Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ഭ്രൂണത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയെ ഗര്‍ഭോപനിഷത്തില്‍ വിവരിക്കുന്നുണ്ട്. അതനുസരിച്ച് ഏഴാം മാസത്തിലാണ് ജീവന്റെ പ്രവേശം. ഒന്‍പതാം മാസത്തില്‍ പൂര്‍വജന്മസ്മൃതി ഉണ്ടാകുന്നു. പാപകര്‍മ്മങ്ങളെ ഓര്‍ത്ത് ദുഃഖിക്കുന്നു. ഈ ജന്മം സാംഖ്യയോഗമാര്‍ഗം പിന്തുടരാന്‍ നിശ്ചയിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 10:08 pm IST
inSamskriti

ഭ്രൂണത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയെ ഗര്‍ഭോപനിഷത്തില്‍ വിവരിക്കുന്നുണ്ട്. അതനുസരിച്ച് ഏഴാം മാസത്തിലാണ് ജീവന്റെ പ്രവേശം. ഒന്‍പതാം മാസത്തില്‍ പൂര്‍വജന്മസ്മൃതി ഉണ്ടാകുന്നു. പാപകര്‍മ്മങ്ങളെ ഓര്‍ത്ത് ദുഃഖിക്കുന്നു. ഈ ജന്മം സാംഖ്യയോഗമാര്‍ഗം പിന്തുടരാന്‍ നിശ്ചയിക്കുന്നു. പക്ഷേ പ്രസവം നടന്ന ഉടനെ തന്നെ വൈഷ്ണവവായുവിന്റെ സ്പര്‍ശം ഉണ്ടാകുകയും അതോടെ പൂര്‍വജന്മം, ഗര്‍ഭാശയത്തില്‍ വെച്ചെടുത്ത തീരുമാനം എന്നിവയെല്ലാം വിസ്മരിക്കുകയും ചെയ്യുന്നു എന്നാണ് ഈ ഉപനിഷത്ത് പറയുന്നത്. സുശ്രുതനും ചരകനും ഭ്രൂണത്തിന്റെ ക്രമമായ വികാസത്തെയും പ്രസവകര്‍മ്മത്തെയും വിസ്തരിച്ചു പറയുന്നുണ്ട്. ഭൗതികഘടകങ്ങളും സൂക്ഷ്മശരീരവും ആത്മാവും ചേര്‍ന്ന ഭ്രൂണം ആണ് ചരകാദികളുടെ ശാസ്ത്രത്തില്‍ അനുദിനം വികാസപരിണാമങ്ങള്‍ക്കു വിധേയമാകുന്നത്. സുശ്രുതപക്ഷം അനുസരിച്ച് സോമാംശ (ജലാംശം) മായ ശുകഌവും ആഗ്‌നേയമായരക്തവും പഞ്ചഭൂതങ്ങളുടെ സൂക്ഷ്മകണങ്ങളും കൂടിച്ചേര്‍ന്ന് പരസ്പരം സഹകരിച്ചാണ് ശരീരമായി പരിണമിക്കുന്നത്. സുശ്രുതന്റെ അഭിപ്രായപ്രകാരംസ്ത്രീപുരുഷസംയോഗത്തിലുണ്ടാകുന്ന ചൂട് വായുവിനെ ഉദ്ദീപിപ്പിക്കുകയും അവ രണ്ടും ചേര്‍ന്ന് ശുകഌക്ഷേപത്തിനു കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ ചരകന്‍ പറയുന്നത് ശുകഌക്ഷേപത്തിനു കാരണം ആനന്ദഹര്‍ഷം ആണെന്നാണ്. ശരീരമാസകലം വ്യാപിച്ചു നിലക്കൊള്ളുന്ന ശുകഌധാതു ഈ ഹര്‍ഷം മൂലം പുറത്തുവന്ന് ഗര്‍ഭാശയത്തില്‍ പ്രവേശിക്കുകയും അവിടെ വെച്ച് രക്തവുമായി കൂടിച്ചേരുകയും ചെയ്യുന്നു. ചരകന്റെ ഈ നിലപാട് ആനന്ദമാണ് സൃഷ്ടികാരണം എന്ന അദൈ്വതതന്ത്രത്തിന്റെ നിലപാടുമായി ഒത്തുപോകുന്നതാണ്. ഈ സന്ദര്‍ഭത്തില്‍, സുശ്രുതപക്ഷപ്രകാരം, സൂക്ഷ്മശരീരിയായ ആത്മാവ്സത്വരജസ്തമോഗുണങ്ങളുടെയും ദൈവികാസുരങ്ങളുടെയും ഭൗതികസ്വഭാവങ്ങളും മറ്റു സവിശേഷതകളും ആയി കൂടിച്ചേരുന്നു. ചരകന്റെ അഭിപ്രായത്തില്‍ ആത്മാവ് ഭൗതികഭാഗങ്ങളുമായി കൂടിച്ചേരുന്നത് മനസ്സ് അഥവാ സത്വം എന്ന അവയവം (സത്വകരണം) വഴിക്കാണ്. വ്യാഖ്യാതാവായ ചക്രപാണി അതിനെ ഇങ്ങനെ വിശദമാക്കുന്നു ആത്മാവ് നിഷ്പന്ദമാണ്. അതിനോടു ചേര്‍ന്നു നില്‍ക്കുന്ന മനസ്സ് എന്ന കരണത്തിന്റെ പ്രവര്‍ത്തിയെ ആത്മപ്രവൃത്തിയായികരുതുകയാണ് ചെയ്യുന്നത്  എന്നാണ്. ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ചക്രപാണി ഇവിടെ സാംഖ്യദര്‍ശനത്തിന്റെ നിലപാടുമായി സഖ്യം ചെയ്യുകയാണ്.

ചരകസംഹിതയിലെ വരികളില്‍ ആത്മാവ് നിശ്ചലമാണ് എന്നു പറയുന്നില്ല. ആത്മാവ് കര്‍ത്താവാണ്, പ്രവര്‍ത്തിക്കുന്നവനാണ്, വിശ്വകര്‍മ്മാവാണ്, സത്വം ഒരു ഉപകരണമാണ് അവയവമാണ് എന്നാണ് ചരകന്‍ (സത്വകരണോ ഗുണഗ്രഹണായ പ്രവര്‍ത്തതേ ചരകസംഹിതാ 4. 4. 8) പറയുന്നത്. ക്രമേണ ഭ്രൂണം പരിണാമവിധേയമാകുന്നു. ശിശുവിന്റെ അവയവങ്ങള്‍ പ്രകടമായി വരുന്നു. ഓരോ മാസത്തെയും ഇത്തരത്തിലുള്ള വളര്‍ച്ചയെ ചരകസംഹിതയും മറ്റുംവിശദമാക്കുന്നുണ്ട്. നാലാം മാസം ഹൃദയം വ്യക്തമാകുന്നു. അതോടെ ബോധവും തെളിയുന്നു. കാരണം ഹൃദയമാണ് ബോധത്തിന്റെ ഇരിപ്പിടം. എട്ടാം മാസത്തില്‍ മാതാവില്‍നിന്നും ഓജസ്സിന്റെ സംക്രമണം തുടങ്ങുന്നു. തന്മൂലം എട്ടാം മാസത്തിലെ പ്രസവം ആയുസ്സു കുറയാന്‍ ഇടയാക്കും. ആകാശാദിപഞ്ചഭൂതങ്ങളില്‍ നിന്നും ഇന്ദ്രിയങ്ങളും ശരീരത്തിന്റെ പ്രത്യേകതകളും എങ്ങിനെ രൂപപ്പെടുന്നു എന്നു ചരകന്‍ സംഹിതയില്‍ വര്‍ണ്ണിക്കുന്നുണ്ട്. അതാതു ഭൂതങ്ങളില്‍ നിന്നുമുടലെടുക്കുന്ന ഇന്ദ്രിയങ്ങളും സവിശേഷതകളും പിന്നീട് അതാതു ഭൂതങ്ങളെ ഭക്ഷണാദികള്‍ വഴി സ്വാംശീകരിച്ച് വളരുകയും നിലനില്‍ക്കുകയും ചെയ്യുന്നു. അവയവങ്ങളുടെ ഉല്‍പ്പത്തിക്രമത്തെപ്പറ്റി അഭിപ്രായഭേദങ്ങള്‍ കാണാം. കുമാരശിരസ്സ്, ശൗനകന്‍, കാങ്കായനന്‍,കൃതവീര്യന്‍, ഭദ്രകാപ്യന്‍, പാരാശരന്‍, ഭദ്രശൗനകന്‍, ബഡിശന്‍, മാര്‍ക്കണ്ഡേയന്‍, വൈദേഹജനകന്‍, മാരിചി, സുഭൂതി ഗൗതമന്‍, ധന്വന്തരി എന്നീ ആചാര്യന്മാരുടെ ഭിന്നാഭിപ്രായങ്ങള്‍ ചരകനും സുശ്രുതനും രേഖപ്പെടുത്തിയിട്ടുണ്ട്. ചരകനെപ്പോലെ സുശ്രുതനും ഭ്രൂണം, അവയവങ്ങള്‍,സപ്തധാതുക്കള്‍ മുതലായവയുടെ വളര്‍ച്ചയുടെ അതിസൂക്ഷ്മതലങ്ങളുടെ വിവരണം നല്‍കുന്നുണ്ട്. ശാരീരികവും മാനസികവുമായ ഈ മാറ്റങ്ങളൊന്നും തന്നെ ആത്മാവിനെ ബാധിക്കുന്നില്ല എന്നു ചരകന്‍ പറയുന്നു. (നിര്‍വികാരപരസ്ത്വാത്മാ സര്‍വഭൂതാനാം നിര്‍വിശേഷസത്വശരീരയോസ്തുവിശേഷാദ് വിശേഷോപലബ്ധി: ചരകസംഹിതാ 4. 4. 34). സുഖദു;ഖങ്ങളും ആത്മാവിന്റേതല്ല സത്വം അഥവാ മനസ്സ്, ശരീരം എന്നിവയുടേതാണ്.

ശരീരവുമായി ബന്ധപ്പെട്ട്്് വാതം, പിത്തം, ശ്‌ളേഷ്മം (കഫം) എന്നീ മൂന്നു ദോഷങ്ങളും സത്വം അഥവാ മനസ്സുമായി ബന്ധപ്പെട്ട് രജസ്സ്, തമസ്സ്എന്നീ രണ്ടു ദോഷങ്ങളുമുണ്ടെന്നും ചരകന്‍ പറയുന്നു. ആദ്യത്തെ മൂന്നെണ്ണത്തിന്റെ വൈകല്യം കൊണ്ട് ശരീരത്തിനും രണ്ടാമത്തെ രണ്ടെണ്ണം കൊണ്ട് മനസ്സിനും രോഗാവസ്ഥ ഉണ്ടാകുന്നു. വാത, പിത്ത, കഫങ്ങളെ ധാതുക്കളായും ദോഷങ്ങളായും കരുതുന്നു. ധാതുക്കള്‍ എന്നാല്‍ ശരീരത്തെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ ആണ്. പഞ്ചഭൂതങ്ങള്‍ പരിണമിച്ചുണ്ടായ വസ്തുക്കളുടെ (ധാതുക്കള്‍) സമുദായമാണ് ശരീരം. രസം, രക്തം, മാംസം,മേദസ്സ്, അസ്ഥി, മജ്ജാ, ശുക്ലം എന്നിവയെ സപ്തധാതുക്കള്‍ എന്നു പറയുന്നു. വാതപിത്തകഫങ്ങളെപ്പോലെ ഇവയും പഞ്ചഭൂതങ്ങളുടെഉല്‍പ്പന്നങ്ങളാണ്. ഈ സപ്തധാതുക്കളെ കൂടാതെ പത്ത് ഉപധാതുക്കളെയും ഭോജന്‍ പറയുന്നുണ്ട്. സിരാ, സ്‌നായു, ആര്‍ത്തവരക്തം, ത്വക്കിന്റെ ഏഴ്അടരുകള്‍ എന്നിവയാണവ. ദഹനപ്രക്രിയ വഴി കഴിച്ച ഭക്ഷണം മുഴുവന്‍ രസമായി മാറുന്നില്ല. മാറാത്ത ശേഷവസ്തുക്കളെ കിട്ടം (ശിഷ്ടം) അഥവാ മലം എന്നു ചരകസംഹിതയില്‍ പറയുന്നു. ഈ കിട്ടത്തില്‍ നിന്നാണ് വാതം, പിത്തം, കഫം, വിയര്‍പ്പ്, മൂത്രം, അമേധ്യം, ചെവി, കണ്ണ്, മൂക്ക്, വായ്,രോമകൂപങ്ങള്‍ എന്നിവയിലടിയുന്ന അഴുക്കുകള്‍, ശരീരത്തിലെ രോമങ്ങള്‍, നഖം തുടങ്ങിയവ ഉണ്ടാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.