Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തി വിശ്വാസങ്ങളുടെ നര്‍ത്തനസൗന്ദര്യം

ഉത്തരകേരളത്തിന്റെ അനുഷ്ഠാനകലയായ തിടമ്പു നൃത്തത്തെക്കുറിച്ച്...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 04:13 am IST
in Samskriti

ആത്മീയനിര്‍വൃതിയുടെ അലൗകികത പകരുന്നതോടൊപ്പം കൂട്ടായ്‌മയുടെ സന്ദേശവാഹിനികള്‍ കൂടിയാണ് അനുഷ്ഠാനകലകള്‍. ഉത്തരകേരളത്തിന്റെ ആചാരം, അനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട കലാരൂപങ്ങളാണ് തെയ്യം, തിടമ്പ് നൃത്തം, പൂരക്കളി, കളംപാട്ട്, വണ്ണാന്‍കൂത്ത് തുടങ്ങിയവ. ഇവയില്‍ മുഖ്യമായ സ്ഥാനം അലങ്കരിക്കുന്ന  ക്ഷേത്രകലയാണ് തിടമ്പ് നൃത്തം.

700 വര്‍ഷത്തിലേറെ പുരാതനമായ ക്ഷേത്രകലാരൂപമാണ് ഉത്തരകേരളത്തിലെ തിടമ്പ് നൃത്തം. ക്ഷേത്രത്തിലെ വിഗ്രഹപ്രതീകം (തിടമ്പ്) പുഷ്പഹാരങ്ങള്‍ കൊണ്ടും സ്വര്‍ണ്ണ-രജതാഭരണങ്ങള്‍ കൊണ്ടും കമനീയമായി അലങ്കരിച്ച് ശിരസ്സിലേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ താളാനുസൃതമായി ചുവടുകള്‍ വച്ചാണ് തിടമ്പ് നൃത്തം അവതരിപ്പിക്കുന്നത്. ഭാരതീയനര്‍ത്തനകലയിലെ ‘പാദവിന്യാസ’ത്തോടു കൂടിയ കേവലനൃത്ത’ങ്ങളുടെ സ്വഭാവത്തോടു കൂടിയ ഒരു കലാവിശേഷം. നര്‍ത്തനപ്രിയരായ ദേവീ-ദേവന്മാര്‍ നൃത്തം ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. ശില്‍പ്പഭംഗിയുള്ള ‘തിടമ്പ്’ നര്‍ത്തകന്റെ ശിരസ്സില്‍ അലംകൃതമായ ‘ഉഷ്ണിപീഠ’ത്തിനു (തലപ്പാവിന്) മുകളില്‍ വയ്‌ക്കുന്നു.  വിഗ്രഹപ്രതീകത്തെ ”ബിംബം” എന്ന് വിളിക്കുന്നു. ഈ ബിംബത്തെ ഒരു ‘ചട്ട’ (ഫ്രെയിം) ത്തോട് ബന്ധിച്ച്  കമനീയമായി അലങ്കരിച്ചതിനെയാണ് ‘തിടമ്പ്’ എന്ന് പറയുന്നത്.  

‘ഉഷ്ണിപീഠ’ത്തിലെ  ചൈതന്യം  

ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ നിന്നും ആചാരവിധി പ്രകാരം ഭക്തിബഹുമാനാദികളോടെയാണ് തിടമ്പ് പുറത്തേക്കെടുത്ത് നര്‍ത്തകന്റെ ശിരസ്സില്‍ എഴുന്നള്ളിച്ച് വയ്‌ക്കുന്നത്. ഞൊറിയിട്ട ശുഭ്രവസ്ത്രം തറ്റുടുത്ത്, പട്ടുവസ്ത്രം കൊണ്ടുള്ള ഉത്തരീയം ഉപവീതമാക്കി ധരിച്ച് ചന്ദന-കുങ്കുമാദികള്‍ കൊണ്ട് അലംകൃതമായ നൃത്തകലാകാരന്‍ കാതില്‍ കുണ്ഡലം, സ്വര്‍ണ്ണമാലകള്‍, കൈകളില്‍ സ്വര്‍ണ്ണവളകള്‍ എന്നിവ കൊണ്ട് വിഭൂഷിതനായിരിക്കും. ക്ഷേത്രം തന്ത്രിയെയും ദേവതയെയും വന്ദിച്ച് തലയില്‍ ഉഷ്ണിപീഠം (തലപ്പാവ്) ധരിച്ചാണ് തിടമ്പ് എഴുന്നള്ളിക്കുന്നത്.

വലംതല (താളച്ചെണ്ട), ഉരുട്ട് ചെണ്ടകള്‍, കൊമ്പ്, കുഴല്‍, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ വായിച്ചാണ് നൃത്തത്തിന് നാദവിസ്മയം ഒരുക്കുന്നത്. തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നീ നാല് താളവട്ടങ്ങളില്‍ നാല് കാലങ്ങളിലാണ് (താളഗതികളില്‍) നൃത്താവതരണം. ഒരു നൃത്താവതരണം ഏകദേശം രണ്ടു മണിക്കൂര്‍ നീളും.  

തിടമ്പ് നൃത്തത്തില്‍ അടിസ്ഥാനമായി ‘ഹൃദയമുദ്ര’ മാത്രമേയുള്ളൂ.  നൃത്തസമയത്ത് നര്‍ത്തകന്‍ ഹൃദയമുദ്രയോടു കൂടി ഒരു കൈമുഷ്ടി ചുരുട്ടി  ഹൃദയത്തോട് ചേര്‍ത്തുവയ്‌ക്കും. തിടമ്പ് നൃത്തം ആരംഭിക്കുന്നത് ‘കൊട്ടി ഉറയിക്കല്‍’ ചടങ്ങോടു കൂടിയാണ്. ദ്രുതതാളത്തില്‍ ആസുരവാദ്യത്തില്‍ മേളം മുറുകുമ്പോള്‍  ആ താളക്രമത്തില്‍ വൃത്താകൃതിയില്‍ തിരിഞ്ഞു താളം ചവിട്ടുന്നു. നൃത്തത്തില്‍ ഏറ്റവും ഒടുവിലെ താളമാണ് പഞ്ചാരി. പഞ്ചാരി താളം മുറുക്കി ചുരുക്കിയെടുത്ത് ഏകതാളത്തിലാണ് നൃത്തം അവസാനിക്കുന്നത്. ശിരസ്സിലെ ഉഷ്ണിപീഠത്തിനു മുകളില്‍ തിടമ്പ് എഴുന്നള്ളിച്ച് തുടങ്ങി നൃത്തം കഴിഞ്ഞു അകത്ത് ശ്രീകോവിലില്‍ തിരിച്ച് തിടമ്പ് എഴുന്നള്ളിക്കുന്നതു വരെ നര്‍ത്തകന്‍ മൗനമുദ്രിതനായിരിക്കും.

താണ്ഡവം, കാളിയമര്‍ദനം  

തിടമ്പുനൃത്തത്തിന്റെ ചരിത്രപശ്ചാത്തലവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങളുണ്ട്. ഇവയില്‍ കാളിയമര്‍ദ്ദനം, ശിവതാണ്ഡവം, അക്രൂരന്‍ ശ്രീകൃഷ്ണന്റെ പാദമുദ്രകള്‍ തേടി നടത്തിയ യാത്ര എന്നിവയാണ് പ്രബലം. കാളിയന്‍ എന്ന സര്‍പ്പത്തിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ കാളിയന്റെ ഫണങ്ങള്‍ക്കു മുകളില്‍ നടത്തിയ നൃത്തമാണത്രെ തിടമ്പ് നൃത്തം. ശിവപുരാണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ കൈലാസത്തിലെ പരമശിവന്റെ താണ്ഡവനൃത്തമാണ് പില്‍ക്കാലത്ത് തിടമ്പ് നൃത്തമായി രൂപാന്തരപ്പെട്ടതെന്ന് പരാമര്‍ശമുണ്ട്. കൃഷ്ണഭക്തനായ അക്രൂരന്‍ ഭഗവാനെ മനസ്സില്‍ സ്മരിച്ചുകൊണ്ട് ആമോദയാത്രയിലെ ഭക്തിപൂര്‍വമായ ചുവടുകളാണ് തിടമ്പ് നൃത്തമെന്നും പ്രചാരമുണ്ട്.

ഭക്തിഭാവത്തിന്റെ ദ്രുതനടനം

ഈ കലാരൂപത്തിന് നാലു വര്‍ഷത്തോളം അഭ്യസനം ആവശ്യമാണ്. നൃത്തം അഭ്യസിച്ചു തുടങ്ങുന്നത് മിഥുനം-കര്‍ക്കിടകം മാസങ്ങളിലാണ്. ആദ്യമായി താളവട്ടങ്ങള്‍ മുഴുവനും വായ്‌ത്താരിയായി ശീലിക്കണം. നിത്യവും ഉഴിച്ചിലും സാധകവും ചെയ്യണം. പൂഴി നിറച്ച ചെപ്പുകുടം ശിരസ്സില്‍ വച്ചാണ് പരിശീലനം.താളങ്ങള്‍ക്കനുസരിച്ച് ചുവടുകള്‍ വച്ച് അമ്പലത്തിനു ചുറ്റും ദ്രുതഗതിയില്‍ വലംവയ്‌ക്കുന്ന നര്‍ത്തകന്റെ ആപാദചൂഡം ചടുലത നിറഞ്ഞു തുളുമ്പുന്നത് ഒരു വിസ്മയക്കാഴ്ചയാണ്. ഭക്തിയും വിശ്വാസവും നര്‍ത്തനസൗന്ദര്യവും സമ്മേളിക്കുന്ന തിടമ്പ് നൃത്തം പ്രേക്ഷകരില്‍ അവാച്യമായ അനുഭൂതി പകര്‍ന്നു നല്‍കുന്നു.  

നാടിന്റെ നന്മയ്‌ക്കും കാര്‍ഷികാഭിവൃദ്ധിക്കും കൊണ്ടാടുന്ന ഈ ക്ഷേത്രാചാരം  പ്രകൃതിയോട് ചേര്‍ന്നുള്ള ജീവിതരീതിക്കും  പരോക്ഷ പിന്തുണ നല്‍കുന്നു. തിടമ്പ് നൃത്തവുമായി ബന്ധപ്പെട്ട പല ചടങ്ങുകളിലും വൃക്ഷലതാദികളും കാവുകളും നെല്‍വയലുകളും കുളങ്ങളുമൊക്കെയായി ബന്ധമുണ്ട്. ഉത്തരകേരളത്തിലെ ആറാട്ട് മഹോത്സവങ്ങളില്‍ ‘ദേവന്‍ കാടുകളിലുള്ള പ്രദക്ഷിണ’വും ‘വയലില്‍ ആറാട്ട് നൃത്തവു’മൊക്കെ ചില ഉദാഹരണങ്ങളാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെ ഉറപ്പിക്കുന്ന കൃത്യമായ ധര്‍മ്മത്തോടെയാണ് തിടമ്പ് നൃത്തം നിലകൊള്ളുന്നത്.

(അന്‍പതിലേറെ വര്‍ഷങ്ങളായി തിടമ്പ് നൃത്തരംഗത്തെ സജീവസാന്നിധ്യമായ ലേഖകന്‍ അന്താരാഷ്‌ട്രതലത്തിലും ദേശീയതലത്തിലും അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.)

പുതുമന ഗോവിന്ദന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.