Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാനം കറുത്താലും ജീവനക്കാരില്‍ നിന്ന് പണം പിടിക്കുമെന്ന് നേതാക്കള്‍; സാലറി കട്ട് ഓര്‍ഡിനന്‍സിനെതിരെ ഭരണ പക്ഷ സംഘടനകള്‍

സെക്രട്ടേറിയറ്റിലെ ഭരണപക്ഷ സംഘടനായ എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങള്‍ യൂണിയന്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:57 pm IST
in Kerala

തിരുവനന്തപുരം: സാലറി കട്ട് ഓര്‍ഡിനന്‍സിനെതിരെ ഭരണപക്ഷ യൂണിയനിലും അമര്‍ഷം പുകയുന്നു. പുതിയ  ഉത്തരവ് പ്രകാരം മാനം കറുത്താലും ജീവനക്കാരില്‍ നിന്നും പണം പിടിക്കാമെന്നാണ് യൂണിയന്‍ നേതാക്കള്‍ ഓര്‍ഡിനന്‍സിനെക്കുറിച്ച് പ്രതികരിച്ചത്. ദുരന്തനിവാരണ നിയമത്തിന്റ അടിസ്ഥാനത്തിലാണ് ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ഇതു പ്രകാരം സംസ്ഥാനത്ത് എവിടെ ദുരന്തമുണ്ടായാലും പകര്‍ച്ച വ്യാധിയുണ്ടായാലും സര്‍ക്കാരു ശമ്പളം പിടിക്കാം. അതിനാല്‍ സര്‍ക്കാര്‍ ശമ്പളം എന്നത് ഇനി സുരക്ഷിതമല്ലെന്ന് ഭരണപക്ഷ സംഘടനകള്‍ വരെ സമ്മതിക്കുന്നു. ഇതിനെതിരെ ഭരണപക്ഷ യൂണിയന്‍ നേതാക്കള്‍  പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാത്തതിനാല്‍ സംഘടനയ്‌ക്കുള്ളില്‍ അമര്‍ഷം പുകഞ്ഞു തുടങ്ങി.

സെക്രട്ടേറിയറ്റിലെ ഭരണപക്ഷ സംഘടനായ എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങള്‍ യൂണിയന്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധത്തിലാണ്. കഴിഞ്ഞ സാലറി കട്ടില്‍ രണ്ട് ഗ്രൂപ്പായി നിന്ന് സംഘടന നേതാക്കള്‍ പോരടിച്ച് നോട്ടീസും ഇറക്കിയിരുന്നു. സിപിഐ സംഘനടയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട  തങ്ങളുടെ സേവനം അധ്യാപകരുടെ ജോലിയുമായി ബന്ധപ്പെടുത്തരുത് എന്നാണ് നേതാക്കള്‍ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞും ഇപ്പോള്‍ പണിയെടുക്കുന്നുണ്ട്. അതിനാല്‍ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധമായും പണം പിരിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ഒരു നിയമം ഇറക്കിയതിനെതിരെ റവന്യൂ മന്ത്രിയോട് പരാതിപ്പടുമെന്നും അറിയിച്ചിട്ടുണ്ട്.

എന്‍ജിഒ യൂണിയനാണ് കടുത്ത പ്രതിരോധത്തിലായിരിക്കുന്നത്.  പ്രളയത്തെ തുടര്‍ന്ന് നടപ്പിലാക്കിയ സാലറി ചലഞ്ച് സുപ്രീം കോടതി റദ്ദാക്കിയതോടെ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടാതിരിക്കാന്‍  ഭീഷണിപ്പെടുത്തി പണം പിരിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ്  അടുത്ത സാലറി കട്ട്.  സര്‍ക്കാരിന്റെ നീക്കം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് എന്‍ജിഒ യൂണിയനിലെ നേതാക്കള്‍ പറയുന്നു.  

പോലീസും ആരോഗ്യവിഭാഗം ജീവനക്കാരും സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. പോലീസുകാരുടെ സംഘടന ഇതിനകം പരാതി നല്‍കിക്കഴിഞ്ഞു. ജന ജീവിതം സാധാരണ രീതിയിലായിക്കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരെ യൂണിയന്‍ വക ഭേദമില്ലാതെ രംഗത്തിറങ്ങാനാണ് നീക്കം.  

സാലറി കട്ട് ഓര്‍ഡിനന്‍സ്  ഗവര്‍ണര്‍ ഒപ്പിട്ടു

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വയ്‌ക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വച്ചു.  കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്നാണ് ഓര്‍ഡിനന്‍സിനു നല്‍കിയിരിക്കുന്ന പേര്. ഇതോടെ  ജീവനക്കാരുടെ ശമ്പളത്തിന്റെ ഇരുപത്തഞ്ച് ശതമാനം സര്‍ക്കാരിനു പിടിച്ചു വയ്‌ക്കാം.  

കിരാത നിയമമെന്ന് ജീവനക്കാര്‍

സംസ്ഥാനത്ത് എവിടെ ദുരന്തമുണ്ടായാലും ശമ്പളത്തില്‍ നിന്നും പണം പിടിക്കാം എന്നത് കിരാത നിയമമെന്ന് ജീവനക്കാര്‍ പറയുന്നു. ഇനി വരുന്ന സര്‍ക്കാരുകളും ഈ  നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശികയില്ലാതെ ക്ഷാമ ബത്ത നല്‍കി. എന്നിട്ടും ദുരിതാശ്വാസത്തിലേക്ക് ഇഷ്ടമുണ്ടെങ്കില്‍ തുക നല്‍കിയാല്‍ മതിയെന്നാണ് അറിയിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ക്ഷാമബത്തപോലും നല്‍കാതെയാണ് ശമ്പളം പിടിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.  

ശമ്പളം നാലിന് നല്‍കും

ജിവനക്കാരുടെ ശമ്പളം മെയ് 4ന് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിടിച്ചു വയ്‌ക്കുന്ന ശമ്പളം സര്‍ക്കാരിന് നല്ലകാലം വരുമ്പോള്‍ തിരികെ നല്‍കും. അല്ലെങ്കില്‍ പിഎഫില്‍ ലയിപ്പിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

Tags: keralaസര്‍ക്കാര്‍ശമ്പളം പിടിക്കല്‍സാലറി ചലഞ്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

പുതിയ വാര്‍ത്തകള്‍

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.