Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാക്‌സിന്‍ സാധ്യമായില്ലെങ്കില്‍ കൊറോണ നമ്മളിലൊരാളാകും; രോഗത്തെ അതിജീവിക്കല്‍ സാധ്യമാകില്ല; കോവിഡിനൊപ്പം എങ്ങനെ ജീവിക്കാനാകും; വിദഗ്ധര്‍ പറയുന്നു

ഏതുകാര്യത്തിലും അങ്ങേയറ്റത്തെ പ്രതിസന്ധിയെ മുന്നില്‍ കാണണം എന്നുള്ളതിനാല്‍ കോവിഡിനെതിരേ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ ജനജീവിതം ഏതുതരത്തില്‍ മുന്നോട്ടു പോകുമെന്ന് വിലയിരുത്തലിലാണ് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍. കൃത്യമായ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ കൊറോണ വൈറസ് നമ്മളില്‍ ഒരാളായി മാറുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

Janmabhumi Online by Janmabhumi Online
May 4, 2020, 02:13 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: എച്ച്‌ഐവിയെ പോലെ മലേറിയ പോലെ കൃത്യമായ വാക്‌സിന്‍ കണ്ടെത്താന്‍ സാധിക്കാത്ത വൈറസായി കൊറോണ മാറുമോ? അത്തരത്തിലൊരു സാഹചര്യത്തിലേക്ക് ലോകം എത്തിയാല്‍ എന്താകും അവസ്ഥ. കൊറോണ വൈറസ് പരത്തുന്ന കോവിഡ് രോഗത്തെ ഏതിജീവിക്കാന്‍ ലോക്കൗഡൗണും സാമൂഹിക അകലവും എത്രകാലം പ്രാവര്‍ത്തികമാകും. ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഇത്തരത്തില്‍ പുതിയകാര്യങ്ങളിലേക്ക് തങ്ങളുടെ ചിന്തകള്‍ പടര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. കൊറോണ വൈറസിനെതിരേ വാക്‌സിന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ലോകത്തെ ആരോഗ്യശാസ്ത്രജ്ഞര്‍. എന്നാല്‍, ഏതുകാര്യത്തിലും അങ്ങേയറ്റത്തെ പ്രതിസന്ധിയെ മുന്നില്‍ കാണണം എന്നുള്ളതിനാല്‍ കോവിഡിനെതിരേ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ ജനജീവിതം ഏതുതരത്തില്‍ മുന്നോട്ടു പോകുമെന്ന് വിലയിരുത്തലിലാണ് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍. കൃത്യമായ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ കൊറോണ വൈറസ് നമ്മളില്‍ ഒരാളായി മാറുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.  

ചില വൈറസുകളെ തുരത്താനുള്ള വാക്‌സിനുകള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അത്തരത്തില്‍ ഒന്നായി കൊറോണ വൈറസ് മാറുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍, അത്തരമൊരു സാധ്യതയെ പൂര്‍ണമായി തള്ളാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കുന്നു ലണ്ടന്‍ ഇംപീരിയല്‍ കോളെജിലെ ഗ്ലോബല്‍ ഹെല്‍ത്ത് പ്രൊഫസര്‍ ഡോ. ഡേവിഡ് നബ്ബാറോ. ഒരു കോവിഡ് -19 വാക്‌സിന്‍ ക്രമേണ വികസിപ്പിക്കുമെന്നതില്‍ മിക്ക വിദഗ്ധരും ആത്മവിശ്വാസത്തിലാണ്.എച്ച്‌ഐവി, മലേറിയ തുടങ്ങിയ മുന്‍ രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊറോണ വൈറസ് അതിവേഗം പരിവര്‍ത്തനം ചെയ്യുന്നില്ല എന്നത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.  

എന്നാല്‍, അത്തരത്തില്‍ ഒരു വാക്‌സിന്‍ സാധ്യമായില്ലെങ്കില്‍ എല്ലാ സമൂഹങ്ങളും കൊറോണ വൈറസിനെതിരെ നിരന്തരമായ ഭീഷണിയായി പ്രതിരോധിക്കാന്‍ കഴിയുന്ന സാമൂഹിക സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. കൂടാതെ നമ്മുടെ ഇടയില്‍ വൈറസ് ബാധ ഉറപ്പാണെന്ന ബോധ്യത്തോടെ സാമൂഹിക ജീവിതത്തെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുന്നോട്ട് പോകാന്‍ കഴിയണമെന്നും അന്താരാഷ്‌ട്ര മാധ്യമമായ സിഎന്‍എന്നിനോട് നബ്ബാറോ വ്യക്തമാക്കി.  കോവിഡിനെതിരേ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജീവിതം ഇപ്പോഴത്തേതുപോലെ നിലനില്‍ക്കില്ല. ഇത് വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങില്ല എന്ന് വ്യക്തമാണ്. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ സാമ്പത്തികമായി സുസ്ഥിരമല്ലെന്ന് നോട്ടിങ്ഹാമിലെ പകര്‍ച്ചവ്യാധി-അണുരോഗ വിദഗ്ധന്‍ കെയ്ത് നീല്‍ പറയുന്നു.  

വാക്‌സിന്‍ രഹിത കോവിഡ് കാലത്തെ അതിജീവിക്കല്‍ അതിസങ്കീര്‍ണമാകും. കോവിഡിനൊപ്പം ജീവിക്കുമ്പോള്‍ സര്‍ക്കാരോ സമൂഹമോ എല്ല വ്യക്തികളാകും പ്രധാനഘടകം.ഓരോ രാജ്യത്തെയും പൗരന്മാര്‍ അവരുടെ സാധാരണ ജീവിതത്തിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍, രോഗലക്ഷണങ്ങള്‍ കാണിക്കുകയോ അല്ലെങ്കില്‍ കോവിഡ് -19 സാധ്യതയുള്ള ഒരു കേസുമായി ബന്ധപ്പെടുകയോ ചെയ്താല്‍ സ്വയം ഒറ്റപ്പെടാനുള്ള വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു പുതിയ ‘സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമാണ് പ്രധാനകാര്യം. ചുമ അല്ലെങ്കില്‍ നേരിയ ജലദോഷ ലക്ഷണങ്ങള്‍ കണക്കിലെടുക്കാതെ ജോലിയില്‍ പ്രവേശിക്കുന്നതിനുമുള്ള സംസ്‌കാരം അവസാനിക്കണം. വര്‍ക്ക് ഫ്രം ഹോം സംസ്‌കാരവും വളരെ അധികം വളര്‍ത്തണം. ഓഫിസുകള്‍ ജീവനക്കാരെ കൊണ്ട് നിറയ്‌ക്കുന്നത് അവസാനിപ്പിക്കണം. വ്യക്തിപരമായ ഉത്തരവാദിത്തം നാമെല്ലാം അവകാശപ്പെടുന്ന ഒരു പെരുമാറ്റ രീതിയായി ഇത് മാറണം. ഒറ്റപ്പെട്ടവരെ സമൂഹം പോരാളികളായും വീരന്മാരായി കണക്കാക്കണം. മറ്റൊന്ന് ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പക്കാനുള്ള എല്ലാ മാര്‍ഗങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്. നമ്മളില്‍ നിന്ന് ഒരാള്‍ക്കും വൈറസ് പകരില്ല എന്ന ദൃഢനിശ്ചയത്തോടെയുള്ള ജീവിതരീതി മാത്രമാണ് വാക്‌സിന്‍ രഹിത കോവിഡ് കാലത്തെ നേരിടാനുള്ള മാര്‍ഗം. എന്നാല്‍, വികസ്വര,ദരിദ്ര രാഷ്‌ട്രങ്ങളില്‍ ഇതു എത്രമാത്രം സാധ്യമാകുമെന്ന് ഉറപ്പില്ലെന്ന് വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നു. അഭയാര്‍ഥി-കുടിയേറ്റ വിഷയങ്ങള്‍ എല്ലാം ഇതിനെ പ്രതികൂലമായി ബാധിക്കാം. പരമാവധി വൈറസ് വ്യാപനം തടഞ്ഞുകൊണ്ടുള്ള സാധാരണജീവിതം എന്നത് വളരെ പ്രതിസന്ധി നിറഞ്ഞതാണെന്നും കോവിഡ് -19 ഒരു വാക്‌സിന്‍ വഴി ഇല്ലാതാക്കുന്നതുവരെ മാസങ്ങള്‍, വര്‍ഷങ്ങള്‍ അല്ലെങ്കില്‍ പതിറ്റാണ്ടുകള്‍ നീളുന്ന ഒരു പുതിയ ജീവിതരീതി നടപ്പാക്കാനും ആശയവിനിമയം നടത്താനും സര്‍ക്കാരുകളേയം ജനങ്ങളേയും പ്രേരിപ്പിക്കുക മാത്രമാണ് സാധ്യമെന്നും വിദഗ്ധര്‍ പറയുന്നു.

Tags: coronavirusvaccinationഐഎസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

Kerala

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies