Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇരവും പകലും കുറെ ജമന്തിപ്പൂക്കളും

രാജ്യത്തിന്റെ പല ഭാഗത്തുമുള്ള പുഷ്പ കര്‍ഷകര്‍ ജമന്തി കൃഷി ഹൈടെക് ആക്കിക്കഴിഞ്ഞു. എല്‍ഇഡി വെളിച്ച വിപ്ലവം അവരുടെ ജീവിതത്തില്‍ സമ്പത്തിന്റെ വിപ്ലവത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ഒരുപക്ഷേ ഇതൊരു തുടക്കം മാത്രമാവാം.

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Jun 28, 2020, 03:00 am IST
in Varadyam

എല്ലാറ്റിനും അതിന്റെതായ സമയമുണ്ടെന്നാണ് പഴമക്കാര്‍ പറയുക. മനുഷ്യനും മൃഗത്തിനും പൂക്കള്‍ക്കും പുഴുക്കള്‍ക്കുമൊക്കെ. കാലം കുറിച്ച സമയത്ത് ജനിക്കാനും ജീവിക്കാനും പൂത്തുലയാനും വാടിക്കൊഴിയാനുമൊക്കെ നിശ്ചിത സമയമുണ്ട്. അതിനെ തടയാന്‍ ആര്‍ക്കാണ് കഴിയുക. കീടാണുവിനെ ഭയന്ന് രാജ്യത്ത് ലോക്ഡൗണ്‍  വന്ന നാളുകളുടെ കാര്യം തന്നെ എടുക്കുക. നാടായ നാട്ടിലെ അമ്പലങ്ങളിലൊക്കെ ഉത്സവത്തിന്റെ നാളുകളായിരുന്നു അത്. ബന്തിയും ജമന്തിയും താമരയുമൊക്കെ പൂത്തുലുയുന്ന നാളുകള്‍. പക്ഷേ അണുനിയന്ത്രണം ഉറപ്പാക്കുന്നതിന് ഗോപുരനടകള്‍ അടഞ്ഞു കിടന്നപ്പോള്‍ പൂത്തുലഞ്ഞ പൂവുകളൊക്കെ കൊഴിഞ്ഞു. പൂ കര്‍ഷകരുടെ പ്രതീക്ഷകള്‍ വാടിക്കരിഞ്ഞു.

പക്ഷേ പൂക്കളുടെ ജീനില്‍ കോറിയിട്ട ജാതക രേഖകള്‍ തിരുത്തിയ ഒരുപിടി കര്‍ഷകര്‍ ബംഗാളിലുണ്ട്. പശ്ചിമബംഗാളിലെ പൂര്‍വ മേദിനിപുര്‍ ജില്ലയിലെ മഹത്പൂര്‍ ഗ്രാമത്തില്‍. വെറും ഒന്‍പത് വാട്ടിന്റെ എല്‍ഇഡി ബള്‍ബുകള്‍ കത്തിച്ച് അവര്‍ ജമന്തിപ്പൂക്കളുടെ തലവര മാറ്റിവരച്ചു. തങ്ങളുടെ ഭാഗ്യത്തിന്റെ ഹസ്തരേഖയും.

ആലക്തിക ദീപങ്ങളുടെ പ്രഭാപൂരത്തില്‍ പൂച്ചെടികളുടെ വളര്‍ച്ചയും പൂവിടലുമൊക്കെ നിയന്ത്രിക്കാമെന്നാണ് ആ കര്‍ഷകര്‍ കണ്ടെത്തിയത്. വിപണി ഉണരും വരെ പൂവിടല്‍ നീട്ടിവയ്‌ക്കാമെന്ന് അവര്‍  തെളിയിച്ചു. അവര്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് കര്‍ഷകരും.

അന്തരീക്ഷ മലിനീകരണവും പൊടിപടലങ്ങളും പുകമഞ്ഞും ഒക്കെ ചെടികളുടെ ഇലയില്‍ പറ്റിക്കൂടി അതിലേക്കുള്ള പ്രകാശത്തിന്റെ കടന്നുവരവ് തടസ്സപ്പെടുത്തുന്നുവെന്നത് ഒരു സത്യം മാത്രം. അത്തരം സാഹചര്യത്തില്‍ സസ്യങ്ങളുടെ ശ്വസന സഹായികളായ സൂക്ഷ്മ രന്ധ്രങ്ങളുടെ (സ്റ്റൊമാറ്റോ)പ്രവര്‍ത്തനം തീര്‍ത്തും മന്ദഗതിയിലാവും. പ്രകാശ സംശ്ലേഷണത്തിന്റെ നിരക്ക് തീരെ കുറയും. അതു മൂലം ചെടിയും ചെടിയിലുണ്ടാകുന്ന പൂക്കളും കനികളുമൊക്കെ കുള്ളന്മാരായിത്തീരാന്‍ എല്ലാ സാധ്യതയുമുണ്ട്. ഈ അവസ്ഥ തീവ്രമായാല്‍ ചെടികള്‍ വാടിയുണങ്ങിപ്പോയാലും അതിശയിക്കേണ്ടതില്ല.

എന്നാല്‍ രാത്രിയെ പകലാക്കുന്ന എല്‍ഇഡി വെളിച്ചത്തില്‍ കാര്യങ്ങളൊക്കെ മാറി മറിയും. പകലുകളില്‍ നിയന്ത്രിതമായി പ്രകാശം കടത്തിവിടുന്ന കവചങ്ങള്‍ കൊണ്ട് ചെടികളെ പൊതിഞ്ഞ് മലിനീകരണത്തില്‍നിന്ന് സംരക്ഷിക്കുന്ന കര്‍ഷകര്‍ രാത്രിയില്‍ ഓരോ ചെടികള്‍ക്കും മേലെ ലൈറ്റുകള്‍ കത്തിക്കുന്നു. പകല്‍ കിട്ടുന്നതിന്റെ ഇരട്ടിയിലേറെ വെളിച്ചം ലഭിക്കുന്നതോടെ ചെടികള്‍ അധികമായി പ്രകാശ സംശ്ലേഷണം നടത്തുന്നു. ഒരുപാട് ഭക്ഷണം പാകപ്പെടുത്തി ഇലകളില്‍ സൂക്ഷിക്കുന്നു. ഒരു നിശ്ചിത ദിവസം പൂക്കള്‍ ആവശ്യമാണെന്ന് ഓര്‍ഡര്‍ കിട്ടിയാലുടന്‍ കര്‍ഷകര്‍ വൈദ്യുത വിളക്കുകള്‍ അണയ്‌ക്കും. അതോടെ ചെടികള്‍ സംഭരിച്ച ഊര്‍ജം മുഴുവനും ഉപയോഗിച്ച് വളരും. നിശ്ചിത സമയത്തിനകം മൊട്ടുകള്‍ വിരിയും. സാധാരണയെക്കാളും ഇരട്ടി വലിപ്പമുള്ള പൂക്കള്‍. ഓരോ കുലയിലും സാധാരണ ഉണ്ടാകുന്നതിന്റെ ഇരട്ടിയിലധികം പൂക്കള്‍. വരുമാനത്തിലും ഇരട്ടി.

ഇരുളും വെളിച്ചവും ശാസ്ത്രീയമായി നിയന്ത്രിച്ചാല്‍ ബന്തിയും ജമന്തിയുമൊക്കെ ആവശ്യമുള്ളപ്പോള്‍ വിരിയിച്ചെടുക്കാമെന്ന് കര്‍ഷകര്‍ പറയുന്നു. ശാസ്ത്രജ്ഞന്മാര്‍ ആ കണ്ടുപിടുത്ത്‌ത്തെ അംഗീകരിക്കുന്നു.

കൊല്‍ക്കത്ത-മുംബൈ നാഷണല്‍ ഹൈവേയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന മഹത്പൂര്‍ ഗ്രാമം ഇന്ന് വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്. കൂരിരുട്ടില്‍ ഓടിയണച്ചെത്തുന്ന മോട്ടോര്‍ വാഹനങ്ങള്‍ എല്‍ഇഡി വിളക്കിന്റെ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന ഗ്രാമങ്ങള്‍കൊണ്ട് അദ്ഭുതം കൂറുന്നു. ഇരുട്ടിലും തിളങ്ങുന്ന ക്രിസാന്തമം(ജമന്തി) പൂക്കളെ കണ്ണുവയ്‌ക്കുന്നു. മഞ്ഞയും ഓറഞ്ചും ചുവപ്പും വയലറ്റും പര്‍പ്പിളും നിറങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന അവയുടെ ചാരുതയില്‍ മനസ്സ് നിറയ്‌ക്കുന്നു.

രാജ്യത്തിന്റെ പല ഭാഗത്തുമുള്ള പുഷ്പ കര്‍ഷകര്‍ ജമന്തി കൃഷി ഹൈടെക് ആക്കിക്കഴിഞ്ഞു. എല്‍ഇഡി വെളിച്ച വിപ്ലവം അവരുടെ ജീവിതത്തില്‍ സമ്പത്തിന്റെ വിപ്ലവത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ഒരുപക്ഷേ ഇതൊരു തുടക്കം മാത്രമാവാം. മറ്റ് പൂക്കളുടെയും പഴങ്ങളുടെയുമൊക്കെ ഉല്‍പ്പാദനം വെളിച്ച  സൂത്രവാക്യത്തിലൂടെ നേരത്തെയാക്കാനും വൈകിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഇനി വൈകാനിടയില്ല. വ്യാപകമായി അത്തരം സംരംഭങ്ങള്‍ അരങ്ങേറുമ്പോള്‍ പ്രകൃതിയുടെ താളത്തില്‍ പിഴകള്‍ സംഭവിക്കുമോയെന്ന് സംശയിക്കുന്നവരും കുറവല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.