Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌േനഹം പ്രകടിപ്പിക്കുക

പല സ്ത്രീകളും പറയാറുണ്ട്, 'ഞാന്‍ എന്റെ ഹൃദയവേദനകള്‍ ഭര്‍ത്താവിനോടു പറയുമ്പോള്‍ അദ്ദേഹം അതുകേട്ട് ഒന്നു മൂളുകയല്ലാതെ തിരിച്ചു് ഒരാശ്വാസവാക്കു പോലും പറയാറില്ല. അല്പംപോലും സ്‌േനഹം അദ്ദേഹം എന്നോടു കാണിക്കാറില്ല.'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 08:50 pm IST
in Samskriti

മക്കളേ,

പല സ്ത്രീകളും പറയാറുണ്ട്, ‘ഞാന്‍ എന്റെ ഹൃദയവേദനകള്‍ ഭര്‍ത്താവിനോടു പറയുമ്പോള്‍ അദ്ദേഹം അതുകേട്ട് ഒന്നു മൂളുകയല്ലാതെ തിരിച്ചു് ഒരാശ്വാസവാക്കു  പോലും പറയാറില്ല. അല്പംപോലും സ്‌േനഹം അദ്ദേഹം എന്നോടു കാണിക്കാറില്ല.’ ഇത്തരം കാര്യങ്ങളെക്കുറിച്ച് അവരുടെ ഭര്‍ത്താക്കന്മാരോടു ചോദിച്ചാല്‍ അവര്‍ പറയും, ‘അങ്ങനെയല്ല, എനിക്കവളോടു നിറഞ്ഞ സ്‌േനഹമാണ്. പക്ഷെ, അവള്‍ക്ക് എപ്പോഴും പരാതി പറയാനേ നേരമുള്ളു’. ഇരുവരുടെയും ഉള്ളില്‍ സ്‌േനഹമുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണിത്. താമസിക്കുന്നത് നദിക്കരയിലാണെങ്കിലും വെള്ളം കിട്ടാതെ ദാഹിച്ചു മരിക്കുന്നതുപോലെയാണിത്. കാരണം യഥാര്‍ത്ഥത്തില്‍ എല്ലാവരുടെയും ഉള്ളില്‍  സ്‌േനഹമുണ്ട്. പക്ഷെ, പ്രകടിപ്പിക്കാത്ത സ്‌േനഹം കല്ലിനുള്ളിലെ തേന്‍ പോലെയാണ്. അതിന്റെ മാധുര്യം നമുക്കു നുകരാന്‍ കഴിയുന്നില്ല.  

സ്‌േനഹം ഉള്ളില്‍ മറച്ചുവയേ്ക്കണ്ട ഒന്നല്ല. അതു വേണ്ടസമയത്തു പ്രകടമാക്കണം. നമുക്കു പൊതുവെ, പരസ്പരം ഹൃദയം അറിയാന്‍ കഴിയാത്ത സ്ഥിതിക്ക് സ്‌േനഹം ഉള്ളില്‍ വെച്ചുകൊണ്ടിരുന്നാല്‍ പോരാ. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അതു പുറമേക്കു പ്രകടിപ്പിക്കുകതന്നെ വേണം. കുടുംബജീവിതത്തിലെ ശാന്തിക്കും സമാധാനത്തിനും ഇതു കൂടിയേ തീരൂ. പ്രകടമല്ലാത്ത സ്‌േനഹം, ദാഹിച്ചു വലയുന്ന ഒരുവനു ഐസുകട്ട കൊടുക്കുന്നതുപോലെയാണു്. അവന്റെ ദാഹം ശമിപ്പിക്കുവാന്‍ അത് ഉടനെ ഉപകരിക്കില്ല. അതിനാല്‍ നമ്മള്‍ നമുക്കുചുറ്റുമുള്ളവരുടെ ലോകത്തിലേക്കിറങ്ങണം. പരസ്പരം ഉള്ളു തുറന്നു സ്‌േനഹം  പങ്കുവെക്കുവാന്‍ കഴിയണം.  

ഒരിക്കല്‍ ഒരു സന്ന്യാസി ഒരു ജയില്‍ സന്ദര്‍ശിച്ചു. അവിടെ ഉണ്ടായിരുന്ന ജയില്‍പ്പുള്ളികളുമായി അദ്ദേഹം സൗഹാര്‍ദ്ദം പങ്കുവെച്ചു. അവരുടെ കൂട്ടത്തില്‍ കൗമാരപ്രായക്കാരനായ ഒരു കുട്ടിയും ഉണ്ടായിരുന്നു. അവനു സംഭവിച്ച വിധിയെക്കുറിച്ചോര്‍ത്തു അദ്ദേഹത്തിന്റെ ഹൃദയം ആര്‍ദ്രമായി. അദ്ദേഹം അവന്റെ സമീപത്തു ചെന്ന് അവന്റെ തോളില്‍ സ്‌േനഹപൂര്‍വ്വം കൈവച്ച്, പുറത്തു തലോടിക്കൊണ്ടു ചോദിച്ചു, ‘എന്റെ കുട്ടീ, ഈ കുപ്രസിദ്ധരായ കുറ്റവാളികളുടെ കൂട്ടത്തില്‍ നീ എങ്ങനെ വന്നുപെട്ടു?’അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവന്‍ പതിഞ്ഞ സ്വരത്തില്‍ ഉത്തരം പറഞ്ഞു, ‘എന്റെ കുട്ടിക്കാലത്ത് ഇതുപോലെ എന്നെ സ്‌േനഹപൂര്‍വ്വം  തലോടുവാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍, വാത്സല്യപൂര്‍വ്വം ഒരു വാക്കു സംസാരിക്കുവാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ഇന്നിവിടെ എത്തുമായിരുന്നില്ല.’ കുഞ്ഞുങ്ങള്‍ക്കു ബാല്യകാലത്ത് സ്‌േനഹം നല്കുക എന്നത് വളരെ പ്രധാനമാണ്. സ്‌േനഹം സ്വീകരിച്ചും തിരിച്ചുനല്കിയും വളരാന്‍ അവരെ പരിശീലിപ്പിക്കണം. എന്നാല്‍ ഇന്നു പരസ്പരം സ്‌േനഹം കൊടുക്കാനും കഴിയുന്നില്ല, സ്വീകരിക്കാനും കഴിയുന്നില്ല. അതുകാരണം അവരുടെ ഹൃദയങ്ങള്‍ ശുഷ്‌കമായിത്തീരുന്നു. സത്യത്തില്‍ കൊടുക്കുന്തോറും വളരുന്ന ഒന്നാണ് സ്‌േനഹം; കൊടുത്താല്‍ അതു തിരിച്ചുകിട്ടുകയും ചെയ്യും. സ്‌േനഹം ഹൃദയത്തെ ആര്‍ദ്രമാക്കും, വികസിപ്പിക്കും. അതിനാല്‍ സ്‌േനഹം ഹൃദയത്തില്‍ ഒളിപ്പിച്ചുവെയ്‌ക്കാനുള്ളതല്ല, വാക്കിലും നോക്കിലും പ്രവൃത്തിയിലും പ്രകാശിപ്പിക്കുവാനുള്ളതാണ്.  

നമ്മുടെ കൈയിലിരുന്നിട്ടും നമ്മള്‍ കാണാതെ പോകുന്ന ധനമാണ് സ്‌േനഹം. കൊടുക്കുന്നവനു വാങ്ങുന്നവനേക്കാള്‍ സന്തോഷം നല്‍കുന്നതാണ് സ്‌േനഹമെന്ന ധനം. മറ്റു മിക്ക ധനങ്ങളുടെയും മൂല്യം കുറച്ചു കാലം കഴിയുമ്പോള്‍  കുറഞ്ഞെന്നിരിക്കാം. എന്നാല്‍ സ്‌േനഹത്തിന്റെ മൂല്യം ഒരിക്കലും കുറയുന്നില്ല.  

സ്‌േനഹത്തിന്റെ കാല്‍പ്പാടുകള്‍ മാത്രമാണ് കാലത്തിന്റെ പാതയില്‍ എന്നും മായാതെ കിടക്കുന്നത്. തന്നെക്കാള്‍ ശക്തനായ ശത്രുവിനെയും ഹനിക്കുന്ന ആയുധവും സ്‌േനഹം തന്നെ. സ്‌േനഹം ദുഃഖങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ്. എത്രകണ്ടു സ്‌േനഹം കൊടുക്കാനും സ്വീകരിക്കാനും കഴിഞ്ഞു എന്നതാണ് ജീവിതവിജയത്തിന്റെ അളവുകോല്‍.

അതിനാല്‍  ഉള്ളിലെ സ്‌േനഹത്തെ നമുക്കുണര്‍ത്താം. നമ്മുടെ ഓരോ ചിന്തയിലൂടെയും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അതു ലോകത്തില്‍ പ്രകടമാകട്ടെ. ജാതിയുടെയോ മതത്തിന്റെയോ കുലത്തിന്റെയോ മതിലുകള്‍ക്കുള്ളില്‍ തളച്ചിടാതെ അതു സര്‍വ്വത്ര പരന്നൊഴുകട്ടെ. സ്‌േനഹമാകുന്ന നദി എല്ലാ ജീവജാലങ്ങളെയും തഴുകിയൊഴുകട്ടെ. അപ്പോള്‍ ഈ ഭൂമിയിലെ നമ്മുടെ ജീവിതം ധന്യമാകും. മാതാ അമൃതാനന്ദമയി  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.