Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ ബാധിതരുടെ വീട്ടില്‍ രാഷ്‌ട്രീയ സന്ദര്‍ശനം; വി.എന്‍.വാസവനെ നിരീക്ഷിക്കണമെന്ന ആവശ്യം ശക്തം; ഐസുലേഷന്‍ വാര്‍ഡില്‍ വാസവന്റെ ഭരണമെന്നും ആക്ഷേപം

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ ഇവരുടെ വീട്ടില്‍ എത്തുകയും മണിക്കൂറോളം ചെലവിടുകയും ചെയ്തു. വാസവന്റെ നിര്‍ദേശത്തിലാണ് ആംബുലന്‍സ് എത്തി രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ അവകാശവാദം. പാര്‍ട്ടി പത്രവും സൈബര്‍ സാഖാക്കളും ഇതിന് വലിയ പ്രചാരം നല്‍കി.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Mar 13, 2020, 04:53 pm IST
in Kerala

കോട്ടയം: കൊറോണ ബാധിതരായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസുലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശികളുടെ വീട്ടില്‍ രാഷ്‌ട്രീയ സന്ദര്‍ശനം നടത്തുകയും മണിക്കൂറുകളോളും ചെലവിടുകയും അവരെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവനെ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പത്തനംതിട്ട സ്വദേശികള്‍ക്ക് രോഗബാധിതരാണെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ യാത്രചെയ്ത സ്ഥലങ്ങളും ഇവരുമായി ഇടപെഴുകിയ ആളുകളെയും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. അങ്ങനെയാണ് ചെങ്ങളത്തെ ഇവരുടെ ബന്ധുവീട്ടിലേയ്‌ക്ക് അന്വേഷണം ആരംഭിച്ചത്. 

വാര്‍ത്ത പുറത്തായതോടെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ ഇവരുടെ വീട്ടില്‍ എത്തുകയും മണിക്കൂറോളം ചെലവിടുകയും ചെയ്തു. വാസവന്റെ നിര്‍ദേശത്തിലാണ് ആംബുലന്‍സ് എത്തി രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ അവകാശവാദം. പാര്‍ട്ടി പത്രവും സൈബര്‍ സാഖാക്കളും ഇതിന് വലിയ പ്രചാരം നല്‍കി. ഇവരെ ആശ്വസിപ്പിക്കാനെത്തിയ വാസവനെന്ന അടിക്കുറിപ്പില്‍ ഫോട്ടോയും പ്രചരിപ്പിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ റിസള്‍ട്ട് പോസീറ്റീവാണെന്ന് കണ്ടെത്തി. രോഗബാധിതര്‍ സഞ്ചരിച്ച വഴിയില്‍ ഇവര്‍ കയറിയ കടകളിലെ ജീവനക്കാരെ വരെ നിരീക്ഷണത്തിന് വിധേയമാക്കി. ഇവരെ ചികിത്സിച്ച കോട്ടയം തിരുവാതുക്കലെ ആശുപത്രി അടപ്പിച്ചു. അവിടുത്തെ ഡോക്ടറെ ബലമായി നിരീക്ഷണത്തിന് വിധേയനാക്കി. ഇവരുമായി ഇടപെഴുകിയ ആളുകളെ പോലീസിനെ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കി. എന്നാല്‍ രോഗബാധിതരോടൊപ്പം മണിക്കൂറുകള്‍ ചെലവിട്ട വി.എന്‍.വാസവനെ നിരീക്ഷണത്തിന് വിധേയനാക്കാന്‍ ആരോഗ്യവകുപ്പോ, ജില്ലാ കളക്റ്ററോ തയ്യാറായിട്ടില്ല. 

വാസവന്‍ ഇടപെട്ടവരെയും വീട്ടുകാരെയും നിരീക്ഷണത്തിന് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. മാത്രമല്ല കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ വാസവന്റെ ഭരണമാണെന്ന ആരോപണവും ഉയരുന്നുണ്ട്. വാസവന്റെ ബന്ധുവും ആര്‍എംഒയുമായ ഡോ. രഞ്ജനാണ് ഇവിടെ എല്ലാ നിയന്ത്രിക്കുന്നത്. ഈ വാര്‍ഡില്‍ 3 ഹെഡ്‌നേഴ്‌സും, 18 സ്റ്റാഫ് നേഴ്‌സുമാണ് ഡ്യൂട്ടിക്കുള്ളത്. ഇവരെല്ലാം സിപിഎമ്മിന്റെ കെജിഎംഎയുടെ നേതാക്കളോ പ്രവര്‍ത്തകരോ ആണ്. വളരെ നിയന്ത്രണങ്ങളും സൂക്ഷ്മതയുമുള്ള വാര്‍ഡില്‍ വാസവന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ ഭക്ഷണപ്പൊതിയുമായി കയറിയത് വിവാദമായിരുന്നു. 3 ഹെഡ്‌നേഴ്‌സുമാരും അസോസിയേഷന്റെ നേതാക്കളാണ്. ഇതില്‍ ഒരു ഹെഡ്‌നേഴ്‌സ് അഞ്ചുവര്‍ഷമായി പേവാര്‍ഡില്‍ മാത്രം ജോലി ചെയ്യുന്നു. ഒരു വാര്‍ഡില്‍ സ്ഥിരമായി മൂന്ന് വര്‍ഷത്തിലേറെ ജോലിചെയ്യുരുതെന്ന നിയമം അട്ടിമറിച്ചാണ് ഇവരുടെ നിയമനം. മാത്രമല്ല ക്രമവിരുദ്ധമായി ഇവര്‍ക്ക് രാത്രികാല ഡ്യൂട്ടിയില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുമുണ്ട്്.

Tags: cpmcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.