Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാല് പുരുഷാര്‍ത്ഥങ്ങള്‍ക്കും ശ്രേഷ്ഠമായ മാര്‍ഗം

'ധര്‍മാര്‍ത്ഥകാമമോക്ഷോണാമിദമേവൈകസാധനം' ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങള്‍ക്കും ശ്രേഷ്ഠമായ മാര്‍ഗമാണ് സംഗീതം. ബ്രഹ്മ - വിഷ്ണു - മഹേശ്വരന്‍ എന്നീ മൂര്‍ത്തിത്രയം സംഗീതം അനുഭവിച്ചിരുന്നു. ഒരു മഹര്‍ഷിയായ നാരദന്‍ തന്റെ തംബുരുവിലൂടെ സംഗീതം ആസ്വദിക്കുന്നു. അസുരനെ വധിച്ച ദുര്‍ഗാദേവി കൈയില്‍ സംഗീതമാകുന്ന ശംഖുമേന്തി നില്‍ക്കുകയും അങ്ങനെ സംഗീത മാസ്മരികത ആസ്വദിക്കുകയും ചെയ്യുന്നു. സര്‍വശക്തനായ ഭഗവാന്‍ ശിവന്റെ കൈയില്‍ ഉടുക്ക് എന്ന സംഗീതോപകരണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 09:38 pm IST
in Samskriti

‘ധര്‍മാര്‍ത്ഥകാമമോക്ഷോണാമിദമേവൈകസാധനം’ ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങള്‍ക്കും ശ്രേഷ്ഠമായ മാര്‍ഗമാണ് സംഗീതം. ബ്രഹ്മ – വിഷ്ണു – മഹേശ്വരന്‍ എന്നീ മൂര്‍ത്തിത്രയം സംഗീതം അനുഭവിച്ചിരുന്നു. ഒരു മഹര്‍ഷിയായ നാരദന്‍ തന്റെ തംബുരുവിലൂടെ സംഗീതം ആസ്വദിക്കുന്നു. അസുരനെ വധിച്ച ദുര്‍ഗാദേവി കൈയില്‍ സംഗീതമാകുന്ന ശംഖുമേന്തി നില്‍ക്കുകയും അങ്ങനെ സംഗീത മാസ്മരികത ആസ്വദിക്കുകയും ചെയ്യുന്നു. സര്‍വശക്തനായ ഭഗവാന്‍ ശിവന്റെ കൈയില്‍ ഉടുക്ക് എന്ന സംഗീതോപകരണമുണ്ട്. അദ്ദേഹവും ഗീതത്താല്‍ പ്രീതിപ്പെടുന്നു. സംഗീതതത്വമറിയുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ ഓടക്കുഴല്‍ നാദം കൊണ്ട് വ്രജവാസികളെയും, ഗോപവൃന്ദത്തെയും, പക്ഷിമൃഗാദികളെയും മയക്കുന്നു. സകലകാലാധിപതിയായ സരസ്വതീദേവി വീണയേന്തിയിരിക്കുന്നത് സംഗീതസുഖം കൊണ്ടാണ്.

നാരദന്‍ തന്റെ സംഗീതമകരന്ദത്തില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. പരമശിവന്‍ നര്‍ത്തനം ചെയ്യുമ്പോള്‍ ദേവന്മാര്‍ ഓരോരുത്തരും അദ്ദേഹത്തിന് സേവനം ചെയ്യുന്നു. സരസ്വതീദേവി വീണമീട്ടുകയും, ബ്രഹ്മദേവന്‍ താളമിടുകയും, വിഷ്ണുഭഗവാന്‍ പഹടവാദ്യം വായിക്കുകയും, അപ്‌സരസ്സുകളും- കിന്നരന്മാരും ചേര്‍ന്ന് ശ്രുതിമീട്ടുകയും, നാരദമുനി പാട്ടുപാടുകയും, നന്ദിയും-ഭൃംഗിയും മദ്ദളം വായിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സംഗീതോത്സവത്തില്‍ എല്ലാ ദേവഗണങ്ങളും പങ്കുചേരുന്നു.

ശിവഭഗവാന്റെ പഞ്ചമുഖങ്ങളില്‍ നിന്നുണ്ടായ സംഗീതം ലൗകിക സംഗീതമെന്നും, വൈദിക സംഗീതമെന്നും രണ്ടു പ്രകാരത്തില്‍പ്പെടുന്നു. ജനങ്ങള്‍ക്കു മാത്രംആനന്ദം നല്‍കുന്ന സംഗീതമാണ് ലൗകിക സംഗീതം. യാഗങ്ങളില്‍ സാമഗാനം ചെയ്യുന്ന മോക്ഷത്തിന് നിദാനമായ സംഗീതമാണ് വൈദികസംഗീതം. ഇങ്ങനെയുള്ള വൈദിക സംഗീതം മാര്‍ഗിസംഗീതമെന്നും, ലൗകിക സംഗീതം ദേശിസംഗീതമെന്നും അറിയപ്പെടുന്നു എന്ന് ലക്ഷണഗ്രന്ഥമായ സംഗീതദാമോദരത്തില്‍ പറഞ്ഞിരിക്കുന്നു.    

മാര്‍ഗി സംഗീതത്തെ ബ്രഹ്മാവ് ഭരതമുനിക്ക് ഉപദേശിക്കുകയും അപ്‌സരസ്ത്രീകളും ഗന്ധര്‍വന്‍മാരും സംഗീതമഭ്യസിച്ച് ശിവഭഗവാന്റെ മുന്‍പില്‍ പാടുകയും ചെയ്തു. അതിനുശേഷം ഭഗവാന്റെ അടുത്തുനിന്ന് താണ്ഡവ നൃത്തവും, പാര്‍വതീദേവിയുടെ അടുത്തുനിന്ന് ലാസ്യനൃത്തവും അഭ്യസിക്കുകയും ഭരതമുനി തന്റെ ശിഷ്യഗണങ്ങള്‍ക്ക് അത് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ ആശിഷ്യന്മാര്‍ മുഖാന്തരം ആ സംഗീതം ദേശങ്ങള്‍ തോറും വ്യാപിക്കുകയും ദേശീസംഗീതം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തുവെന്ന് ലക്ഷണ ഗ്രന്ഥമായ സംഗീത പാരിജാതത്തില്‍ പറഞ്ഞിരിക്കുന്നു.

സാരമതി രാഗത്തിലുള്ള ‘മോക്ഷമു ഗലദാ ഭുവിലോ ജീവന്മുക്തുലു ഗാനിവാരലകു’ എന്ന കൃതിയിലൂടെ ‘സംഗീതത്തിലൂടെ മോക്ഷം കൈവരുന്നു’ എന്ന് ത്യാഗരാജസ്വാമികള്‍ പറയുന്നു. ‘സ്വരരാഗസുധാ രസയുതഭക്തി’ എന്ന ത്യാഗരാജ കൃതിയിലൂടെ …ഒരുവന് ആത്മസാക്ഷാത്കാരം ലഭിക്കുന്നതെങ്ങനെയെന്നും, ഏകാഗ്രത ലഭിക്കുന്നതെങ്ങനെയെന്നും സൂചിപ്പിച്ചിരിക്കുന്നു. കൂടാതെ ശരീരത്തില്‍ നിന്നുത്ഭവിക്കുന്ന നാദത്തെക്കുറിച്ചും, മനുഷ്യ ശരീരത്തിലെ ഏഴുചക്രങ്ങളില്‍ നിന്നുമുള്ള ഏഴുസ്വരങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും പറയുന്നു. അദ്ദേഹത്തിന്റെ തന്നെ ജഗന്മോഹിനിരാഗത്തിലുള്ള ‘ശോഭില്ലുസപ്തസ്വര’ എന്ന കൃതിയില്‍ സ്വരങ്ങളുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നു.

(അനുപല്ലവിയില്‍ ….’നാഭിഹൃദ്കണ്ഠരസന നാസാദുലയന്തു’) (നാളെ: നാദങ്ങളും സ്വരങ്ങളും)  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.