Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേടിയല്ല, ജാഗ്രതയാണ് വേണ്ടത്: കൊറോണയെ അതിജീവിച്ച തൃശ്ശൂരിലെ പെണ്‍കുട്ടി

വുഹാനില്‍ നിന്ന് നാട്ടിലെത്തി രോഗം സ്ഥിരീകരിച്ച ശേഷം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്ന സമയത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അലട്ടിയിരുന്നില്ല. ആശുപത്രി ജീവനക്കാരും ബന്ധുക്കളും വലിയ പിന്തുണയാണ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 08:29 am IST
in Kerala

തൃശൂര്‍: കൊറോണയ്‌ക്കെതിരെ പേടിയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് തൃശൂരില്‍ കൊറോണയെ അതിജീവിച്ച പെണ്‍കുട്ടി. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പാലിച്ചത് കൊണ്ടാണ് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിച്ചതെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.  

വുഹാനില്‍ നിന്ന് നാട്ടിലെത്തി രോഗം സ്ഥിരീകരിച്ച ശേഷം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്ന സമയത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അലട്ടിയിരുന്നില്ല. ആശുപത്രി ജീവനക്കാരും ബന്ധുക്കളും വലിയ പിന്തുണയാണ് നല്‍കിയത്. താന്‍ കാരണം മറ്റാര്‍ക്കും രോഗം വരരുതേ എന്ന പ്രാര്‍ത്ഥനയിലും ആശങ്കയിലുമായിരുന്നു. കൊറോണ വൈറസ് ബാധ വുഹാനില്‍ പടരുന്നുണ്ടെന്നറിഞ്ഞെങ്കിലും താന്‍ ഹോസ്റ്റലില്‍ തന്നെയായിരുന്നു.  രോഗം പടര്‍ന്ന് പിടിക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.  

ആദ്യം നാട്ടിലേക്ക് പോകാന്‍നിശ്ചയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. എന്നാല്‍ അവിടെ നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയതോടെ തീരുമാനം മാറ്റി, നാട്ടിലേക്ക്  പോരാന്‍ നിശ്ചയിച്ചു. അങ്ങനെ ജനുവരി 24ന് നാട്ടിലെത്തി. നാട്ടിലെത്തിയ അന്നുതന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വീട്ടില്‍ത്തന്നെ കഴിഞ്ഞു.  

എന്നാല്‍ 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോള്‍ ആ വിവരവും അറിയിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തി കൂട്ടിക്കൊണ്ടുപോയി. അത്യാവശ്യം വസ്ത്രങ്ങളും ചില ബുക്കുകളും മാത്രമാണ് കൈയില്‍ കരുതിയത്. ആശുപത്രിയിലെത്തി രണ്ടു മൂന്നു ദിവസം കൊണ്ടു തന്നെ രോഗലക്ഷണങ്ങള്‍ മാറി. അതിനു ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ച ഫലം ലഭിച്ചത്.  

താന്‍ എങ്ങനെ പ്രതികരിക്കുമെന്നു ചിന്തിച്ചിട്ടാകണം നാലു ഡോക്ടര്‍മാര്‍ ഒന്നിച്ചു വന്നാണ് രോഗവിവരം പറഞ്ഞത്. പിന്നീട് അങ്ങോട്ട് പേടിയുടെ നാളുകളായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ വൈഫൈ സംവിധാനമുണ്ടായിരുന്നെങ്കിലും ടെന്‍ഷനിലൂടെയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്. പിന്നീട് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പിന്തുണയും സഹകരണവും കൊണ്ട് ടെന്‍ഷന്‍  അകന്നു.

രണ്ടാമത്തെ പരിശോധനാഫലം വന്നപ്പോള്‍ നെഗറ്റീവായതിനാല്‍ പിന്നീടുള്ള ദിവസങ്ങള്‍ സന്തോഷത്തിന്റേതായിരുന്നു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സമയത്ത് സുഹൃത്തുക്കളുമായും സഹപാഠികളുമായും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞു. പിന്നീട് ഫോണില്‍ ഒരുപാട് സിനിമകള്‍ കണ്ടു. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് സമയം ചെലവഴിച്ചു. ചൈനയില്‍ നിന്ന് അധ്യാപകര്‍ ഓണ്‍ലൈനായി ക്ലാസെടുത്തു തുടങ്ങിയപ്പോള്‍ അതിലായി ശ്രദ്ധ. ശരിക്കും ക്ലാസ് മുറിയില്‍ ഇരിക്കുന്ന അനുഭവമായിരുന്നു ഐസൊലേഷന്‍ വാര്‍ഡില്‍. മൂന്നാമത്തെ ഫലവും നെഗറ്റീവായപ്പോള്‍ ആശുപത്രി വിട്ടു. വീട്ടിലെത്തിയെങ്കിലും കനത്ത ജാഗ്രതയിലായിരുന്നു  താനും കുടുംബവും.

പുറത്തേക്കൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല. ഇനി പതുക്കെ പുറത്തേക്കൊക്കെ ഇറങ്ങണം പെണ്‍കുട്ടി പറയുന്നു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയുടെ പടികള്‍ കയറാന്‍ ഇനി നാളുകള്‍ എടുത്തേക്കാം. എങ്കിലും ജൂണ്‍ അവസാനവാരം നടക്കുമെന്നു പ്രതീക്ഷിക്കുന്ന മൂന്നാം വര്‍ഷ എംബിബിഎസ് പരീക്ഷയുടെ ഒരുക്കത്തിലാണ് ഈ പെണ്‍കുട്ടി.

Tags: coronaviruskeralaThrissurCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

പുതിയ വാര്‍ത്തകള്‍

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കെ.ആര്‍. മീര, ഹരിത സാവിത്രി

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

ബാലകൃഷ്ണ അയ്യയും ഗിരിജയും: പ്രചോദന വ്യക്തിത്വങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിദ്യാഭാരതി ക്ഷേത്രീയ സെക്രട്ടറി
എന്‍സിടി രാജഗോപാല്‍ എന്നിവര്‍ ഉപഹാരം നല്‍കുന്നു. വ്യാസവിദ്യാപീഠം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാര്‍ മേനോന്‍, സെക്രട്ടറി അഡ്വ. ശ്രീനാഥ് ശങ്കര്‍ സമീപം

വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന് യാത്രയയപ്പ് നല്‍കി

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു

രാഷ്‌ട്രനന്മയാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.