Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതുകാലില്ലെങ്കിലും ഇലത്താളത്തെ പ്രണയിച്ച് ഗോപി

23-ാമത്തെ വയസില്‍ കരിങ്കല്ലുമായി വന്ന ലോറി ജീവിതതാളം തെറ്റിച്ചു. ലോറിയിലേക്കു കയറുന്നതിനിടെ കൈവഴുതി താഴെ വീണ് ഗോപിയുടെ ഇടതുകാലില്‍ മുന്‍ചക്രങ്ങള്‍ കയറിയിറങ്ങി. മുട്ടിനുതാഴെ മുറിക്കുകയല്ലാതെ മാര്‍ഗമുണ്ടായില്ല.

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Jul 3, 2020, 02:05 pm IST
in Kerala

കൊടകര: ഇടതുകാലില്ലെങ്കിലും ഇടനെഞ്ചില്‍ നിന്നുയരുന്ന ഹൃദയമിടിപ്പിന് ഇലത്താളത്തിന്റെ നാദം. ആശാനും അരങ്ങേറ്റവുമില്ലാത്ത ഇലത്താളവുമായി വാദ്യവേദികളില്‍ പതിറ്റാണ്ടുകളോളം പങ്കെടുത്ത നന്തിപുലം കൊറ്റായില്‍ ഗോപി  എന്ന 58 വയസുകാരന് പൂരവും പൂരപ്പറമ്പും ഓര്‍മയിലെത്തുമ്പോള്‍ കണ്ണുനനയും.

നന്തിപുലം കൊറ്റായില്‍ പാറുക്കുട്ടിയമ്മയുടേയും കാരയില്‍ കൊച്ചുഗോവിന്ദന്‍ നായരുടേയും മകനായ ഗോപി ആറാം ക്ലാസ്സു വരെയാണ് വിദ്യാഭ്യാസം നേടിയത്. പിന്നെ നന്തിപുലം കിഴക്കേ കുമരഞ്ചിറ, പയ്യൂര്‍ക്കാവ് ദേവീക്ഷേത്രങ്ങളിലെ പാനപ്പറ യോഗങ്ങളില്‍ കുത്തുവിളക്കുകാരനായും കുറ്റിക്കാരനായും പങ്കെടുത്തു. മേളം കണ്ടും കേട്ടും ഇലത്താളം വശമാക്കി. പിന്നീട് ഇലത്താളക്കാരനായാണ് യാത്ര. 12 വയസ്സുള്ളപ്പോള്‍ പയ്യൂര്‍ക്കാവ് ക്ഷേത്രത്തിലാണ് ആദ്യമായി പൂരത്തിന് കൊട്ടുന്നത്. പോറോത്ത് കുട്ടപ്പന്‍മാരാര്‍, രാമമാരാര്‍, ഗോപാലമാരാര്‍, കൃഷ്ണന്‍കുട്ടിമാരാര്‍ എന്നിവരോടൊത്ത് അനവധി പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഗോപിയുടെ താളമുണ്ടായിരുന്നു. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറമേളത്തില്‍ വ്യാഴവട്ടക്കാലം പങ്കെടുത്തു. ആറാട്ടുപ്പുഴയില ദേവസംഗമം, ഊരകം, പെരുവനം, തൃപ്രയാര്‍, ഇടക്കുന്നി, കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, നെന്മാറ തുടങ്ങി മേളപ്രധാന വേദികളിലെല്ലാം ഗോപിയെത്തി. അന്ന് ഉത്സവ സീസണ്‍ പിന്നിട്ടാല്‍ ചുമട്ടുതൊഴിലാളിയായി. നിര്‍മാണസാമഗ്രികളുമായെത്തുന്ന വാഹനങ്ങളിലെ കയറ്റിറക്കു ജോലിയിലും ഗോപി സജീവമായിരുന്നു.  

23-ാമത്തെ വയസില്‍ കരിങ്കല്ലുമായി വന്ന ലോറി ജീവിതതാളം തെറ്റിച്ചു. ലോറിയിലേക്കു കയറുന്നതിനിടെ കൈവഴുതി താഴെ വീണ് ഗോപിയുടെ ഇടതുകാലില്‍ മുന്‍ചക്രങ്ങള്‍ കയറിയിറങ്ങി. മുട്ടിനുതാഴെ മുറിക്കുകയല്ലാതെ മാര്‍ഗമുണ്ടായില്ല. ജീവിതം വഴിമുട്ടുമെന്നതിനാല്‍ ഊന്നുവടിയും കുത്തിപ്പിടിച്ച് രണ്ട് വര്‍ഷത്തോളം സമീപത്ത് കൊപ്ര കുത്താന്‍ പോയി.  തോല്‍ക്കാത്ത മനസിന്റെ മോഹങ്ങള്‍ക്കു ചിറകു വച്ച പോലെ കൃത്രിമക്കാലുമൂന്നി ഇലത്താളവുമായി വീണ്ടും പത്തുവര്‍ഷം ഗോപി  വാദ്യവേദികളിലെത്തി. എന്നാല്‍ ദുര്‍വിധി പിന്തുടര്‍ന്നു. എളിയിലെ എല്ലുതേയ്‌മാനത്തെത്തുടര്‍ന്ന് വലതുകാലും തളര്‍ന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അതോടെ ഗോപിക്ക് തീരെ നടക്കാനാവാതെയായി. നിരാശനാകാതെ ജില്ലാപഞ്ചായത്തില്‍ നിന്ന് ലഭിച്ച മുച്ചക്രവണ്ടിയുമായി ഗ്രാമവീഥികളില്‍ ലോട്ടറി വില്‍പ്പനക്കാരനായി. 100 ടിക്കറ്റെടുത്ത് വില്‍പ്പന നടത്തിയാല്‍ പെട്രോള്‍ ചെലവ് കഴിഞ്ഞ് 350 രൂപ ദിവസം കിട്ടിയിരുന്നു. കൊറോണയുടെ രൂപത്തിലെത്തിയ ദുരിതം അതുമില്ലാതാക്കി. ജീവിതത്തില്‍ കഷ്ടതയുടെ പൊടിപിടിച്ചു നീറുമ്പോഴും ഇലത്താളത്തിലെ പൊടിതുടച്ചു മിനുക്കാന്‍ ഗോപി മറക്കാറില്ല. ഓരോ പൂരവും ഗോപിക്ക് പ്രതീക്ഷകളുടെ നാളെയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇലത്താളവാദനത്തില്‍ തനിക്ക് ഇനിയുമൊരു ബാല്യമുണ്ടെന്നു വിശ്വസിക്കാനാണ് ഗോപിക്കിഷ്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

Kerala

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.