Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം ലജ്ജിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 05:00 am IST
in Vicharam

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ ആരുമുന്നില്‍, ആരു പിന്നില്‍ എന്ന് തെളിയിക്കാനുള്ള മത്സരമാണ് കേരള നിയമസഭയില്‍ ഇന്നലെ അരങ്ങേറിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും കേരള നിയമസഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നെറികെട്ട പ്രതിഷേധം നടത്തുകവ ഴി നിയമസഭയുടെ അന്തസ്സ് തകര്‍ക്കുകയാണുണ്ടായതെന്ന കാര്യത്തില്‍ സംശയമേതുമില്ല. വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തുന്ന ഗവര്‍ണറെ എല്ലാ ആദരവോടും കൂടിയാണ് സഭാംഗങ്ങള്‍ വരവേല്‍ക്കാറ്. നമ്മള്‍ ഇതുവരെ പുലര്‍ത്തി വന്നിരുന്ന എല്ലാ മര്യാദകളെയൂം ഇല്ലായ്‌മചെയ്യുന്ന, നമുക്കുണ്ടെന്ന് നാം കൊട്ടിഘോഷിക്കാറുള്ള സാംസ്‌കാരിക ഔന്ന്യത്തത്തെ തകര്‍ക്കുന്ന നടപടിയാണ് ഇന്നലെ നിയമസഭയില്‍ ഉണ്ടായത്. നാല് വോട്ടിനുവേണ്ടി എന്ത് പേക്കൂത്തും കാട്ടും എന്ന് വിളിച്ചുപറയുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടരും.

 കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കുകയും രാഷ്‌ട്രപതി ഒപ്പുവച്ച് രാജ്യത്തിന്റെ നിയമമാകുകയും ചെയ്ത ‘പൗരത്വ ഭേദഗതി നിയമ’ത്തിനെതിരെയാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചും അസത്യം പ്രചരിപ്പിച്ചും മുസ്ലീം ജനവിഭാഗങ്ങളില്‍ ഭീതി നിറച്ച് രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ശ്രമിച്ചത്. ആദ്യ ദിനങ്ങളില്‍ ചിലരെങ്കിലും അതില്‍പ്പെട്ട് സമരത്തിനിറങ്ങിയെങ്കിലും ഇപ്പോള്‍ പ്രതിഷേധങ്ങളെല്ലാം തണുത്തുറഞ്ഞു. ഒരു തരത്തിലും രാജ്യത്തെ പൗരന്മാരെയാരെയും ഈ നിയമം ബാധിക്കുന്നതല്ലെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങി. ആദ്യഘട്ടത്തില്‍ കനത്ത പ്രതിഷേധം അരങ്ങേറിയ ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇപ്പോള്‍ പ്രതിഷേധങ്ങളില്ല. ജനങ്ങളെ നിയമത്തിന്റെ ശരിയായ വശങ്ങള്‍ മനസ്സിലാക്കി, പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു. നിയമഭേദഗതി നടപ്പിലാക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയുമാണ്. രാജ്യം മുഴുവനുള്ള അവസ്ഥ ഇതാണെന്നിരിക്കെ ഇപ്പോഴും കേരളത്തില്‍ മാത്രം പ്രതിഷേധം നടത്തുന്നതില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. അത് നിയമത്തോടുള്ള അനിഷ്ടത്തിനപ്പുറം അടുത്തുവരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ട് എങ്ങനെയും തങ്ങള്‍ക്കനുകൂലമാക്കുക എന്ന ആര്‍ത്തി മാത്രമാണെന്ന് വ്യക്തം. ഇന്നലെ നിയമസഭയില്‍ കണ്ടതും അതിനു വേണ്ടിയുള്ള നാടകം മാത്രമാണ്.

പൗരത്വ നിയമത്തില്‍ കേരള ഗവര്‍ണര്‍ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അതില്‍ നിന്ന് അണുവിട അദ്ദേഹം പുറകോട്ടു പോയിട്ടുമില്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ എഴുതിക്കൊടുത്ത, പൗരത്വനിയമത്തിനെതിരായ പരാമര്‍ശം വായിച്ചപ്പോഴും നിയമത്തെ എതിര്‍ക്കുന്നതില്‍ തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. നിയമസഭയിലടക്കം തനിക്കെതിരായി ഉണ്ടായ പ്രതിഷേധങ്ങളെ അര്‍ഹിക്കുന്ന പുച്ഛത്തോടെയാണ് അദ്ദേഹം അവഗണിച്ചതും. ‘ഇതിലും വലിയ പ്രതിഷേധം താന്‍ നേരിട്ടിട്ടുണ്ടെ’ന്ന അദ്ദേഹത്തിന്റെ പ്രതികരണം അത് വ്യക്തമാക്കുന്നു. 

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ പ്രമേയവും പൗരത്വ പ്രതിഷേധത്തില്‍ തങ്ങളാണ് മുന്നിലെന്ന് വരുത്തി തീര്‍ക്കാനാണ്. നിരവധി പ്രമേയങ്ങള്‍ കേരള നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസ്സര്‍ മദനിയെ തുറന്നുവിടണമെന്നതടക്കം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഈര്‍ക്കില്‍ പാര്‍ട്ടികളെല്ലാം കൂടി ചേര്‍ന്ന് പ്രമേയം പാസ്സാക്കി, കേരള നിയമസഭയുടെ അന്തസ്സിടിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരായ നീക്കങ്ങളിലൂടെ വീണ്ടും സഭയുടെ അന്തസ്സിനു കോട്ടം തട്ടുന്ന നടപടികളാണ് ഉണ്ടാകുന്നത്. നിയമസഭയിലെത്തിയ ഗവര്‍ണറെ തടയുകയും അദ്ദേഹത്തിനെതിരായി മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നതിന് നേതൃത്വം നല്‍കുക വഴി പൊതു പ്രവര്‍ത്തകനു വേണ്ട യാതൊരു സാമാന്യഗുണങ്ങളും ഇല്ലാത്ത നേതാവാണ് താനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീണ്ടും തെളിയിച്ചിരിക്കുന്നു. മുഖ്യമന്ത്രികസേരയിലേക്ക് കണ്ണുംനട്ടിരിക്കുന്ന അദ്ദേഹത്തിന് അപ്രാപ്യമായ സ്ഥാനമാകുമതെന്നും പറയാതെ വയ്യ. നാവ് വോട്ടിനുവേണ്ടി എന്തും ചെയ്യുന്ന നേതാവ് ആ സ്ഥാനത്തെത്താനും പാടില്ല. നിയമസഭയിലെ ഇന്നലത്തെ സംഭവങ്ങളില്‍ കേരള സമൂഹം തല താഴ്‌ത്തി നില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

India

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

India

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

Kerala

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

Spiritual

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പം, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി, വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.