Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സ്പ്രിങ്ക്ളര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കരുത്; പരസ്യങ്ങള്‍ നല്‍കരുത്; കൈവശമുള്ള ഡേറ്റ ഡിലീറ്റ് ചെയ്യണം’; സര്‍ക്കാരിന് കൂച്ചുവിലങ്ങിട്ട് ഹൈക്കോടതി

സ്പ്രിങ്ക്‌ളര്‍ കരാറുമായി മുന്നോട്ടുപോകാന്‍ കര്‍ശനഉപാധികളോടെയാണ് ഹൈക്കോടതി ഇന്ന് അനുമതി നല്‍കിയിരിക്കുന്നത്. വ്യക്തിയെ തിരിച്ചറിയാന്‍ കമ്പനിക്ക് കഴിയരുത്. വിവരം നല്‍കുന്നവര്‍ കമ്പനിക്ക് അജ്ഞാതരായിരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യതലംഘനമുണ്ടായാല്‍ സ്പ്രിങ്ക്‌ളറിനെ വിലക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 04:26 pm IST
in Kerala

കൊച്ചി: സ്പ്രിങ്ക്‌ളര്‍ കരാറില്‍ പിണറായി സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കര്‍ശന നിര്‍ശേങ്ങളുമായി ഹൈക്കോടതി. സംസ്ഥാനസര്‍ക്കാരിന്റെ മുദ്ര സ്പ്രിങ്ക്‌ളര്‍ ഉപയോഗിക്കരുത്. സ്പ്രിങ്ക്‌ളര്‍  കോവിഡ് പ്രതിരോധപരസ്യങ്ങള്‍ നല്‍കരുത്. സ്പ്രിങ്ക്‌ളറിന്റെ കൈവശമുള്ള സെക്കന്‍ഡറി ഡേറ്റ പൂര്‍ണമായും ഡിലീറ്റ് ചെയ്യണം എന്നുള്ള കടുത്ത നിര്‍ദേശങ്ങളാണ് ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.  

സ്പ്രിങ്ക്‌ളര്‍ കരാറുമായി മുന്നോട്ടുപോകാന്‍ കര്‍ശനഉപാധികളോടെയാണ് ഹൈക്കോടതി ഇന്ന് അനുമതി നല്‍കിയിരിക്കുന്നത്. വ്യക്തിയെ തിരിച്ചറിയാന്‍ കമ്പനിക്ക് കഴിയരുത്. വിവരം നല്‍കുന്നവര്‍ കമ്പനിക്ക് അജ്ഞാതരായിരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യതലംഘനമുണ്ടായാല്‍ സ്പ്രിങ്ക്‌ളറിനെ വിലക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.  

സ്പ്രിംങ്ക്ളര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അപടകടരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കരാര്‍ വിവാദമായ സാഹചര്യത്തില്‍ നല്‍കിയ പൊതുതാത്പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. കരാര്‍ സംബന്ധിച്ചുള്ള വസ്തുതകള്‍ മൂടിവെയ്‌ക്കരുത്. കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.  

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ഡാറ്റകള്‍ സൂക്ഷിക്കുന്നതിനായി യുഎസ് കമ്പനിയായ സ്പ്രിംങ്ക്ളറുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഏര്‍പ്പെട്ടതിനെതിരെയാണ് ഹര്‍ജി. വിഷയം ലാഘവത്തോടെ കാണരുത്. രോഗത്തേക്കാള്‍ മോശമായ രോഗപരിഹാരം നിര്‍ദ്ദേശിക്കരുത്.  ഡേറ്റാ വ്യാധി ഉണ്ടാക്കരുതെന്ന് കോടതി ആവര്‍ത്തിച്ചു. സര്‍ക്കാരിനു വേണ്ടി മുംബൈയില്‍ നിന്ന് സൈബര്‍ നിയമവിദഗ്ധയായ എന്‍.എസ്. നാപ്പിനൈയാണു കോടതിയില്‍ ഹാജരായത്.  

സ്പ്രിങ്ക്ളറിന് മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസറുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. കോവിഡ് പ്രതിരോധ മരുന്ന് ഗവേഷണം ചെയ്യുന്ന കമ്പനികളില്‍ ഒന്നാണ് ഫൈസര്‍. ആറ് വര്‍ഷത്തോളമായി മരുന്ന് നിര്‍മാണത്തിനുള്ള ഡാറ്റ കൈമാറുന്നത് സ്പ്രിംങ്ക്ളറാണെന്ന് ഫൈസര്‍ നേരത്തെ വ്യകതമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തി വിവരം സംബന്ധിച്ച ഡാറ്റകള്‍ കൈകാര്യം ചെയ്യാനായി സ്പ്രിങ്ക്ളറെ ഏല്‍പ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ശക്തമാകുന്നത്.  

അതേസമയം പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരമാകാമെന്ന് സര്‍ക്കാര്‍. അഞ്ചു ലക്ഷം പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായി കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇത്രയും പേരുടെ വിവര ശേഖരണത്തിനായി കേന്ദ്ര ഏജന്‍സി പോരെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.  ഡാറ്റ മോഷണം നടന്നു എന്നത് പരാതിക്കാരന്‍ തന്നെ തെളിയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സാധാരണക്കാരന് ഇതെങ്ങനെ സാധ്യമാകുമെന്നുമാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ അറിയിച്ചു. വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്നമെന്നും കരാര്‍ റദ്ദാക്കാന്‍ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്റെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.  

സ്പ്രിംങ്ക്ളറിന്റെ പ്രൈവസി പോളിസി എന്താണെന്ന് സര്‍ക്കാര്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ക്കല്ലാതെ വിവരവിശകലന കരാര്‍ കൈമാറിയത് അവ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയില്‍ അറിയിച്ചു.  രാജ്യം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണ്. ഈ സാഹചര്യത്തിലും മോശം ചരിത്രമുള്ള ഒരു കമ്പനിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയത്. എന്നാല്‍ കരാര്‍ നിലവില്‍ വന്നത് ഏപ്രില്‍ 2ന് മാത്രമാണെന്നും കരാര്‍ നിലവില്‍ വരുന്നതിനു മുമ്പ് ഡേറ്റ സ്പ്രിംങ്ക്ളര്‍ ശേഖരിച്ചെന്നും രമേശ് ചെന്നിത്തല വാദിച്ചു.  

ഡേറ്റ അനലിസ്റ് ആയ ബിനോഷ് അലക്സ് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയും കോടതിയുടെ പരിഗണനക്ക് വന്നു.  ഇപ്പോള്‍ കിട്ടിയ ഡാറ്റയില്‍ നിന്ന് ഒരു രണ്ടാം ഘട്ട ഡാറ്റ  ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നും ഇത്തരത്തില്‍ സെക്കന്‍ഡറി ഡാറ്റ തയാറാക്കുന്നത് വിലക്കി ഇടക്കാല ഉത്തരവ് ഇറക്കണമെന്നുമായിരുന്നു ആവശ്യം. കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായിരുന്നു.

Tags: sprinkler agreementSprinklr data scamPinarayi Vijayanഹൈക്കോടതിpinarayiഅഴിമതിcovidCoronacoronavirusസ്പ്രിങ്ക്ളര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.