Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരുതിയിരിക്കാം കൊറോണയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 06:56 am IST
inVicharam

ചൈനയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കുറിച്ചാണ് ഇപ്പോള്‍ വൈദ്യശാസ്ത്ര ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. 1960 കളിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. കിരീടത്തിന് സമാനമായ ചില പ്രൊജക്ഷനുകള്‍ ഈ വൈറസിനുള്ളതുകൊണ്ടാണ് കൊറോണ വൈറസ് എന്ന പേരുവന്നത്. കൊറോണ എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം കിരീടം എന്നാണ്. 

ഈ വൈറസിനെ ചെറുക്കാന്‍ പ്രതിരോധ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്. ജലദോഷം, ന്യുമോണിയ, സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ വൈറസ്. നോവല്‍ കൊറോണ വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് മനുഷ്യരില്‍ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ജലദോഷം ബാധിച്ചവരില്‍ നിന്നാണ് ഹ്യൂമണ്‍ കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞത്. ഹ്യൂമന്‍ കൊറോണ വൈറസ് ഛഇ 43, 229E എന്നീ വൈറസുകളാണ് ജലദോഷത്തിന് കാരണം. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസിനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രധാനമായും ഏഴിനം ഹ്യൂമന്‍ കൊറോണ വൈറസുകളാണ് ഉള്ളത്.

1. 229E ( ആല്‍ഫാ കൊറോണ വൈറസ്) 

2. NL63 (ആല്‍ഫാ കൊറോണ വൈറസ്) 3. OC43( ബീറ്റാ കൊറോണ വൈറസ്)4. ഒഗഡ 1( ബീറ്റാ കൊറോണ വൈറസ്). ഇവയാണ് മനുഷ്യരെ സാധാരണ ബാധിക്കുന്ന കൊറോണ വൈറസുകള്‍. ഈ വിഭാഗത്തില്‍ പെടുന്ന അപൂര്‍വ്വവും അപകടകാരികളുമായ വൈറസുകളുമുണ്ട്. മിഡില്‍ ഈസ്റ്റ് റസ്പി

റേറ്ററി സിന്‍ഡ്രോമിന് കാരണമായ MERS CoV, സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോം (SARS CoV),  2019 നോവല്‍ കൊറോണ വൈറസ് (2019-nCoV) എന്നിവയാണവ. 2020 ജനുവരി ഒമ്പതിനാണ് ഏറ്റവും അപകടകാരികളില്‍ ഒന്നായ നോവല്‍ കൊറോണ വൈറസിനെ ചൈനീസ് അധികൃതര്‍ കണ്ടെത്തിയത്. ചൈനയിലെ വുഹാന്‍ പട്ടണത്തിലാണ് ഈ വൈറസിന്റെ സാന്നിധ്യം ആദ്യം ഉണ്ടായത്. 

ലക്ഷണങ്ങള്‍

ജലദോഷം, പനി, ചുമ, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, തൊണ്ടവേദന, തുമ്മല്‍ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുക. പ്രതിരോധശേഷി കുറഞ്ഞവരെയാണ്  രോഗം ആദ്യം കീഴ്‌പ്പെടുത്തുക. 

പടരുന്ന വിധം

രോഗം ബാധിച്ച ജന്തുക്കളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. ശരീര സ്രവങ്ങളില്‍ കൂടിയാണ് രോഗാണു മറ്റൊരാളില്‍ എത്തുന്നത്. തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുമ്പോള്‍ വായുവില്‍ പടരുന്ന വൈറസ് മുഖേനയാണ് രോഗം പടരുന്നത്. 

വൈറസ് സാന്നിധ്യമുള്ള വ്യക്തിയുമായി അടുത്തിടപഴകുമ്പോഴും രോഗം വരാം. ഹസ്തദാനത്തിലൂടെയും അസുഖം പടരാം. രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിലും വൈറസ് സാന്നിധ്യം ഉണ്ടാകും. അവ മറ്റൊരാള്‍ സ്പര്‍ശിക്കുകയും പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്ക്, കണ്ണ്, വായ് തുടങ്ങിയ ശരീര ഭാഗങ്ങളില്‍ തൊടുന്നതിലൂടെയുമാണ് രോഗം പടരുന്നത്.മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും വൈറസ് പടരാന്‍ കാരണമായേക്കാം. 

പ്രതിരോധിക്കേണ്ടത് എങ്ങനെ

കൊറോണ വൈറസ് ബാധിച്ചാല്‍ അതിനെ പ്രതിരോധിക്കുന്നതിനായി മരുന്നോ വാക്‌സിനോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നതാണ് പ്രധാന വെല്ലുവിളി.  ഈ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകും. 

വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് പ്രധാനം. സോപ്പും വെള്ളവും ഉപയോഗിച്ച് ചുരുങ്ങിയത് 20 സെക്കന്റ് എങ്കിലും സമയമെടുത്ത് കൈകള്‍ വൃത്തിയാക്കുക.വൃത്തിഹീനമായ കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ് തുടങ്ങിയ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെയിരിക്കുക. രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. അസുഖ ബാധിതനാണെങ്കില്‍ വീട്ടില്‍ തന്നെ തുടരുക. മറ്റുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്താതിരിക്കുക. 

ചികിത്സ എപ്രകാരം

ഹ്യൂമന്‍ കൊറോണ വൈറസ് ബാധിച്ചാല്‍ കൃത്യമായ ചികിത്സ ലഭ്യമല്ല.  പ്രതിരോധ വാക്‌സിനുമില്ല. അതിനാല്‍ തന്നെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. രോഗം ഗുരുതരമായാല്‍ ആന്തരാവയവങ്ങളെ ബാധിച്ച് ജീവന്‍ വരെ നഷ്ടപ്പെടാം. മുന്‍കരുതലുകള്‍ സ്വീകരിക്കുകയെന്നതാണ് പ്രധാനം. 

രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ പനിക്കും വേദനയ്‌ക്കും ഉള്ള മരുന്നുകള്‍ നല്‍കുക. സ്വയം ചികിത്സയല്ല വേണ്ടത്. രോഗം സ്ഥിരീകരിച്ചാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ച് വേണം ചികിത്സ നല്‍കേണ്ടത്.  ധാരാളം ശുദ്ധജലം കുടിക്കുക. പുകവലി ഒഴിവാക്കുക. വേപ്പറൈസര്‍ ഉപയോഗിച്ച് ആവി പിടിക്കുക. ഇതിനെല്ലാം പുറമെ വിശ്രമവും പ്രധാനമാണ്. 

രോഗികളുമായി ഇടപെടുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ എന്നിവ ഉപയോഗിക്കുക. ഇടവിട്ട് ഇടവിട്ട് കൈകള്‍ കഴുകുകയും വേണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി ചികിത്സ തേടണം. ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രികളിലാവും ഇവരെ നിരീക്ഷിക്കുക. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. 

ആഹാരകാര്യത്തിലും ശ്രദ്ധ

മാംസവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക. പാകം ചെയ്തതും അല്ലാത്തതുമായ മാംസം, പാല്‍, മുട്ട എന്നിവ ഒന്നിച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇവ കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കുക. പാതിവേവിച്ച മാംസവിഭവങ്ങളും മുട്ടയും ഒഴിവാക്കുക. പഴകിയ ഡയറി ഉത്പന്നങ്ങളും ഉപയോഗിക്കാതിരിക്കുക. 

നിലവില്‍ ഇന്ത്യയില്‍ കൊറോണ വൈറസിനെ ഭയക്കേണ്ട ഒരു സാഹചര്യവുമില്ല. പക്ഷേ മുന്‍കരുതലുകള്‍ രോഗവ്യാപനത്തെ ഒരുപരിധി വരെ ചെറുക്കും. കൊറോണ വൈറസിനെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും അവബോധം നേടുകയും പ്രധാനമാണ്. ഓര്‍ക്കുക, ഈ വൈറസിന് പ്രതിരോധ മരുന്നോ, കൃത്യമായ ചികിത്സയോ ഇല്ല. അതിനാല്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, അനുബന്ധ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ തേടുക എന്നിവയാണ് മുന്‍കരുതലായി  സ്വീകരിക്കേണ്ടത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Kerala

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.