ഇടുക്കി: ലോക് ടൗണിനെ തുടർന്ന് അടഞ്ഞ് കിടക്കുന്ന തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കർശന ഉപാധികളോടെ അനുമതി. ലേബർ കമ്മീഷണറുടെ ശുപാർഷയെ തുടർന്ന് ചീഫ് സെക്രട്ടറിയാണ് അനുമതി നൽകിയത്.
സംസ്ഥാനത്തെ ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വൻകിട തോട്ടങ്ങൾ അടഞ്ഞ് കിടന്നതോടെ വലിയ നഷ്ടമാണ് ഉണ്ടായത്. ഇതിനെ മറികടക്കുന്നതിന് വേണ്ടിയാണ് തോട്ടങ്ങൾ തുറക്കാൻ അനുമതി നൽകിയത്. തൊഴിലാളികൾ ജോലിക്കായി തോട്ടത്തിൽ മാത്രം പോവുകയും തിരിച്ച് ലയൺസുകളിൽ എത്തുകയാണ് വേണം. പുറത്ത് പോകാൻ പാടില്ല. ജോലി ചെയ്യുന്ന സ്ഥലത്ത് നിശ്ചിത അകലം പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
തോട്ടങ്ങളിൽ വിളവെടുപ്പ് സമയത്ത് ലോക്ടൗൺ പ്രഖ്യാപിച്ചത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മൂന്നാറിലെ കണ്ണൻ ദേവൻ തോട്ടങ്ങളിലടക്കം വിളവെടുപ്പ് നടത്താൻ കഴിയാതെ തേയില കൊളുന്ത് നശിക്കുമെന്ന് ആശങ്ക ഉണ്ടായിരുന്നു.
















