Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡുവികസനത്തിന് സര്‍ക്കാര്‍, റോഡിനായി ഏറ്റടുത്ത സ്ഥലം വിട്ടുകൊടുക്കാതെ പള്ളികമ്മറ്റി, സ്ഥലപരിമിതിയില്‍ കുരിശുപള്ളികവല

എംസി റോഡ് നവീകരണം വീതി കൂട്ടികൊണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് പലയിടങ്ങളിലും റോഡിന് നന്നായി വീതി കൂടിയപ്പോള്‍ ടൗണില്‍ പേരിന് മാത്രമാണ് വീതി കൂട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 04:00 pm IST
in Kottayam

ഏറ്റുമാനൂര്‍: എംസി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും ഏറ്റുമാനൂര്‍ ടൗണിന് ഇനിയും ഗതാഗതക്കുരുക്കില്‍ നിന്ന് മോചനമായിട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമെന്ന നിലയില്‍ പേരെടുത്ത ഏറ്റുമാനൂരില്‍ കുരുക്ക് ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത് റോഡ് നവീകരണത്തിലെ വീഴ്ചകള്‍ തന്നെയാണ്.  

എംസി റോഡ് നവീകരണം വീതി കൂട്ടികൊണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മറ്റ് പലയിടങ്ങളിലും റോഡിന് നന്നായി വീതി കൂടിയപ്പോള്‍ ടൗണില്‍ പേരിന് മാത്രമാണ് വീതി കൂട്ടിയത്. റോഡ് പണിയിലെ അപാകതകള്‍ക്കു പുറമെയാണ് വ്യാപകമായ രീതിയിലുള്ള കയ്യേറ്റവും മറ്റും. നഗരഹൃദയത്തില്‍ കുരിശുപള്ളി കവലയില്‍ ക്രിസ്തുരാജ പള്ളി വക സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ധാരണയാകുകയും ഇതനുസരിച്ച് റോഡിന്റെ നടുവിലുണ്ടായിരുന്ന കുരിശുപള്ളി മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സ്ഥലം വിട്ടു കൊടുക്കാന്‍ പള്ളി തയ്യാറാകാതെ വന്നതോടെ റോഡിന് വീതി കൂട്ടിയതിന്റെ ഒരു ഫലവും ഏറ്റുമാനൂരില്‍ ലഭിക്കാതായി.  

കെഎസ്‌ടിപിയുടെ റോഡുപണിയുടെ കാലാവധി കഴിഞ്ഞു. ഇനി ഈ സ്ഥലം വിട്ടുകിട്ടിയാലും റോഡുവികസനം നടക്കില്ല. അതിരമ്പുഴ, കോട്ടയം, നീണ്ടൂര്‍, പാലാ, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് റോഡുകള്‍ സംഗമിക്കുന്ന ഈ ഭാഗത്ത് വികസനത്തിന് വിലങ്ങുതടിയായി പള്ളിയുടെ സ്ഥലം കിടക്കുകയാണ്. ഈ സ്ഥലം ഏറ്റെടുത്ത് നവീകരണം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ അധികൃതരും പരാജയപ്പെടുകയാണ്. സെന്റിന് ആറ് ലക്ഷം എന്ന നിരക്കില്‍ വിലയുറപ്പിച്ച് പള്ളിയുടെ  ഒരു സെന്റിലധികം സ്ഥലമാണ് കെഎസ്‌ടിപി ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി 2011ല്‍ ഏഴ് ലക്ഷം രൂപാ നല്‍കി. എന്നാല്‍ പുതിയ കുരിശുപള്ളി നിര്‍മ്മിച്ചതിന്റെ ചെലവ് 17 ലക്ഷം ഉള്‍പ്പെടെ 19 ലക്ഷവും പലിശയും കൂടി ലഭിച്ചാലേ സ്ഥലം വിട്ടു നല്‍കാനാവൂ എന്നായിരുന്നു പള്ളിയുടെ നിലപാട്.  

1995 കാലഘട്ടത്തിലാണ് എംസി റോഡിന്റെ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കുകളോ വാഹനങ്ങളുടെ എണ്ണം പെരുകുന്നതോ മുന്നില്‍ കാണാതെയായിരുന്നു അന്ന് എംസി റോഡിന്റെ നവീകരണം വിഭാവനം ചെയ്തത്. അന്നത്തെ ഗതാഗതത്തിരക്ക് മാത്രം കണക്കിലെടുത്ത് തുടങ്ങിയ വികസനപ്രക്രീയകള്‍ രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് പൂര്‍ത്തിയായപ്പോഴേക്കും വാഹനങ്ങളുടെ എണ്ണവും മറ്റും പതിന്മടങ്ങ് വര്‍ദ്ധിച്ചു. 2002ല്‍ ഏറ്റെടുത്ത് കല്ലിട്ട സ്ഥലം റോഡ് നവീകരണത്തിനായി കരാരാറുകാര്‍ക്ക് കൈമാറിയത് 2014ലാണ്. ഇതിനോടകം സ്ഥലം വിട്ടുകൊടുത്ത സ്വകാര്യവ്യക്തികള്‍ തന്നെ പലയിടത്തും കയ്യേറ്റം നടത്തി. നവീകരണം നടക്കുന്നതിനിടെ തന്നെ റോഡിലേക്കിറക്കി കെട്ടിടവും മതിലും നിര്‍മ്മിച്ചവരുമുണ്ട്. ഇതിനിടെ എംസി റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ അന്നത്തെ തഹസില്‍ദാരുടെ നേതൃത്വത്തിലുളള്ള സംഘം പരിശോധിക്കുകയും ജനങ്ങളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമാവുകയും ചെയ്തിരുന്നു. 

Tags: developmentmc road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.