Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രളയ ദുരിതമകറ്റാൻ തുണയാകുന്നവർ ഒരു മഴ പെയ്താൽ ദുരിതത്തിൽ

ഇരിട്ടി ഹൈസ്‌കൂൾക്കുന്ന് മുതൽ ഉള്ള വെള്ളം മുഴുവൻ വിവിധ വഴികളിലൂടെ ഒഴുകിയെത്തുന്നത് സേനാനിലയത്തിന്റെ മുന്നിലുള്ള ഈ റോഡിലേക്കാണ്. ഓഫീസിന്റെ ഉള്ളിലേക്കും കിടപ്പു മുറിയിലേക്കും വരെ വെള്ളം ഇരച്ചെത്തുന്നു. മുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങൾ അടക്കം ചെളിവെള്ളത്തിൽ മുങ്ങും.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 28, 2020, 11:36 pm IST
inKannur
ഞായറാഴ്ച പെയ്ത മഴയിൽ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ മുറ്റം ചെളിവെള്ളത്തിൽ മുങ്ങിയ നിലയിൽ

ഞായറാഴ്ച പെയ്ത മഴയിൽ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ മുറ്റം ചെളിവെള്ളത്തിൽ മുങ്ങിയ നിലയിൽ

ഇരിട്ടി :  പ്രളയദുരിതത്തിൽ പെടുമ്പോൾ നാട്ടുകാരുടെ ദുരിതമകറ്റാൻ ഓടി എത്തുന്നവർ ഒരു മഴപെയ്താൽ ദുരിതത്തിലാകുന്ന അവസ്ഥയിൽ .  ഇരട്ടി അഗ്നിരക്ഷാ നിലയത്തിലെ ഓഫീസർമാരും ജീവനക്കാരുമാണ് വർഷങ്ങളായി ഇങ്ങിനെ ദുരിതം പേറുന്നത്.  ഞായറാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ ഒഴുകിയെത്തിയ ചെളിവെള്ളത്തിൽ മണിക്കൂറുകളോളമാണ് നിലയത്തിന്റെ പ്രവർത്തനം താറുമാറായത് . ഈ വർഷം നിരവധി തവണ ഈ അവസ്ഥ നിലയത്തിനുണ്ടായി. 

 നേരമ്പോക്കിലെ ഇരിട്ടി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്ന പഴക്കം ചെന്ന കെട്ടിടമാണ്  അഗ്നിരക്ഷാസേനക്കായി താത്കാലികമായി നൽകിയിരുന്നത്.  2010 ൽ ഇരിട്ടിക്ക് അഗ്നിരക്ഷാ നിലയം അനുവദിച്ച പ്രഖ്യാപനം വന്നതോടെ മറ്റു കെട്ടിടങ്ങൾ കിട്ടാതായതു മൂലമാണ് ഇടുങ്ങിയതും തിരക്ക് പിടിച്ചതുമായ നേരംപോക്ക് റോഡിലെ ഈ  പഴയകെട്ടിടം സേനക്ക് അനുവദിച്ചത്. റോഡ് പുതുക്കിപ്പണിത് ടാർ ചെയ്തതോടെ റോഡ് നിരപ്പിൽ നിന്നും ഏറെ താഴ്ന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വെള്ളം ഒഴുകിപ്പോകാനായി ഓവുചാൽ നിർമ്മിച്ചിരുന്നെങ്കിലും നിർമ്മാണത്തിലെ അപാകത മൂലമാണ് റോഡിലെ ചെളിവെള്ളം മുഴുവൻ നിലയത്തിന്റെ മുന്നിൽ ഒഴുകിയെത്തി തളം കെട്ടി നില്ക്കാൻ ഇടയാക്കുന്നത്. 

ഇരിട്ടി ഹൈസ്‌കൂൾക്കുന്ന് മുതൽ ഉള്ള വെള്ളം മുഴുവൻ വിവിധ വഴികളിലൂടെ ഒഴുകിയെത്തുന്നത് സേനാനിലയത്തിന്റെ മുന്നിലുള്ള ഈ റോഡിലേക്കാണ്. ഓഫീസിന്റെ ഉള്ളിലേക്കും കിടപ്പു മുറിയിലേക്കും വരെ വെള്ളം ഇരച്ചെത്തുന്നു. മുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങൾ അടക്കം ചെളിവെള്ളത്തിൽ മുങ്ങും. കൂടാതെ പഴയ ഓടുമേഞ്ഞ കെട്ടിടത്തിലെ ചോർച്ചയും ജീവനക്കാരുടെ ഉറക്കം തന്നെ ഇല്ലാതാക്കുന്നു. മഴതോർന്ന് വെള്ളമൊഴിഞ്ഞാലും മുട്ടോളം കെട്ടിനിൽക്കുന്ന ചെളിയും ദുരിതം തന്നെയാണ്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മഴയാണെങ്കിൽ പിന്നെ രാവോ പകലോ വ്യത്യാസമില്ലാതെ ഇരുത്തവും കിടത്തവും നഷ്ടപ്പെട്ടവരായി സേനാംഗങ്ങൾ മാറും. 

പ്രവർത്തനം തുടങ്ങിയത് മുതൽ ഉള്ള ആവശ്യമാണ് ഇരിട്ടി സേനക്കായി സൗകര്യപ്രദമായ സ്ഥലത്ത് കെട്ടിടവും സൗകര്യങ്ങളും ഒരുക്കി ത്തണമെന്നുള്ളത്. നിരവധി തവണ അധികൃതർക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപ് പയഞ്ചേരിയിലെ കോറമുക്കിലെ റവന്യൂ ഭൂമിയിൽ സേനക്ക്  കെട്ടിടം നിർമ്മിക്കാനായി  അനുമതി നൽകി എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതിനെപറ്റി യാതൊരു വിവരവും ഉണ്ടായില്ല . പ്രളയകാലത്തും മറ്റും വിശ്രമമില്ലാതെ ജോലിയിൽ ഏർപ്പെടുന്ന സേനക്ക് ജോലി കഴിഞ്ഞെത്തുന്ന സമയത്തെങ്കിലും  ഒന്ന് തലചായ്‌ക്കാനെങ്കിലും സൗകര്യപ്രദമായ ഒരു കെട്ടിടം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നാണ് സേനാംഗങ്ങൾ പറയുന്നത്. 

Tags: Rainfire forceപ്രളയ ദുരിതാശ്വാസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.