Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

അഷ്ടപദി ലയത്തിന്റെ സംഗീതം

ആപാദ മധുരമായ ലളിതഗാനങ്ങളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും ആസ്വാദക മനസ്സുകളെ കുളിരണിയിച്ച സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ ഓര്‍മയായിട്ട് പത്ത് വര്‍ഷം

തിരുവല്ല രാജഗോപാല്‍byതിരുവല്ല രാജഗോപാല്‍
Jun 28, 2020, 03:00 am IST
inMusic

സംഘര്‍ഷാത്മകമായ മനസ്സുകളില്‍ സാന്ത്വനത്തിന്റെ കുളിരേകുവാന്‍ ഒരു പരിധിവരെ സംഗീതത്തിന് കഴിയും. കാലദേശങ്ങളുടെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത കല. തെന്നിന്ത്യന്‍ രാഗതാളങ്ങളുടെ സമ്മേളനമായ കര്‍ണാട്ടിക് സംഗീതത്തോടൊപ്പം ചേര്‍ത്തുവയ്‌ക്കാവുന്ന സ്വരലയതാളങ്ങളാണ് മലയാള ലളിത സംഗീതത്തിനുള്ളത്. കവിതകളിലെ സരളപദങ്ങളെ സംഗീതസാന്ദ്രമാക്കുന്ന മെലഡികളാക്കിത്തീര്‍ത്ത നിരവധി സംഗീത സംവിധായകര്‍ നമുക്കുണ്ടെങ്കിലും അവരില്‍നിന്നൊക്കെ വേറിട്ട് തന്റെതായ രാഗവിസ്താരങ്ങളില്‍ പാട്ടിനു പട്ടുചാര്‍ത്തിയ ഒരാളുണ്ട്-എം.ജി. രാധാകൃഷ്ണന്‍. 2010 ജൂലൈ രണ്ടിന് ആ സിംഫണി നിലച്ചിട്ട് ദശവര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മകളില്‍ നിറയുന്നത്  വന്ന ഒരുപാടു മധുരഗാനങ്ങളാണ്.  

തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ ഉദ്യോഗം ലഭിച്ചതോടെ രാധാകൃഷ്ണന് സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുവാന്‍ അവസരങ്ങള്‍ സുലഭമായിരുന്നു. നിലയത്തില്‍ ലളിതസംഗീതപാഠം എന്ന പരിപാടിക്കു തുടക്കം കുറിച്ചതുതന്നെ രാധാകൃഷ്ണനായിരുന്നു. പ്രശസ്തരായ കവികളുടെ എത്രയെത്ര കവിതകളും ഗാനരചനകളും സംഗീതം നല്‍കി പ്രക്ഷേപണം ചെയ്തിരുന്നു. എസ്. രമേശന്‍ നായര്‍, ഒഎന്‍വി, പി.ഭാസ്‌കരന്‍ ബിച്ചു തിരുമല തുടങ്ങിയ പ്രഗത്ഭരുടെ രചനകള്‍ സുഗമസംഗീതമായി ശ്രോതാക്കളിലേക്ക് എത്തിക്കുകയായിരുന്നു. അവയൊക്കെ ശ്രുതിശുദ്ധമായി, ശാന്തമായി ഓര്‍ക്കെസ്ട്രയുടെ കിടിലമേളങ്ങളില്ലാതെ ഒഴുകിയെത്തി. പ്രതിഭാ സമ്പന്നരായ ഗായികാ ഗായകന്മാരെ ഈ രംഗത്തേക്കു കൈപിടിച്ചു കൊണ്ടുവരികയും, പില്‍ക്കാലത്ത് അവര്‍ പ്രശസ്തിയിലേക്ക് ഉയരുകയുമുണ്ടായി. കെ. എസ്. ചിത്രയുടെ ചേച്ചി കെ.എസ്. ബീന, അരുന്ധതി, ജി. വേണുഗോപാല്‍, പട്ടണക്കാടു പുരുഷോത്തമന്‍ എന്നിവര്‍ ഇവരില്‍പ്പെടുന്നു.

”അഷ്ടപതിലയം തുള്ളിത്തുളുമ്പുന്ന അമ്പലപ്പുഴയിലെന്നാലമ്പലങ്ങളില്‍” എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ ഗാനം ഒരു ഉള്‍പുളകമായി ഇന്നും നിലനില്‍ക്കുന്നത് ആ വരികളിലെ സംഗീത മനോഹാരിതയാലാണ്.

ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ… എന്ന ഗാനത്തിന് എം.ജി. ശ്രീകുമാറാണ് ശബ്ദം നല്‍കിയത്.

ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍ ശാകുന്തളം വായിച്ചിരുന്നു… കമുകറ പുരുഷോത്തമന്‍ പാടിയത്.മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി… പി.ഭാസ്‌കരന്റെ വരികള്‍ക്ക് ശബ്ദം നല്‍കിയത് അരുന്ധതിയായിരുന്നു.

ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും ഒരു ദ്വാപര യുഗസന്ധ്യയില്‍… എന്നു തുടങ്ങുന്ന എസ്. രമേശന്‍ നായരുടെ വരികള്‍ ഇന്നും ആസ്വാദക ഹൃദയങ്ങളില്‍ മാറ്റൊലിക്കൊള്ളുന്നുണ്ട്. പിന്നീടങ്ങോട്ട് എം.ജി. രാധാകൃഷ്ണനില്‍ നിന്ന് ഉതിര്‍ന്നുവീണ ഗാനങ്ങള്‍ക്കെല്ലാം പത്തരമാറ്റിന്റെ മതിപ്പായിരുന്നു. വരികളെ സുസൂക്ഷ്മം മനസ്സിലാക്കി അതിനിണങ്ങുന്ന രാഗങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ രാധാകൃഷ്ണനുള്ള കഴിവുകള്‍ അസാമാന്യമായിരുന്നു. ആഭേരി, ഹരികാംബോജി, ഹിന്ദോളം, പന്തുവരാളി, മോഹനം, കല്യാണി, ഹംസനാദം, വൃന്ദാവനസാരംഗ, കാപ്പി, മായാമാളവഗൗള തുടങ്ങിയ സമ്പൂര്‍ണരാഗങ്ങളില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതില്‍ തികഞ്ഞ വൈദഗ്‌ദ്ധ്യം കാട്ടി. 30 വര്‍ഷം ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ അവിഭാജ്യഘടകമായ ശേഷം വിരമിച്ചിട്ടും സംഗീതത്തോടുള്ള അഭിനിവേശം വിട്ടുമാറാത്ത മനസ്സുമായി മലയാള ചലച്ചിത്രഗാന സംവിധാന രംഗത്തേക്ക് സപര്യയെ വഴിതെളിക്കുകയായിരുന്നു.

1978ല്‍ അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഇതേ സംവിധായകന്റെ ‘ആരവം’ എന്ന ചിത്രത്തിലെ മുക്കുറ്റി തിരുതാളി… എന്ന ഗാനത്തിന്റെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് നാല്‍പതോളം സിനിമക്കുവേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചു. അങ്ങനെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ഒരുപാടു ഗാനങ്ങള്‍ പിറന്നു.

കാനകപ്പെണ്ണ് ചെമ്പരത്തി…, ഓ മൃദുലേ ഹൃദയമുരളിയില്‍…, നാഥാ നീ വരും കാലൊച്ച…, പൂമുഖവാതിലില്‍ സ്‌നേഹം തുളുമ്പുന്ന…, പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍…, ഒരു മുറൈ വന്തു പാര്‍ത്തായാ…, വന്ദേ മുകുന്ദഹരേ!…, ശിവമല്ലിക്കാവ്…, തിരഞൊറിയും ചുരുള്‍മുടിയില്‍…, ചന്ദനമണി സന്ധ്യകളുടെ…, ശാരികേ ശാരികേ സിന്ധു ഗംഗ നദീ…, ഉണ്ണി ഗണപതിയെ! എന്നിങ്ങനെ നിരവധി ചലച്ചിത്രഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചു. രണ്ടുഗാനങ്ങള്‍ അദ്ദേഹം തന്നെ പാടിയിട്ടുമുണ്ട്. ശാരികേ! ശാരികേ!  എന്നതും ഉണ്ണി ഗണപതിയെ… എന്നിവയാണിത്. രണ്ടും ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു.

മണിചിത്രത്താഴ് എന്ന സിനിമയിലെ പാട്ടുകള്‍ ഇന്നും സജീവമായി നില്‍ക്കുമ്പോള്‍ എം.ജി. രാധാകൃഷ്ണന്‍ എന്ന സംഗീതജ്ഞന്‍ പ്രേക്ഷകരുടെയും ആരാധകരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

സംഗീതജ്ഞനും ഹാര്‍മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും മികച്ച ഹരികഥ കലാകാരി കമലാക്ഷിയമ്മയുടെയും മകനായി ആലപ്പുഴയിലെ ഹരിപ്പാട് ആയിരുന്നു എം.ജി. രാധാകൃഷ്ണന്റെ ജനനം. സംഗീതജ്ഞയും പ്രൊഫസറുമായ ഡോ. കെ. ഓമനക്കുട്ടിയും പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറും സഹോദരങ്ങളാണ്. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണം നേടി. കെ.ജെ. യേശുദാസ് സതീര്‍ത്ഥ്യനായിരുന്നു. രണ്ടുവട്ടം മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും ഏഷ്യാനെറ്റിന്റെ പുരസ്‌കാരവും ലഭിച്ചു.

പ്രിയ പത്‌നി പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പത്മജയും പാട്ടുകള്‍ എഴുതുകയും എംജി അതു ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.