Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘ഇസ്ലാം രാജ്യവാദികള്‍ക്ക് കരുവാകരുത്; വിമാനത്താവളത്തില്‍ സുരക്ഷാപരിശോധന നേരിടുന്ന ആദ്യവ്യക്തിയല്ല താങ്കള്‍’; സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 09:36 pm IST
inSocial Trend

തിരുവനന്തപുരം:  ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശാനുള്ള എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായി സക്കറിയയുടെ ശ്രമത്തിനെ തുറന്നുകാട്ടി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സക്കറിയ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ യാത്രയ്‌ക്കിടെ നേരിട്ട അനുഭവം എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് വ്യക്തമായ മറുപടിയുമായാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന നേരിടുന്ന രാജ്യത്തെ ആദ്യവ്യക്തിയല്ല താങ്കളെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കുമെന്നും അദേഹം പറഞ്ഞു.  നമ്മുടെ മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഇത്തരം പരിശോധനകള്‍ക്ക് വിധേയരായിട്ടുണ്ട്. പിന്നെ, സക്കറിയ എന്ന എഴുത്തുകാരന്‍ താങ്കള്‍ കരുതുന്നത് പോലെ ഉത്തരേന്ത്യയില്‍ സുപരിചിതനാകണമെന്നില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഒരു സുരക്ഷാ പരിശോധനയ്‌ക്ക് വര്‍ഗീയതയെന്ന വ്യാഖ്യാനം ചമച്ച് കയ്യടി നേടാന്‍ ആയിരുന്നില്ലേ താങ്കളുടെ ശ്രമമെന്നും വി. മുരളീധരന്‍ ചോദിച്ചു.  

വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

പ്രിയപ്പെട്ട സക്കറിയ അറിയാന്‍,

ഭൂട്ടാന്‍ യാത്രയ്‌ക്കിടെ നേരിട്ട അനുഭവം താങ്കള്‍ ഫേസ്ബുക്കില്‍ കുറിച്ചത് വായിച്ചു. മലയാളി എഴുത്തുകാരന്‍ എന്ന നിലയില്‍ അങ്ങയ്‌ക്കുണ്ടായ ‘മനോവിഷമത്തില്‍’ പങ്കുചേരുന്നു. ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശാനുള്ള താങ്കളുടെ സാമര്‍ത്ഥ്യം നല്ല വാക്കുകളില്‍ പൊതിഞ്ഞു പറഞ്ഞതിന് അഭിനന്ദനങ്ങള്‍. അതേസമയം, ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യവും തീവ്രവാദ ഭീഷണിയില്‍ നിന്ന് മുക്തമല്ല എന്ന് താങ്കള്‍ക്കും അറിവുള്ളതല്ലേ? അപ്പോള്‍, ദേശസുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷാസംവിധാനങ്ങളും പരിശോധനകളും കര്‍ക്കശമാക്കുന്നത് സ്വാഭാവികമല്ലേ? യാത്രക്കാരേയും അവരുടെ സാധനസാമഗ്രികളേയും ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തുകയും, ചിലപ്പോള്‍ വ്യക്തികളോട് നേരിട്ട് വിവരങ്ങള്‍ തേടുകയും ചെയ്യുന്നത് അധികൃതരുടെ ഡ്യൂട്ടിയാണ്. ഒരു മലയാളിയായ അങ്ങ് നിരവധിതവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് സംശയം തോന്നിയാല്‍ തെറ്റുപറയാന്‍ സാധിക്കില്ല.  

വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന നേരിടുന്ന രാജ്യത്തെ ആദ്യവ്യക്തിയല്ല താങ്കളെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും. ബഹുമാന്യനായ നമ്മുടെ മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഇത്തരം പരിശോധനകള്‍ക്ക് വിധേയരായിട്ടുണ്ട്.

പിന്നെ, സക്കറിയ എന്ന എഴുത്തുകാരന്‍ താങ്കള്‍ കരുതുന്നത് പോലെ ഉത്തരേന്ത്യയില്‍ സുപരിചിതനാകണമെന്നില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധപ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലും ചര്‍ച്ചയാകുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് താങ്കളും. അപ്പോള്‍ കേരളത്തില്‍ പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സംശയം തോന്നിയതിനെ അങ്ങ് എന്തിനാണ് വര്‍ഗീയ വിഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഒരു സുരക്ഷാ പരിശോധനയ്‌ക്ക് വര്‍ഗീയതയെന്ന വ്യാഖ്യാനം ചമച്ച് കയ്യടി നേടാന്‍ ആയിരുന്നില്ലേ താങ്കളുടെ ശ്രമം? വര്‍ഗീയ വിഷം വമിപ്പിക്കുന്ന എഴുത്തുകാരനാണോ താങ്കള്‍? ആരാണ് നിങ്ങളെ ഇത്തരത്തില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയത്? 

എഴുത്തുകാരന്‍ എന്ന നിലയില്‍ എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് ചോദിക്കട്ടെ… എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും സാമൂഹ്യഇടപെടല്‍ നടത്തുന്ന അങ്ങും, രാജ്യത്തെ വിഘടിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിച്ച് ഇസ്ലാമികരാജ്യം സൃഷ്ടിക്കാനും കോപ്പ് കൂട്ടുന്നവര്‍ക്ക് ആയുധമാകാന്‍ അങ്ങയുടെ വാക്കുകള്‍ ബോധപൂര്‍വ്വം സമ്മാനിക്കുകയാണോ? സ്വന്തം തലച്ചോര്‍ മറ്റുള്ളവര്‍ക്ക് പണയം വെയ്‌ക്കാതിരിക്കാന്‍ സ്വതന്ത്ര ചിന്തകന്‍ എന്നവകാശപ്പെടുന്ന അങ്ങ് ഇനിയെങ്കിലും തയ്യാറാകുമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.

സ്‌നേഹപൂര്‍വ്വം,

വി. മുരളീധരന്‍

Tags: ministerbjpവി മുരളീധരന്‍ഫെയ്സ്ബുക്ക്paul zacharia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.