Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തു; ആനുപാതികതയുടെ സൗന്ദര്യം

നടുവിരലിന്റെ നടുഭാഗത്തിന് തുല്യമായ അളവ് അംഗുലം(വിരല്‍)എന്നും അതിന്റ 12 ഇരട്ടിയായ കൈമുട്ട് വരെയുള്ള ഭാഗം വിതസ്തി (മുഴം)അതിന്റ ഇരട്ടി ഹസ്തം (കോല്‍) എന്നുമുള്ള ശരീര മാനനിര്‍ണയ ഉപാധികള്‍ സ്വീകരിക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 03:00 am IST
in Samskriti

വാസ്തുവിദ്യയെ ഒരു നിര്‍മ്മാണ രീതിശാസ്ത്രമായി മാത്രമല്ല   നിര്‍മ്മാണകലയായിട്ടു കൂടിയായാണ്  ആചാര്യന്മാര്‍ കണക്കാക്കിയിരുന്നത്.  അത് കൊണ്ട് തന്നെ സുഖകരമായ വാസം, ദീര്‍ഘ കാലത്തെ  നിലനില്‍പ്  എന്നിവ പ്രദാനം ചെയ്യുന്നതിന് ഒപ്പം സൃഷ്ടിയുടെ സൗന്ദര്യത്തിനും വളരെ വലിയ പ്രാധാന്യം  നല്‍കി.  കൃത്യമായ അളവുകളും അനുപാതവും  നിര്‍മിതികള്‍ക്ക് ഉറപ്പുവരുത്താന്‍ വാസ്തുവിദ്യ ശ്രദ്ധ കൊടുത്തു.  

പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും ഒരു നിയതമായ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്.  അവ ഓരോന്നിനും ഓരോ പ്രകാരത്തിലെന്ന ഭേദം മാത്രമേ ഉള്ളൂ. ഇപ്രകാരം എല്ലാ വസ്തുക്കളും നിശ്ചിതമായ അനുപാതത്തിലും (proportion)തുലനശക്തിയിലും (balance)സമമിതിയിലു(symmetry)മാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഒരു വൃക്ഷത്തിന്റെ വളര്‍ച്ച,  ഒരു വസ്തുവിന്റെ, ജീവിയുടെ ഘടന ഇതിലെല്ലാം തന്നെ ഈ ഘടകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നിരിക്കെ വാസ്തു വിദ്യനുഗുണമായ നിര്‍്മിതികള്‍ക്കും അത് സ്വീകരിച്ചു.  അനുപാതികതക്ക് വിരുദ്ധമെങ്കില്‍ അത് വികലമാകുന്നു.  ദര്‍ശന സൗകുമാര്യഹീനവും. ഇതിനായി  വാസ്തുപുരുഷ മണ്ഡലങ്ങള്‍ സഹായിക്കുന്നു.  

ഇതിനോടൊപ്പം തന്നെ  പ്രാധാന്യമുള്ളവയാണ് അളവുകള്‍. അളവുകള്‍ക്കായി മാനനിര്‍ണയ ഉപാധികള്‍ ഇല്ലാതിരുന്ന കാലത്ത് സ്വശരീരം ആയിരുന്നു മാപിനികളായി വര്‍ത്തിച്ചിരുന്നത്. 2 ആള്‍ക്ക് ഉയരം വെള്ളം, 1ആള്‍ പിടിച്ചാലെത്താത്തത്ര വണ്ണം എന്നിവ നിരന്തരം ഉപയോഗിച്ചിരുന്നതിലൂടെ  സ്വശരീരബോധത്തിലൂടെയുള്ള മാനനിര്‍ണയം സാധ്യമായിരുന്നു. മനുഷ്യ ശരീരത്തിന്റെ അളവുകളുടെ അനുപാതികതയെ നന്നായി ഗ്രഹിച്ച ആചാര്യന്മാര്‍ അതിനെ പിന്നീട് മാനനിര്‍ണയ ഉപാധികളാക്കി. ഇത്തരത്തില്‍ ശരീര മാനപ്രമാണങ്ങള്‍ നിലവില്‍ വന്നു.  നടുവിരലിന്റെ നടുഭാഗത്തിന് തുല്യമായ അളവ്  അംഗുലം(വിരല്‍)എന്നും അതിന്റ 12 ഇരട്ടിയായ കൈമുട്ട് വരെയുള്ള ഭാഗം വിതസ്തി (മുഴം)അതിന്റ ഇരട്ടി ഹസ്തം (കോല്‍) എന്നുമുള്ള ശരീര മാനനിര്‍ണയ ഉപാധികള്‍ സ്വീകരിക്കപ്പെട്ടു.  

നിര്‍മിതിയുടെ യജമാനന്‍ മാനനിര്‍ണയത്തിനുള്ള പ്രതീകമായി.  ശില്പ നിര്‍മാണത്തില്‍ താലമായിരുന്നു പ്രമാണം. കൈപ്പത്തിക്ക് തുല്യമായ മുഖ അളവിന്റെ എട്ടിരട്ടി സ്ത്രീ സങ്കല്പങ്ങള്‍ക്കും ഒന്‍പതിരട്ടി  പുരുഷപ്രതീകങ്ങള്‍ക്കും സ്വീകരിക്കപ്പെട്ടു.  

പില്‍കാലത്തു കൂടുതല്‍ കൃത്യതക്കും വികാസത്തിനും വേണ്ടി മറ്റു രീതികള്‍ കൂടി ചേര്‍ക്കപ്പെട്ടു.  അല്‍പത്വം ഹേതുവായി ദൃഷ്ടി  ഗോചരമല്ലാത്ത പരമാണുവില്‍ നിന്നു ക്രമമായി വര്‍ധിപ്പിച്ചു ക്രമപ്പെടുത്തി കാണാന്‍ സാധിക്കുന്ന ഏറ്റവും ചെറിയ കണികയായ ത്രസരേണു അതിന്റ എട്ടിരട്ടിയായി കണ്‍

പീലിക്കു തുല്യമായ വിസ്താരമുള്ള ലിക്ഷ, അതെട്ടു ചേര്‍ന്ന യൂകം,  ഏറ്റു യൂകങ്ങള്‍ ചേര്‍ന്ന യവം,  യവമെട്ടു ചേര്‍ന്നു അംഗുലം,   അത് ചേര്‍ന്ന് ഹസ്തം എന്ന ക്രമത്തിലേക്കു നിജപ്പെടുത്തി.  തദ്ദേശത്തു വിളയുന്ന ഞവര നെല്ലില്‍ നിന്നുള്ള യവമോ ശരീരമാനമായ അംഗുലമോ സൂക്ഷ്മ ഗണനക്കായി ഉപയോഗിക്കപ്പെട്ടു. അത് കൊണ്ട് തന്നെ അളവുകോലുകളില്‍  പ്രാദേശികമായ ഭേദങ്ങളും ഉണ്ടായി.  നിര്‍മിതിയുടെ വ്യത്യാസം അനുസരിച്ചു കിഷ്‌കു പ്രജാപത്യം ധനുര്‍മുഷ്ഠി ധനുര്‍ഗ്രഹം പ്രാച്യം വൈപുല്യം പ്രകീര്‍ണം എന്നിങ്ങനെ വ്യത്യസ്ത അംഗുലമാന കോല്‍ വ്യവസ്ഥകള്‍ ഉണ്ടെങ്കിലും ദേവാലയങ്ങള്‍ക്കും മനുഷ്യാലയങ്ങള്‍ക്കും പൊതുവെ കിഷ്‌കു അഥവാ ഹസ്തം എന്ന 24 അംഗുലത്തോട് കൂടിയ കോലാണ് സര്‍വസമ്മതമായിട്ടുള്ളത്.  

ഇത്തരത്തില്‍ അളവുകളാല്‍ നിജപ്പെടുത്തിയ നിര്‍മിതികള്‍ക്കായി വ്യത്യസ്ത ഗണിതക്രമങ്ങള്‍ സിദ്ധാന്തങ്ങള്‍ എന്നിവ ഉണ്ടായി. ദിക്കുകള്‍ക്കും നിര്‍മിതി ഭേദങ്ങള്‍ക്കും അനുസരിച്ചുള്ള മാനക്രമങ്ങള്‍, യോനി -ആയവ്യയങ്ങള്‍ -നക്ഷത്രം -തിഥി – വാരം -വയസ്സ് തുടങ്ങിയ ആയാദി ഷഡ് വര്‍ഗ പ്രകാരങ്ങള്‍ എന്നിവകള്‍ക്കനുസൃതമായി അളവുകള്‍ക്ക് ഉത്തമ-മധ്യമ-അധമ അവസ്ഥകള്‍ പില്‍കാലത്തു നിര്‍ണയിച്ചു.  

ഇതിനോടൊപ്പം തന്നെ ആനുപാതികമായ ദണ്ഡ് സമ്പ്രദായവും വേണം. ദേവാലയ  നിര്‍മിതിയില്‍ വിഗ്രഹമോ തദനുഗുണമായ  ശ്രീകോവിലളവോ ആകണം ദണ്ഡ്.  അതിനനുസൃതമായാണ് നമസ്‌കാര മണ്ഡപം,  ബലിവട്ടങ്ങള്‍,  ചുറ്റമ്പലം തുടങ്ങി എല്ലാ അവയവങ്ങളുടെയും അളവും സ്ഥാനവും നിശ്ചയിക്കപ്പെടുന്നത്.  ഇത് പോലെ മനുഷ്യാലയങ്ങളിലും നടുമുറ്റം,  ആരൂഢം അടിസ്ഥാനമാക്കി മറ്റു അളവുകള്‍ കണക്കാക്കണം. ഇച്ചൊന്നവണ്ണം കൃത്യമായ വാസ്തുപുരുഷ മണ്ഡലാകൃതിയും  ദിക്കുകള്‍ക്ക് ചേര്‍ന്ന അളവുകളും ആനുപാതികമായ അലങ്കാരങ്ങളും ചേര്‍ന്നതാകണം വാസ്തുനിര്‍മിതികള്‍. ഈ അനുപാതികതയുടെ സൗന്ദര്യമാണ് വാസ്തുവിദ്യയുടെ രീതിശാസ്ത്രം.  

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.