Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പ്രിങ്ക്‌ളര്‍; ഒഴിവാക്കിയതിലും ദുരൂഹത

ശേഖരിച്ച വിവരങ്ങള്‍ സ്പ്രിങ്കഌറിനു നല്‍കുന്നതു ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്

അനീഷ് അയിലം by അനീഷ് അയിലം
May 23, 2020, 05:04 pm IST
in Kerala

തിരുവനന്തപുരം: കൊറോണയുടെ മറവില്‍ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച സ്പ്രിങ്കഌ കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയതിന് പിന്നിലും ദുരൂഹത. എന്ത് വന്നാലും സ്പ്രിങ്കഌറുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കമ്പനിയെ ഒഴിവാക്കിയത് ഉന്നത തല അന്വേഷണം ഉണ്ടാകാതിരിക്കാനെന്നാണ് സൂചന. കൊറോണ ബാധിതരുടെ ഡാറ്റ വിശകലനം ചെയ്യാനും സൂക്ഷിക്കാനുമാണ് സ്പ്രിങ്കഌറുമായി കരാറുണ്ടാക്കായത്. എന്നാല്‍ ഈ ജോലികളില്‍ നിന്ന് കമ്പനിയെ ഒഴിവാക്കിയെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു.  

ശേഖരിച്ച വിവരങ്ങള്‍ സ്പ്രിങ്കഌറിനു നല്‍കുന്നതു ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.  

1,60,000 ല്‍പരം ആളുകളുടെ വിവരങ്ങളാണ് വ്യക്തമായ കരാറോ സുരക്ഷിതത്വമോ ഇല്ലാതെ ഏപ്രില്‍ നാലിന് മുമ്പ്(കരാര്‍ ഉണ്ടാക്കുന്നതിന് മുമ്പ്) സംസ്ഥാന സര്‍ക്കാര്‍ വിവാദ കമ്പനിക്ക് നല്‍കിയത്. ഈ വിവരങ്ങള്‍ നശിപ്പിച്ച് കളയാന്‍  നിര്‍ദ്ദേശം നല്‍കി എന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആവിവരങ്ങള്‍ നശിപ്പിച്ച് കളയണമെന്ന നിര്‍ദ്ദേശം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിഉള്ളത് മാത്രാമാണെന്നും കരാര്‍ അനുസരിച്ച് അതിന് നിര്‍ബന്ധിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും  ഐടി വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാര്‍ സ്പ്രിങ്കഌറുമായി ചേര്‍ന്നുണ്ടാക്കിയ കരാറില്‍ ഡാറ്റകള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നിബന്ധനകളും ഇല്ല. 2011 ഏപ്രിലെ ഇന്‍ഫര്‍മേഷന്‍ റൂള്‍ പ്രകാരം സെന്‍സിറ്റീവ് ഡാറ്റാ വിഭാഗത്തിലാണ് വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍. ഇവ കൈമാറുന്നത് നിയമപരമായ കരാറുകളിലൂടെ മാത്രമാകണമെന്ന് കേന്ദ്ര നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. കമ്പനി സേവനം അവസാനിപ്പിക്കുമ്പോള്‍ ചെയ്യേണ്ട കേന്ദ്ര മാനദണ്ഡങ്ങള്‍ ഒന്നും ചേര്‍ക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ സ്പ്രിങ്കഌറിന് നല്‍കിയ വിവരങ്ങള്‍ നശിപ്പിച്ചോ എന്ന് പരിശോധിക്കാന്‍ അധികാരപരിധി സംസ്ഥാനത്തിന് ഇല്ല.  

കേന്ദ്ര സര്‍ക്കാരിന്റെ മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് പ്രകാരമായിരുന്നു കരാറെങ്കില്‍ ഫോറന്‍സിക് ടൂള്‍സ് ഉപയോഗിച്ച് പോലും തിരിച്ചെടുക്കാനാകാത്തവിധം വിവരങ്ങള്‍ നശിപ്പിക്കുക, അത് കമ്പനിയും വാങ്ങുന്ന ഏജന്‍സിയും ഉറപ്പ് വരുത്തുക തുടങ്ങിയ നിബന്ധനകള്‍ വരുമായിരുന്നു.  കമ്പനി കരാര്‍ തെറ്റിക്കുന്നുവോ എന്ന്  പുറത്ത് നിന്നുള്ള സര്‍ക്കാര്‍ അംഗീകൃത ഓഡിറ്റിങ് ഏജന്‍സിക്ക് പരിശോധിക്കാം. അല്ലാത്ത പക്ഷം നിയമ നടപടി ഉള്‍പ്പെടെയുള്ളവസ്വീകരിക്കുന്നതിനുള്ള വിശദാംശങ്ങളും എക്‌സിറ്റ് ക്ലോസില്‍  വരുമായിരുന്നു.

കരാര്‍ വിവാദമായതിന് ശേഷമാണ് രാജ്യാതിര്‍ത്തിക്കുള്ളിലെ സെര്‍വറിലേക്ക് വിവരങ്ങള്‍ മാറ്റിയത്. അതുവരെ സ്പ്രിങ്കഌറിന്റെ സെര്‍വറില്‍ അമേരിക്ക ആസ്ഥാനമായാണ് വിവരശേഖരണവും വിശകലനവും നടന്നത്. വ്യക്തമായ കരാറില്ലാത്തതിനാല്‍ ഡാറ്റകള്‍ നശിപ്പിക്കുന്നതിന് മുമ്പ് കമ്പനിക്ക് ഇവ പകര്‍ത്താം. അഥവാ ഡാറ്റയുടെ പുനരുപയോഗം നടത്തില്ലെന്ന് കമ്പനി വ്യക്തമാക്കിയാലും അതില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാം.  ഇങ്ങനെ സംഭവിച്ചെങ്കില്‍ അതു പരിശോധിക്കാന്‍ നിലവിലെ കരാര്‍ പ്രകാരം സംസ്ഥാനത്തിന് അധികാരമില്ല. അതിനാല്‍ത്തന്നെ അത്തരം ഒരന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ കുടുങ്ങും. അതില്‍ നിന്നു രക്ഷപെടാനാണ് സ്പ്രിങ്കഌറിനെ ഒഴിവാക്കിയെന്ന  സത്യവാങ്മൂലത്തിന് പിന്നിലെന്നും ഐടി-നിയമ വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.