കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയമലംഘനം നടന്ന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി. പൊതുപ്രവര്‍ത്തകനായ സതീഷ് പാറന്നൂര്‍ ആണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.
അത്തോളി പോലീസ് സ്റ്റേഷനു സമീപത്തുള്ള സ്വകാര്യ മൊത്ത വിതരണ സ്ഥാപനത്തിലെ കൊണ്ടോട്ടി സ്വദേശിയായ ജീവനക്കാരന് കോറന്റെയിനില്‍ പോവാതെ ജോലിയില്‍ പ്രവേശിച്ച വിവരമാണ് അധികൃതരെ അറിയിച്ചത്. ജീവനക്കാരന് അനുമതി ഇല്ലാതെ ബൈക്ക് മാര്‍ഗ്ഗം കഴിഞ്ഞമാസം 29 ന് രാവിലെ റെഡ് സോണായ മലപ്പുറം ജില്ലയില്‍ നിന്നും എത്തി ജോലിയില്‍ പ്രവേശിച്ച വിവരം സ്ഥലം സബ് ഇന്‍സ്പെക്ടറെ അന്നേ ദിവസം രാവിലെ തന്നെ അറിയിച്ചിരുന്നു. എസ്ഐ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യമായി. സ്ഥലം ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും മറ്റും നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന വിവരം സതീഷ് പാറന്നൂരിനെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ പോലീസ് യാതൊരു തുടര്‍ നടപടിയും സ്വീകരിച്ചില്ല. കൊണ്ടോട്ടിയില്‍ നിന്നും എത്തിയ ജീവനക്കാരന് അന്ന് വൈകീട്ട് വരെ ഓഫീസില്‍ ഉണ്ടായിരുന്നു. ധാരാളം ജീവനക്കാരുള്ള ഓഫീസില്‍ ജില്ല വിട്ട് വന്നയാളെ ക്വോറന്റൈനില്‍ പ്രവേശിക്കാനോ നിരീക്ഷണത്തിന് വിധേയമാക്കാനോ സ്ഥാപനമുടമയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ മുന്‍കൈയെടുത്തില്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ളവരെ ഫോണില്‍ അറിയിച്ചിട്ടു പോലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സതീഷ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: