസനത്തിന്; സംസ്ഥാനം കമ്മി കുറയ്‌ക്കാന്‍

കേന്ദ്രം സമാഹരിക്കുന്ന നികുതിപ്പണത്തില്‍ ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് തിരികെ കൊടുക്കും. മറ്റൊരു വിഹിതം കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സഹായങ്ങളാണ്. ഇനിയൊരു വിഹിതം സ്വച്ഛ് ഭാരത്, റോഡ് നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ കേന്ദ്ര പദ്ധതികളിലൂടെയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അതായത്, ഇന്ധനത്തിന്റേതുള്‍പ്പെടെ വിവിധ നികുതി വരുമാനങ്ങളിലൂടെ കിട്ടുന്ന പണം കേന്ദ്രം രാജ്യ വികസനത്തിന് ചെലവിടുന്നു. പക്ഷേ, വാറ്റ് വരുമാനം സംസ്ഥാനങ്ങള്‍ ധനക്കമ്മി കുറയ്‌ക്കാനാണ് കൂടുതലും വിനിയോഗിക്കുന്നത്.

പരസ്യമായി ഇന്ധന വിലവര്‍ധനയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ രഹസ്യമായി പിന്തുണയ്‌ക്കുകയാണ്. കാരണം കേരളത്തിലെ കാര്യം നോക്കിയാല്‍ ഒരു രൂപ കൂടുമ്പോള്‍ അധ്വാനമൊന്നുമില്ലാതെ 33 പൈസ കിട്ടുന്നു. ശരാശരി 12,000 കോടി രൂപയാണ് വര്‍ഷം കേരളത്തിന് ഇങ്ങനെ കിട്ടുന്നത്. സംസ്ഥാന നികുതി ഒഴിവാക്കിയാല്‍ ലിറ്ററിന് 81 രൂപ എന്ന ഇന്നത്തെ വില 60 രൂപയാക്കാം.

Tags: taxkeralapriceസംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

ഓഫറിന്റെ പെരുമഴയൊരുക്കി കെഎഫ്‌സി; പിന്നാലെ പഴകിയ ചിക്കന്‍ പിടിച്ചെടുത്ത് ആരോഗ്യവിഭാഗം

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

ഇന്ത്യൻ വ്യോമാതിർത്തി കടന്നാൽ ഇനി ചാമ്പലാകും ; ശത്രു വിമാനങ്ങൾക്കും , മിസൈലുകൾക്കും താക്കീത് ; കണ്ണിമയ്‌ക്കാത്ത ജാഗ്രതയുമായി വരുന്നു അവാക്സ് നേത്ര

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാഹുല്‍ കുമാര്‍ എസ്.ആറിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.