Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഴവില്ലാത്ത പ്രവര്‍ത്തനം, കണ്ണും കാതും തുറന്നിരുന്നിരുന്നു; കൊറോണയെ പിടിച്ചു കെട്ടി; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജന്മഭൂമിയോട് സംസാരിക്കുന്നു

ടൂറിസ്റ്റ് കേന്ദ്രം. ഏറെ വിദേശികള്‍ വരുന്ന സംസ്ഥാനം. എന്നിട്ടും ഗോവയില്‍ ഏപ്രില്‍ ഒന്‍പതിനു ശേഷം ഒറ്റ പോസിറ്റീവ് കേസുമില്ല. സ്ഥിരീകരിച്ചത് ഏഴു പേര്‍ക്കുമാത്രം. ആറു പേരും ആശുപത്രി വിട്ടു. വിജയകരമായ ഈ കൊറോണ പ്രതിരോധത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജന്മഭൂമിയോട് സംസാരിക്കുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 19, 2020, 06:30 pm IST
in India

കൊച്ചി: പിഴവില്ലാത്ത പ്രവര്‍ത്തനം, കണ്ണും കാതും തുറന്നിരുന്നുള്ള, സുതാര്യമായ ജനകീയ പോരാട്ടം… അതായിരുന്നു ഗോവയില്‍ കൊറോണയ്‌ക്കെതിരായ പ്രതിരോധം. ലോകത്തിന്റെ ടൂറിസ്റ്റ് കേന്ദ്രമായ ഗോവയാണ് വാസ്തവത്തില്‍ ഏറെ പേടിക്കേണ്ടിയിരുന്ന സംസ്ഥാനം. പക്ഷേ, കൊറോണയെക്കുറിച്ചു കേട്ടപ്പോഴേ ഗോവ ഉണര്‍ന്നു. കുറ്റമറ്റ കരുതലും പ്രതിരോധവും കൈക്കൊണ്ടു. ആകെ ഏഴുപേര്‍ക്കാണ് ഗോവയില്‍ വൈറസ് ബാധ ഉണ്ടായത്.  ഗോവയെ കൊറോണ മുക്തമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്നു നയിച്ച മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ‘ജന്മഭൂമി’ക്കു ഇ-മെയിലിലൂടെ നല്‍കിയ അഭിമുഖത്തില്‍ ഇതുവരെയുള്ള നടപടികളെക്കുറിച്ചും അടുത്ത ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.

കൊറോണ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്തു തുടങ്ങിയപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ട സംസ്ഥാനമാണ് ഗോവ. ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്നു എന്നതു തന്നെയായിരുന്നു കാരണം. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിനു തന്നെ മാതൃകയാവുന്ന തരത്തിലാണ് വൈറസിനെ പ്രതിരോധിച്ചത്. ഈ നേട്ടത്തിലേക്ക് നയിച്ച പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്തായിരുന്നു?  

ഡോ. പ്രമോദ് സാവന്ത്: ഏവരേയും ഒപ്പം നിര്‍ത്തി, ഒപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്.  

സംസ്ഥാനത്തെ ജനങ്ങള്‍ക്കും അക്ഷീണം പ്രവര്‍ത്തിച്ച പ്രതിരോധ പ്രവര്‍ത്തകര്‍ക്കുമാണ് നന്ദി പറയേണ്ടത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു. ജനങ്ങള്‍ സര്‍ക്കാരിനെയും വിശ്വസിച്ചു. ജനതാ കര്‍ഫ്യൂവിനു മുമ്പേ കടുത്ത സ്വയം നിയന്ത്രണങ്ങളിലേക്ക് പോയി. കര്‍ശന പരിശോധന നടത്തി. പരിശോധനാ സംവിധാനങ്ങള്‍ മറികടന്ന് വിമാനത്താവളങ്ങളിലൂടെ ഒരാള്‍ക്കും പുറത്തുപോകാന്‍ കഴിയില്ല എന്നുറപ്പു വരുത്തി. റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധിച്ചു, വീഴ്ചകള്‍ അനുവദിച്ചതേയില്ല. കൊറോണാ പ്രതിരോധ യോദ്ധാക്കള്‍ രാജ്യത്തിന് നല്‍കുന്ന സേവനം വലുതാണ്. ഈ വെല്ലുവിളി വേളയില്‍ മുന്‍നിരയില്‍ നിന്ന് പോരാടുന്ന അവര്‍ക്കും സഹായിക്കാന്‍ ഒപ്പം നില്‍ക്കുന്ന മുഴുവന്‍ സംവിധാനത്തിനും എന്റെ വന്ദനം

 കൊറോണ ബാധയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ആരോഗ്യ രംഗത്ത് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?  

ഡോ. പ്രമോദ് സാവന്ത്:തുടക്കത്തില്‍ത്തന്നെ കൊറോണ ചികിത്സയ്‌ക്ക് മാത്രമായി ആശുപത്രികള്‍ സജ്ജമാക്കി. മൂന്ന് പരിശോധനാ ലാബുകള്‍ തയാറാക്കി. വീടുവീടാന്തരം സര്‍ക്കാര്‍ സര്‍വേ നടത്തി, മൂന്നു ദിവസംകൊണ്ട് അഞ്ചു ലക്ഷം വീടുകളില്‍ സര്‍വേ പൂര്‍ത്തിലാക്കി. ഈ ഘട്ടത്തിലൊക്കെ ജനങ്ങളില്‍ നിന്ന് മികച്ച പിന്തുണയും കിട്ടി. ലോക്ഡൗണിനോടും ജനങ്ങളുടെ മികച്ച സഹകരണമാണുണ്ടായത്.  വീടുകളില്‍ കഴിയാനുള്ള നിര്‍ദേശം അവര്‍ കര്‍ശനമായി പാലിച്ചു. സംസ്ഥാനത്തിന്റെ അന്തസ് കാത്ത്, സര്‍ക്കാര്‍ നിര്‍ദേശങ്ങളിലെ സാമൂഹ്യ അകലമുള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിച്ചു. 

 ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നു. വിവിധ സമുദായങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന സംസ്ഥാനം. കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ എതിര്‍പ്പുകള്‍ പ്രതിക്ഷീച്ചിരുന്നോ?

 ഡോ. പ്രമോദ് സാവന്ത്:എന്റെ സംസ്ഥാനത്തെ ജനങ്ങളെ എനിക്കറിയാം. അതാണ് അവരെ വിശ്വാസത്തില്‍ എടുത്തു എന്നു നേരത്തേ പറഞ്ഞത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ആക്ഷേപവും ആരില്‍നിന്നും ഉണ്ടായില്ല. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ‘വ്യാജവാര്‍ത്തകള്‍ പോലും’ വന്നില്ല. ഭക്ഷ്യവസ്തുക്കള്‍ വീട്ടുപടിക്കല്‍ സര്‍ക്കാര്‍ എത്തിച്ചു. രോഗപ്രതിരോധ പ്രചാരണം നടത്തി. അത്യാവശ്യക്കാര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കി. പാലുല്‍പ്പാദനവും വിപണനവും സംഭരണവും തടസ്സമില്ലാതെ നടത്തി. അവശ്യ സര്‍വീസുകള്‍ക്ക് തടസം വന്നില്ല.  

വിദേശത്ത് നിന്ന് ടൂറിസ്റ്റുകള്‍ ഏറെ വരുന്ന സംസ്ഥാനമാണ് ഗോവ. ഈ വെല്ലുവിളി എങ്ങനെ നേരിട്ടു?  

ഡോ. പ്രമോദ് സാവന്ത്:തുടക്കത്തിലേ ഹോട്ടലുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി. അവിടങ്ങളില്‍ വിനോദവും വ്യായാമവും യോഗയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടാക്കി. ഹോട്ടലുകളില്‍ നിന്ന് ആരും പുറത്തുപോകുന്നില്ല എന്നുറപ്പു വരുത്തി. വിദേശത്തു നിന്നു വന്ന ടൂറിസ്റ്റുകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചു. 

 കൊറോണയ്‌ക്കു ശേഷം ടൂറിസ്റ്റ് മേഖലയിലുണ്ടാകുന്ന പ്രതിസന്ധി ഗോവയെ ബാധിക്കില്ലേ? അക്കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ എന്ത് പരിഹാരമാണ് മനസിലുള്ളത്?

ഡോ. പ്രമോദ് സാവന്ത്:ഗോവയുടെ അടിസ്ഥാന വരുമാന സ്രോതസ് ടൂറിസമാണ്. അത് പുനക്രമീകരിക്കുകയും പുനരുദ്ധരിക്കുകയും വേണം. അതിന് പ്രത്യേക പ്രാധാന്യം കൊടുക്കണം. പക്ഷേ, ഇപ്പോള്‍ കൊറോണ ഇല്ലാതാക്കുകയാണ് അടിയന്തരാവശ്യം. അതുകഴിഞ്ഞാല്‍ ടൂറിസത്തിലേക്ക് തിരിയാം. അടുത്ത ലക്ഷ്യം അതാണ്. ഏറ്റവും വലിയ പാക്കേജ് ആ വ്യവസായ മേഖലയ്‌ക്കായിരിക്കും. അത് തയാറാകുകയാണ്. അതിനു മുമ്പ് ഗോവയും അയല്‍ സംസ്ഥാനങ്ങളും രാജ്യം മുഴുവനും കൊറോണാ മുക്തമാക്കുകയാണ് വേണ്ടത്.

Tags: ഗോവcovidPramod Sawant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഗോവ നിശാക്ലബ് തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരന്മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റിലായി, ഉടന്‍ ഇന്ത്യയിലെത്തിക്കും

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.