Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം…… ഉള്ളമുരുക്കിയ ഗാനം

വേണുഗോപാലിനെക്കൊണ്ട് പാടിക്കാന്‍ ഇളയരാജയ്‌ക്ക് തീരെ ഇഷ്ടമില്ലാതിരുന്നിട്ടും പത്മരാജന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 12:04 pm IST
inMusic

 ഉള്ളമുരുക്കിയ ഗാനം

എ.ആര്‍. പ്രവീണ്‍ കുമാര്‍  

പത്മരാജന്റെ രചനയിലും സംവിധാനത്തിലും 1988 ല്‍ പുറത്തിറങ്ങിയ 15-ാമത് ചിത്രമാണ് മൂന്നാംപക്കം. സ്‌നേഹം, പ്രത്യാശ, നിരാശ എന്നിവയാണ് ഈ ചിത്രത്തിനാധാരം. സിനിമയിലെ കഥാപാത്രങ്ങളോടൊപ്പം കാണികളായ നമ്മളും ജീവിക്കുകയായിരുന്നു. ഒരു ദുരന്തത്തിന്റെ മൂന്നാം ദിവസത്തിന്റെ ആകാംക്ഷയിലേക്ക് ഹൃദയമിടിപ്പോടെ നമ്മള്‍ കാത്തിരിക്കുന്നു. കടലിന്റെ ഭംഗിയും മരണത്തിന്റെ നിഗൂഢതയും നമ്മെ അനുഭവിപ്പിക്കുന്നു.

ഈ ചിത്രത്തോടൊപ്പം ഓര്‍മ്മ വരുന്ന ഒന്നാണ് ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം… എന്ന ഗാനം. ഒരു പ്രാവശ്യം കേട്ടാല്‍ വളരെയേറെ നാളുകള്‍ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ നൊമ്പരഗാനം കണ്ണുനനയ്‌ക്കാതെ കടന്നുപോവില്ല. തികച്ചും നവീന രചനാ രീതിയായിരുന്നു ശ്രീകുമാരന്‍ തമ്പി ഈ പാട്ടില്‍ അവലംബിച്ചത്. ഗൃഹാതുരമായതും വളരെ ലാളിത്യം നിറഞ്ഞതുമായ വരികള്‍. ഇളയരാജയുടെ ഓരോ ഓരോ നോട്ടുകളും വേണുഗോപാലിന്റെ ശബ്ദത്തിലൂടെ വികാരമായി മാറുകയായിരുന്നു. ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വേണുനാഗവള്ളിയും തിലകനും ജഗതിയും ജയഭാരതിയും പാട്ടിനൊപ്പം ഇന്നും കണ്ണീര്‍ നനവുള്ള ചിത്രമായി അവശേഷിക്കുന്നു. പത്മരാജന്റെ പ്രതിഭാ വിലാസം ഈ ഗാനത്തിന്റെ ഓരോ അംശത്തിലും സൂക്ഷ്മമായി ഒഴുകുന്നു.  

ഇളയരാജയുടെ അപൂര്‍വ്വ കോമ്പോസിഷനുകളില്‍ ഒന്നായ ഈ പാത്തോസ്, ദുഃഖഗാനങ്ങളുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരുന്നു. അതുവരെ നാം കേട്ട സാധാരണ ദുഃഖഗാനങ്ങള്‍ ശിവരഞ്ജിനി, ശുഭപന്തുവരാളി എന്നീ രാഗങ്ങളെ ഉപജീവിച്ചുള്ളതായിരുന്നു. ഉണരുമീ ഗാനത്തിന്റെ വിജയത്തിനുശേഷം പല മുന്‍നിര സംഗീത സംവിധായകരും ഈ രീതി പിന്തുടരാന്‍ നിര്‍ബന്ധിതരായി എന്നു പിന്നീടു വന്ന പാട്ടുകള്‍ കേട്ടാല്‍ മനസ്സിലാകും.  

വേണുഗോപാലിനെക്കൊണ്ട് പാടിക്കാന്‍ ഇളയരാജയ്‌ക്ക് തീരെ ഇഷ്ടമില്ലാതിരുന്നിട്ടും പത്മരാജന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. തന്റെ സംഗീതത്തിലുള്ള പാട്ടുപാടേണ്ടയാളെ താന്‍തന്നെ നിശ്ചയിക്കണം എന്ന അഭിപ്രായമായിരുന്നു ഇളയരാജയ്‌ക്ക്. പത്മരാജന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ മൂലം വേണു തന്നെ പാടി. ഈ ഗാനത്തിന് വേണുഗോപാലിന് 1988 ലെ സംസ്ഥാന അവാര്‍ഡും ലഭിച്ചു.

ആ ചിത്രത്തിന്റെ മൂഡ് മുഴുവനും ഈ ഒറ്റ പാട്ടില്‍ സ്വാംശീകരിച്ചിരിക്കുന്നുരചനയിലും സംഗീതത്തിലും. ഏകാന്തനായ ഒരു മുത്തച്ഛന് തന്റെ പേരക്കിടാവിനോടുള്ള സ്‌നേഹവും വാല്‍സല്യവും ഗാനത്തില്‍ നിറഞ്ഞൊഴുകുന്നു.  

ഒരു സിംഫണിയുടെ ശാസ്ത്രീയതയോടെയും കയ്യടക്കത്തോടെയുമാണ് ഇളയരാജ എന്ന സംഗീത ശാസ്ത്രജ്ഞന്‍ ഈ പാട്ടിനെ സമീപിച്ചിരിക്കുന്നത്. പാട്ടിന്റെ സ്‌കെയിലിന്റെ പ്രാഥമിക കോര്‍ഡ്‌സ് സ്വരങ്ങള്‍ ആധാരമായി പാട്ടിലുടനീളം സഞ്ചാരം നടത്തുകയാണ്. കാടുകയറിപ്പോകാതെയുള്ള വഴിത്തിരിവുകളും. പാട്ടിന്റെ തുടക്കത്തിലും പശ്ചാത്തല സംഗീതത്തിലും ഈ പ്രാഥമികസ്വരങ്ങളുടെ സമര്‍ത്ഥമായ ഉപയോഗങ്ങള്‍ കാണാം. മെലഡിയും കോര്‍ഡ്‌സ് സ്വരങ്ങളും സമഞ്ജസമായി സമ്മേളിച്ച് ഒരു സിംഫണിയുടെ തലത്തിലേക്ക് ഉയര്‍ന്നു. പശ്ചാത്തല സംഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്ന വോയിസ് കോറല്‍ ഹാര്‍മണി ഒരു നവ്യാനുഭവമായിരുന്നു. ഇളയരാജയുടെ 77 ഉം പത്മരാജന്റെ 74 ഉം ജന്മദിനങ്ങളാണ് കഴിഞ്ഞദിനങ്ങളില്‍ കടന്നുപോയത്.

Tags: sreekumaranthampiഇളയരാജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

Kerala

ട്രംപിനെ മറുപടികൊണ്ട് ‘കൈകാര്യം ചെയ്ത’ മോദിക്ക് ശ്രീകുമാരൻ തമ്പിയുടെ അഭിനന്ദനം

News

അടൂർ പറഞ്ഞത് ചർച്ചയാക്കുന്നവർ ശ്രീകുമാരൻ തമ്പി ചോദിച്ചത് കേട്ടഭാവമില്ല…

അഖില്‍ പി ധര്‍മ്മജന്‍റെ പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ശ്രീകുമാരന്‍ തമ്പി (വലത്ത്)
Kerala

അഖില്‍ പി. ധര്‍മ്മജനോട് അസൂയപ്പെടാന്‍ താന്‍ അല്‍പനല്ലെന്ന് ശ്രീകുമാരന്‍ തമ്പി

Kerala

ശ്രീകുമാരന്‍ തമ്പിയെ ക്ലീഷേ എന്ന് വിമര്‍ശിച്ചത് മുതല്‍ കഷ്ടകാലം….ആശാ വര്‍ക്കര്‍മാരെ പിന്തുണച്ച കവി സച്ചിദാനന്ദന്റെ തല ഉരുളുമോ?

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.