Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബിജെപി @ 40

ബിജെപിക്ക് ഇന്ന് 40 വര്‍ഷം പൂര്‍ത്തിയായി. 1980 ഏപ്രില്‍ 6ന് പാര്‍ട്ടി ഔദ്യോഗികമായി രൂപംകൊണ്ടു. വ്യക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനമായി മാറി കഴിഞ്ഞു ഇന്ന് ബിജെപി

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 6, 2020, 03:00 am IST
in Main Article

ബിജെപിക്ക് ഇന്ന് 40 വര്‍ഷം പൂര്‍ത്തിയായി. 1980 ഏപ്രില്‍ 6നാണ് പാര്‍ട്ടി ഔദ്യോഗികമായി രൂപംകൊണ്ടത്. അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം 1977ല്‍ രൂപംകൊണ്ട ജനതാപാര്‍ട്ടിയില്‍ നിന്നും വേര്‍പിരിഞ്ഞാണ് ബിജെപി സ്ഥാപിതമായത്. ഭാരതീയ ജനസംഘം കൂടി ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയില്‍ നിന്നും ജനസംഘത്തെ പുറത്ത് ചാടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയായിരുന്നു. ജനതാപാര്‍ട്ടിയില്‍ തുടരുന്നവര്‍ക്ക് ആര്‍എസ്എസ് ബന്ധം പാടില്ലെന്ന നിലപാട് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനസംഘത്തില്‍പ്പെട്ടിരുന്നവര്‍ ഒന്നടങ്കം പുറത്തിറങ്ങി. ഒപ്പം സംഘടനാ കോണ്‍ഗ്രസിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പെട്ടവരില്‍ ചിലരെത്തി.

അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍കൃഷ്ണ അദ്വാനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിലെത്തിയത്. ഇരുവരും മൊറാര്‍ജി മന്ത്രിസഭയില്‍ അംഗമായിരുന്നു. അടല്‍ജി അധ്യക്ഷനുമായി. മുംബൈയില്‍ നടന്ന ആദ്യ സമ്മേളനം മുഹമ്മദ് കരീം ചഗ്ലയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പ്രവചിച്ചു. ഭാരതത്തിന്റെ ഭാവി  രാഷ്‌ട്രീയ പ്രസ്ഥാനമാണിത്. ഭാവി പ്രധാനമന്ത്രിയെ ഞാന്‍ കാണുന്നു. എന്നോടൊപ്പം വേദിയിലുള്ള അടല്‍ബിഹാരി വാജ്‌പേയി.  

ചഗ്ലയുടെ പ്രവചനം ഫലിക്കാന്‍ വെറും 16 വര്‍ഷമേ കാത്തിരിക്കേണ്ടി വന്നുള്ളൂ. 1996ല്‍ അടല്‍ജി പ്രധാനമന്ത്രിയായി. 96ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലെങ്കിലും ഒന്നാം കക്ഷിയായതിനെത്തുടര്‍ന്ന് രാഷ്‌ട്രപതി മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 13 ദിവസം മാത്രമായിരുന്നു ആ മന്ത്രിസഭയ്‌ക്ക് ആയുസ്. മറ്റാരും പിന്തുണക്കില്ലെന്ന് ഉറപ്പായപ്പോള്‍ പ്രധാനമന്ത്രിസ്ഥാനം രാജിവയ്‌ക്കുംമുമ്പ് വാജ്‌പേയി പറഞ്ഞു. ”വൈകാതെ ഞങ്ങള്‍ തിരിച്ചുവരും. 98ലെ തെരഞ്ഞെടുപ്പില്‍ 23 രാഷ്‌ട്രീയ കക്ഷികള്‍ ബിജെപിക്ക് ഒപ്പമെത്തി. ദേശീയ ജനാധിപത്യ സഖ്യവുമായി വീണ്ടും വാജ്‌പേയി പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിന്റെ അവിശ്വാസപ്രമേയം ഒരു വോട്ടിന് പാസ്സായി. ഒരു മുഖ്യമന്ത്രി പാര്‍ലമെന്റിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വോട്ടു ചെയ്യുക എന്ന വൃത്തികെട്ട രാഷ്‌ട്രീയ അഭ്യാസം അപ്പോഴാണ് പാര്‍ലമെന്റ് കണ്ടത്. പാര്‍ലമെന്റ് അംഗമായ കോണ്‍ഗ്രസ്സുകാരന്‍ ആസാം മുഖ്യമന്ത്രിസ്ഥാനത്തെത്തിയിട്ടും എംപി സ്ഥാനം രാജിവയ്‌ക്കാതിരുന്നത് കോണ്‍ഗ്രസിന്റെ നാണം കെട്ട രാഷ്‌ട്രീയത്തിനുവേണ്ടിയായിരുന്നു. 1999ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും എന്‍ഡിഎ വിജയിച്ചു. മൂന്നാമതും വാജ്‌പേയി പ്രധാനമന്ത്രി.

ഇന്ന് കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരണമില്ല. വാജ്‌പേയിയെ തോല്‍പ്പിക്കാന്‍ ഒരു വോട്ടുകാത്തുവച്ച നേതാവിന്റെ ആസാമിലും കോണ്‍ഗ്രസില്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാണ് ബിജെപി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേക്കാള്‍ വലുത്. 12 കോടി അംഗങ്ങളുള്ള കക്ഷി. ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം. സഖ്യകക്ഷികളെ ചേര്‍ത്താല്‍ മൂന്നില്‍ രണ്ട് അംഗബലം. അടല്‍ജിക്ക് പിന്നാലെ അധ്യക്ഷന്മാരായി എത്തിയ അദ്വാനിജി, ബങ്കാരുലക്ഷ്മണന്‍, കുശാഭാവു ഠാക്കറെ, ജനകൃഷ്ണമൂര്‍ത്തി, രാജ്‌നാഥ് സിങ്, വെങ്കയ്യ നയിഡു, നിതിന്‍ഗഡ്ഗരി, അമിത്ഷാ എന്നിവരുടെയെല്ലാം പ്രയത്‌നങ്ങള്‍ ഇതിന് സഹായകമായി. ഇന്ന് ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ നവഭാരതസൃഷ്ടിക്കായി മുന്നോട്ടു നീങ്ങുന്നു.

2014ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ നരേന്ദ്രമോദി വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ പരിവര്‍ത്തനത്തിന്റെ തുടക്കമായി. മുത്തലാഖ് നിര്‍ത്തി, ജമ്മുകശ്മീരിനുള്ള 370-ാം വകുപ്പ് റദ്ദാക്കി. അയോധ്യയില്‍ രാമക്ഷേത്രമെന്ന ആഗ്രഹവും സഫലമാകുന്നു. നവഭാരതസൃഷ്ടിക്കായി ചുവടുകളുറപ്പിച്ച് മുന്നോട്ടുപോകവെയാണ് കോവിഡ് 19 എത്തിയത്. അവിടെയും എല്ലാ രാജ്യങ്ങളെയും പുറംതള്ളി രക്ഷാകവചവുമായി ഭാരതസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടുലമായ നീക്കങ്ങളും വ്യക്തവും ശക്തമവുമായ തീരുമാനങ്ങളും കൊറോണ വൈറസിനെപ്പോലും നിഷ്പ്രഭമാക്കുകയാണ്. വലിയ രാജ്യങ്ങള്‍പോലും വിറങ്ങലിച്ചു  നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം  പോരാട്ടത്തില്‍ ഒന്നിച്ചു നിര്‍ത്താന്‍ പ്രധാനമന്ത്രിക്കായി. 130 കോടി ജനങ്ങള്‍ ഒന്നാണ്. ഒറ്റക്കെട്ടായി പൊരുതിയാല്‍ ഏത് വെല്ലുവിളിയേയും അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നരേന്ദ്രമോദി നല്‍കുന്നു. ജനതാ കര്‍ഫ്യൂവില്‍ ജനങ്ങളുടെ ഒരുമയുടെ ഭാരതം കണ്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് കൈകൊട്ടിയോ മണിമുഴക്കിയോ അഭിവാദ്യം അര്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ ജനത അത് ശിരസാവഹിച്ചു. അന്ധകാരമകറ്റാന്‍ ഒന്‍പത് മിനിട്ട് ദീപം കൊളുത്താന്‍ പറഞ്ഞപ്പോള്‍ അതും ജനംസ്വീകരിച്ചു. ഭാരത പ്രധാനമന്ത്രി ഇന്ന് ലോകരക്ഷകനായി. നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യന്‍ ഭരണകൂടം പറയുന്നതിനൊപ്പം രാജ്യം നില്‍ക്കുമ്പോള്‍ അഭിമാനിക്കാം ഓരോ ഭാരതീയനും.

Tags: കേന്ദ്ര സര്‍ക്കാര്‍narendramodibjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.