Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരീക്ഷണം വാചകത്തില്‍ മാത്രം; കൊറോണ പരിശോധനകളും നിരീക്ഷണവും പാളുന്നു; ആരോഗ്യ വിഭാഗവും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലെ പോര് രൂക്ഷം

കൊറോണ പരിശോധനാഫലങ്ങള്‍ യഥാസമയം ലഭിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനത്തെ പോലും തകിടം മറിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണശേഷം രോഗം സ്ഥിരീകരിക്കുന്നവയും ഉറവിടം കണ്ടെത്താനാകാത്ത രോഗബാധയും വര്‍ദ്ധിക്കുകയാണ്.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 24, 2020, 01:11 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് പരിശോധനകളും നിരീക്ഷണവും പാളുന്നു. പരിശോധനാഫലങ്ങള്‍ പലപ്പോഴും വൈകുന്നു. ലഭിക്കുന്ന ഫലങ്ങള്‍ യഥാസമയം ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ല. മുന്നറിയിപ്പുകള്‍ പോലും ഐഎഎസ് ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നുവെന്ന് ആരോഗ്യ വിഭാഗം. ഉറവിടം കണ്ടെത്താതെയുള്ള രോഗബാധിതരുടെ എണ്ണം 60. നിരീക്ഷണ സംവിധാനവും തകര്‍ന്നെന്ന് കണക്കുകള്‍.

കൊറോണ പരിശോധനാഫലങ്ങള്‍ യഥാസമയം ലഭിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനത്തെ പോലും തകിടം മറിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണശേഷം രോഗം സ്ഥിരീകരിക്കുന്നവയും ഉറവിടം കണ്ടെത്താനാകാത്ത രോഗബാധയും വര്‍ദ്ധിക്കുകയാണ്. 61 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ച ശേഷം രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിയുടെ പരിശോധനാഫലം ലഭിച്ചത് മരിച്ച് രണ്ട് ദിവസം കഴിഞ്ഞാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ച ഓട്ടോ ഡ്രൈവര്‍, മെഡിക്കല്‍ ഷോപ്പ് ഉടമ, മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ ജീവനക്കാരന്‍ എന്നിവരുടെ രോഗ ഉറവിടം അജ്ഞാതമാണ്. ആരില്‍ നിന്നാണ് ലഭിച്ചതെന്നതും കണ്ടെത്താനായില്ല. മാത്രമല്ല ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നത് ആരോഗ്യമേഖലയെ തന്നെ ആശങ്കയിലാക്കി.

വാര്‍ റൂം തകര്‍ന്നു

ലാബുകളില്‍ നിന്ന് ജില്ലാ വാര്‍ റൂമിലേക്കും അവിടെ നിന്ന് സംസ്ഥാന വാര്‍ റൂമിലേക്കുമാണ് പരിശോധനാഫലം അയയ്‌ക്കുന്നത്. നിരീക്ഷണത്തിലാക്കേണ്ടവരുടെയും സ്രവങ്ങള്‍ എടുക്കുന്നവരുടെയും വിവരങ്ങള്‍ ആരോഗ്യ വിഭാഗവും വാര്‍ റൂമില്‍ അയയ്‌ക്കണം. അവിടെ നിന്ന് അതാത് ജില്ലാ ഭരണകേന്ദ്രങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പോലീസ് സ്റ്റേഷനിലേക്കും അറിയിക്കും. എന്നാല്‍ ഇത് താളംതെറ്റി. കൊവിഡ് ഒപിയില്‍നിന്നുള്ള വിവരം പോലും താഴേത്തട്ടിലേക്ക് കൈമാറുന്നില്ല. പരിശോധാനാഫലം സ്രവദാതാക്കളെ അറിയിക്കുന്നില്ല. പോസിറ്റീവ് ആയാല്‍ മാത്രം അവരെ ആശുപത്രിയിലേക്ക് മാറ്റും. കണ്ടൈന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നത് പോലും ആരോഗ്യവിഭാഗം അറിയുന്നില്ല. ഇതിനിടെ വാര്‍ റൂമിലുണ്ടായിരുന്ന വോളന്റിയര്‍മാരെയും പിരിച്ചുവിട്ടു. ഇതോടെ വിവരങ്ങള്‍ വാര്‍ റൂമില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

ആരോഗ്യവിഭാഗം പടിക്കുപുറത്ത്

കാര്യങ്ങളെല്ലാം ഒരു സംഘം ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനിക്കുന്നുവെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ ആരോപണം. ഏപ്രില്‍ എട്ട് വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ആരോഗ്യ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഡയറക്ടര്‍ മുതല്‍ താഴോട്ട് ഇരുപതോളം വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപ്പിഡ് റസ്‌പോണ്‍സ് ടീം എന്നിവ ചേര്‍ന്നാണ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍, പ്രതിരോധത്തിന് കേന്ദ്രീകൃത സംവിധാനം ഉണ്ടാകണെമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ വളച്ചൊടിച്ച് ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് പിടിച്ചെടുത്തു. ഇതോടെ വൈകിട്ട് അഞ്ച് മണിക്കുള്ള അവലോകനം മാത്രമായി. രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ സ്പ്രിങ്കഌറിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത് മുതല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനം താളംതെറ്റിയെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.  താഴേക്കിടയിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി)മിനു പോലും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

നിരീക്ഷണം വാചകത്തില്‍ മാത്രം

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഫലവത്താകുന്നില്ലെന്ന് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ട് പേര്‍ ആശുപത്രിയില്‍ ആത്മഹത്യചെയ്തു. ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച യുവാവിന്റെ വാക്കുകള്‍ ചികിത്സാപിഴവിലേക്ക് വിരല്‍ചൂണ്ടുന്നു. മെയ് 26 മുതല്‍ ജൂണ്‍ 22 വരെ നിരീക്ഷണം ലംഘിച്ചതിന് 294 കേസുകളാണെടുത്തത്. ജങ്ഷനുകളില്‍ ആളുകള്‍ക്കിടയില്‍ നിന്ന് പോലീസ് പിടികൂടിയ സംഭവം വരെയുണ്ടായി.

Tags: keralahealthCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

Health

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.