Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പ്രളയം കവര്‍ന്നെടുക്കാത്ത നന്മകള്‍

കേരളത്തെ ഗ്രസിച്ച പ്രളയ ദുരന്തത്തിന്റെ പശ്ചാത്തല ഭൂമികയില്‍ നിന്നുകൊണ്ട് മനുഷ്യമോഹങ്ങളുടെ നിരര്‍ത്ഥകത വെളിപ്പെടുത്തുന്ന നാടകമാണിതെന്ന് അവതാരികയില്‍ ജോര്‍ജ് ഓണക്കൂര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 03:00 am IST
inLiterature

വിവിധ സാഹിത്യ ശാഖകളില്‍ വൈവിധ്യമാര്‍ന്ന രചനകള്‍ നടത്തിയിട്ടുള്ള കാരൂര്‍ സോമന്റെ ശ്രദ്ധേയമായ നാടകമാണ് കാലപ്രളയം. പേര് സൂചിപ്പിക്കുന്നതുപോലെ കേരളം അനുഭവിച്ച പ്രളയദുരന്തമാണ് പ്രമേയം. തമ്മില്‍ തമ്മില്‍ അസൂയ പുലര്‍ത്തിയും മത്സരിച്ചും പടുത്തുയര്‍ത്തിയതെല്ലാം കണ്‍മുന്നില്‍ നിഷ്ഫലമാവുന്ന കാഴ്ചയാണ് പ്രളയം സമ്മാനിച്ചത്. സ്‌നേഹം എന്ന വികാരത്തിനും സഹകരണം എന്ന മനോഭാവത്തിനും മാത്രം വിലയുണ്ടായിരുന്ന ഒരു കാലമായിരുന്നു അത്. സമ്പാദിച്ചുകൂട്ടിയതെല്ലാം ഒറ്റയടിക്ക് പ്രളയം ഒഴുക്കിക്കൊണ്ടുപോയപ്പോള്‍ വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയേണ്ടി വന്നു മലയാളിക്ക്. സ്‌നേഹത്തിനപ്പുറം മറ്റൊന്നിനും വിലയില്ലെന്ന് അവര്‍ പഠിച്ചു.

കേരളത്തെ ഗ്രസിച്ച പ്രളയ ദുരന്തത്തിന്റെ പശ്ചാത്തല ഭൂമികയില്‍ നിന്നുകൊണ്ട് മനുഷ്യമോഹങ്ങളുടെ നിരര്‍ത്ഥകത വെളിപ്പെടുത്തുന്ന നാടകമാണിതെന്ന് അവതാരികയില്‍ ജോര്‍ജ് ഓണക്കൂര്‍ പറയുന്നു. പ്രമേയം പൂര്‍ണമായി ഉള്‍ക്കൊണ്ട് ഭാവ തീവ്രമായി ആവിഷ്‌കരിക്കാന്‍ നാടകകൃത്തിന് കഴിഞ്ഞിരിക്കുന്നു. പതിനാല് രംഗങ്ങളിലൂടെ പൂര്‍ണമാകുന്ന നാടകത്തിലുടനീളം ചടുലമായ സംഭാഷണങ്ങളും ഉജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളുമാണ് വായനക്കാരെ കാത്തിരിക്കുന്നത്. മലയാളിയുടെ പരിസരങ്ങളില്‍നിന്ന് കയറി വന്നിരിക്കുന്ന പതിനാറ് കഥാപാത്രങ്ങള്‍. ഇവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാന്‍ മലയാളിയുടെ മനസ്സാക്ഷിക്ക് കഴിയില്ല. കഥാപാത്രങ്ങള്‍ക്ക് സവിശേഷമായ വ്യക്തിത്വം നല്‍കാന്‍ നാടകകൃത്തിന് കഴിഞ്ഞിരിക്കുന്നു.

”ചാണ്ടി: ദൈവമേ, എവിടെ എന്റെ അതിരുകള്‍…  എവിടെ ഞങ്ങളുടെ അദ്ധ്വാനം… നാലു തലമുറയുടെ അദ്ധ്വാനത്തെ മഴ ഒഴുക്കിക്കൊണ്ടുപോയി.

(അയാള്‍ കരഞ്ഞു. കേശവന്‍ നായരെ നോക്കി)

എവിടെ നമ്മുടെ വീടുകള്‍.

(അവര്‍ വീണ്ടും പരസ്പരം നോക്കി)

എന്റെ അഹന്ത… എന്റെ പാരമ്പര്യം. എന്റെ മരം. എന്റെ മനസ്സിലെ അഹങ്കാരം… എല്ലാം പ്രകൃതി ഒഴുക്കിക്കൊണ്ടുപോയി. എവിടെ എന്റെ മാളിക. എന്റെ കൃഷി… തലമുറകള്‍ ഈ മണ്ണിലൊഴുക്കിയ വിയര്‍പ്പ്… അത് കുടിച്ച് പൂത്ത സമൃദ്ധി. എല്ലാം എവിടെ… എവിടെ ഞാന്‍ കെട്ടിപ്പിടിച്ചിരുന്ന എന്റെ നിധി! (വല്ലാതെ വിതുമ്പി ഒരു ഭ്രാന്തനെപ്പോലെ)

കേശവന്‍ നായര്‍: എല്ലാം എല്ലാം പ്രകൃതി ഒഴുക്കിക്കൊണ്ടുപോയി. (ചാണ്ടി കേശവന്‍ നായരെ നോക്കി… വല്ലാത്ത വേദനയോടെ ഹൃദയംകൊണ്ടു വിളിച്ചു…)ചാണ്ടി: എടോ… കേശവന്‍ നായരേ (അവര്‍ രണ്ടും പരസ്പരം നോക്കി വല്ലാതെ പൊട്ടിക്കരഞ്ഞു)

]പ്രളയം എല്ലാം കൊണ്ടുപോയിട്ട് എന്നെയും നിന്നെയും ഈ യാഥാര്‍ത്ഥ്യത്തിലേക്ക് വലിച്ചെറിഞ്ഞു കൂട്ടുകാരാ…”

അന്ത്യരംഗത്തിലെ ഭാവതീവ്രമായ ഇത്തരം മുഹൂര്‍ത്തങ്ങള്‍ നാടകത്തിലുടനീളം ചിതറിക്കിടക്കുന്നു. ആഖ്യാന ഘടന ഒരിടത്തും പാളിപ്പോയിട്ടില്ല. നാടകത്തിന്റെ വായനയ്‌ക്കുശേഷവും കഥാപാത്രങ്ങള്‍ അനുവാചകന്റെ മനസ്സില്‍ തിക്കിത്തിരക്കും.

രാഷ്‌ട്രീയത്തിന്റെ അതിപ്രസരമാണ് മലയാള നാടകത്തെ നശിപ്പിച്ചത്. കൊടിയുടെ നിറംനോക്കി മനുഷ്യന്റെ നന്മകള്‍ കാണാതിരിക്കുകയും, മുദ്രാവാക്യങ്ങളുടെ മുഴക്കത്തില്‍ നാടകവേദികള്‍ മുങ്ങിപ്പോവുകയും ചെയ്തു. ഇതില്‍നിന്ന് ഒരു വിച്ഛേദമാണ് കാരൂര്‍ സോമന്റെ കാലപ്രളയം സാധിക്കുന്നത്.

സി.വി. വാസുദേവന്‍

Tags: പുസ്തകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.